യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ സ്വയം മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ടാണ്?
സ്വയം മുറിവേൽപ്പിക്കുകയെന്നാൽ എന്താണ്?
മൂർച്ചയുള്ള എന്തെങ്കിലും ഉപയോഗിച്ച് മനഃപൂർവം സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവമാണ് ഇത്. സ്വയം പരിക്കേൽപ്പിക്കുന്ന രീതികളിൽ ഒന്നാണ് ഇത്. സ്വയം പൊള്ളലേൽപ്പിക്കുക, ചതവുണ്ടാക്കുക, ഇടിക്കുക എന്നിവയാണ് മറ്റു ചില രീതികൾ. സ്വയം മുറിവേൽപ്പിക്കുന്നതിനെപ്പറ്റിയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. പക്ഷേ ഇതിലെ തത്ത്വങ്ങൾ സ്വയം പരിക്കേൽപ്പിക്കുന്ന മറ്റെല്ലാ രീതികൾക്കും ബാധകമാണ്.
ശരിയോ തെറ്റോ എന്നു പറയുക:
പെൺകുട്ടികൾ മാത്രമാണ് സ്വയം മുറിവേൽപ്പിക്കുന്നത്
സ്വയം മുറിവേൽപ്പിക്കുന്നത് ലേവ്യ 19:28-ലെ ബൈബിൾ കല്പനയുടെ ലംഘനമാണ്. അവിടെ പറയുന്നു: “നിങ്ങളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കരുത്.”
ശരിയുത്തരം:
തെറ്റ്. പെൺകുട്ടികൾക്കിടയിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നതെങ്കിലും ചില ആൺകുട്ടികളും സ്വയം മുറിവേൽപ്പിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യാറുണ്ട്
തെറ്റ്. പുരാതനകാലത്തെ വ്യാജാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരത്തെക്കുറിച്ചാണ് ലേവ്യ 19:28 പറയുന്നത്. അല്ലാതെ ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ പോകുന്ന സ്വയം മുറിവേൽപ്പിക്കുന്ന ശീലത്തെക്കുറിച്ചല്ല. എന്തായാലും സ്നേഹമുള്ള നമ്മുടെ സ്രഷ്ടാവ് നമ്മൾ സ്വയം മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഈ വാക്യം തെളിയിക്കുന്നു.—1 കൊരിന്ത്യർ 6:12; 2 കൊരിന്ത്യർ 7:1; 1 യോഹന്നാൻ 4:8.
എന്തുകൊണ്ടാണ് ചിലർ അങ്ങനെ ചെയ്യുന്നത്?
താഴെ പറയുന്നതിൽ ഏതു പ്രസ്താവനയാണു ശരി?
ആളുകൾ സ്വയം മുറിവേൽപ്പിക്കുന്നത് . . .
വൈകാരികത്തകർച്ചയെ തരണം ചെയ്യാൻവേണ്ടിയാണ്.
ആത്മഹത്യ ചെയ്യാൻവേണ്ടിയാണ്.
ശരിയുത്തരം: എ. സ്വയം മുറിവേൽപ്പിക്കുന്ന പലർക്കും മരിക്കാൻ ആഗ്രഹമില്ല. വൈകാരികമായ സമ്മർദത്തിൽനിന്ന് കരകയറാനാണ് അവർ അങ്ങനെ ചെയ്യുന്നത്.
സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവമുള്ള ചില ചെറുപ്പക്കാർ പറയുന്നത് എന്താണെന്നു കേൾക്കൂ.
സീലിയ: “അത് എനിക്ക് എന്തോ ഒരു ആശ്വാസം തരുന്നു.”
റ്റമാറ: “അത് ഒരുതരം രക്ഷപ്പെടലാണ്. വൈകാരികമായ വേദനയെക്കാൾ ഭേദം ശരീരത്തിലെ വേദനയാണ്.”
ക്യാരി: “ദുഃഖിച്ചിരിക്കാൻ എനിക്ക് ഇഷ്ടമേയല്ല! ദുഃഖം തോന്നുമ്പോൾ ഞാൻ സ്വയം മുറിവേൽപ്പിക്കും. അപ്പോൾ എന്റെ ശ്രദ്ധ ശരീരത്തിലെ വേദനയിലാകും, ദുഃഖം മറക്കാനും കഴിയും.”
ജെറിൻ: “സ്വയം മുറിവേൽപ്പിക്കുമ്പോൾ ഞാൻ എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം മറക്കും. പിന്നെ എനിക്ക് എന്റെ പ്രശ്നങ്ങളൊന്നും കൈകാര്യം ചെയ്യേണ്ടല്ലോ! ഈ ഒരു മാറ്റം എനിക്ക് ഇഷ്ടമാണ്!”
ഈ പ്രശ്നത്തിൽനിന്ന് എങ്ങനെ കരകയറാം?
യഹോവയോടു പ്രാർഥിക്കുന്നതാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രധാനമാർഗം. ബൈബിൾ പറയുന്നു: “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:7.
ചെയ്തുനോക്കൂ: തുടക്കത്തിൽ വളരെ ചെറിയ പ്രാർഥന മതിയാകും, “എന്നെ സഹായിക്കണേ യഹോവേ” എന്നതുപോലെ. പതിയെപ്പതിയെ, ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവത്തോട്’ ഹൃദയത്തിലുള്ളതെല്ലാം പറയാൻ നിങ്ങൾക്കു കഴിയും.—2 കൊരിന്ത്യർ 1:3, 4.
താത്കാലത്തേക്കു മനസ്സിനെ താങ്ങുന്ന ഒരു ഊന്നുവടിയല്ല പ്രാർഥന. നിങ്ങളുടെ സ്വർഗീയപിതാവുമായുള്ള ഒരു തുറന്ന സംഭാഷണമാണ് അത്. ദൈവം ഇങ്ങനെ ഉറപ്പുതരുന്നു: “ഞാൻ നിന്നെ . . . സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.”—യശയ്യ 41:10.
സ്വയം മുറിവേൽപ്പിക്കുന്ന ശീലമുള്ള പലർക്കും മാതാപിതാക്കളോടോ പക്വതയുള്ള ആരോടെങ്കിലുമോ സംസാരിച്ചപ്പോൾ ആശ്വാസം കിട്ടിയിട്ടുണ്ട്. അങ്ങനെ ചെയ്ത മൂന്നു ചെറുപ്പക്കാർക്കു പറയാനുള്ളത് എന്താണെന്നു കേൾക്കാം.
ചിന്തിക്കാനുള്ള ചോദ്യങ്ങൾ
സഹായം ആവശ്യമാണെന്നു തോന്നുമ്പോൾ നിങ്ങൾ ആരെ സമീപിക്കും?
പ്രാർഥിക്കുമ്പോൾ ഇക്കാര്യത്തെപ്പറ്റി യഹോവയോട് എന്താണ് പറയാൻ കഴിയുക?
ഉത്കണ്ഠയുടെയും പിരിമുറുക്കത്തിന്റെയും പിടിയിൽനിന്ന് പുറത്തുവരാൻ, സ്വയം മുറിവേൽപ്പിക്കുന്നതല്ലാതെയുള്ള രണ്ടു മാർഗങ്ങൾ പറയുക.