സങ്കീർത്തനം 55:1-23

സംഗീതസംഘനായകന്‌; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്‌. മാസ്‌കിൽ.* ദാവീദിന്റേത്‌. 55  ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;+കരുണയ്‌ക്കായുള്ള എന്റെ യാചന അവഗണിക്കരുതേ.*+   എന്റെ വാക്കുകൾ ശ്രദ്ധിക്കേണമേ, എനിക്ക്‌ ഉത്തരമേകേണമേ.+ എന്റെ ആകുലതകൾ എന്നെ അസ്വസ്ഥനാക്കുന്നു;+എന്റെ മനസ്സ്‌ ആകെ പ്രക്ഷുബ്ധമാണ്‌.   അതിനു കാരണം ശത്രുവിന്റെ വാക്കുകളുംദുഷ്ടന്റെ സമ്മർദവും ആണ്‌. അവർ എന്റെ മേൽ പ്രശ്‌നങ്ങൾ കുന്നുകൂട്ടുന്നല്ലോ;കോപിഷ്‌ഠരായ അവർ എന്നോടു കടുത്ത ശത്രുത വെച്ചുപുലർത്തുന്നു.+   എന്റെ ഹൃദയം ഉള്ളിൽ വേദനകൊണ്ട്‌ പിടയുന്നു;+മരണഭീതി എന്നെ കീഴടക്കുന്നു.+   എനിക്കു പേടിയും സംഭ്രമവും തോന്നുന്നു;വിറയൽ എന്നെ പിടികൂടുന്നു.   ഞാൻ ഇങ്ങനെ പറഞ്ഞു: “എനിക്കു പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കിൽ, ദൂരേക്കു പറന്നുപോയി സുരക്ഷിതമായ ഒരിടത്ത്‌ താമസിച്ചേനേ.   അതെ! ഞാൻ ദൂരേക്ക്‌ ഓടിപ്പോയേനേ.+ ഞാൻ വിജനഭൂമിയിൽ കഴിഞ്ഞേനേ.+ (സേലാ)   വീശിയടിക്കുന്ന കാറ്റിൽനിന്ന്‌, ഉഗ്രമായ കൊടുങ്കാറ്റിൽനിന്ന്‌, അഭയം തേടിഒരു രക്ഷാകേന്ദ്രത്തിലേക്കു പോയേനേ.”   യഹോവേ, അവരെ ആശയക്കുഴപ്പത്തിലാക്കേണമേ. അവരുടെ പദ്ധതികൾ വിഫലമാക്കേണമേ;*+കാരണം, ഞാൻ നഗരത്തിൽ കണ്ടത്‌ അക്രമവും വഴക്കും ആണ്‌. 10  അവ രാവും പകലും അതിന്റെ മതിലുകളിൽ ചുറ്റിനടക്കുന്നു;മതിലുകൾക്കുള്ളിലോ ദ്രോഹചിന്തയും കുഴപ്പങ്ങളും.+ 11  നാശം അതിന്റെ നടുവിലുണ്ട്‌;അവിടെ പൊതുസ്ഥലത്ത്‌* അടിച്ചമർത്തലും വഞ്ചനയും ഒഴിഞ്ഞ നേരമില്ല.+ 12  ശത്രുവല്ല എന്നെ നിന്ദിക്കുന്നത്‌;+ശത്രുവായിരുന്നെങ്കിൽ എനിക്ക്‌ അതു സഹിക്കാമായിരുന്നു. ഒരു എതിരാളിയല്ല എനിക്ക്‌ എതിരെ എഴുന്നേറ്റിരിക്കുന്നത്‌;എതിരാളിയായിരുന്നെങ്കിൽ എനിക്ക്‌ അവനിൽനിന്ന്‌ ഒളിക്കാമായിരുന്നു. 13  പക്ഷേ നീയാണല്ലോ ഇതു ചെയ്‌തത്‌, എന്നെപ്പോലുള്ള* ഒരാൾ,+എനിക്ക്‌ അടുത്ത്‌ അറിയാവുന്ന എന്റെ സ്വന്തം കൂട്ടുകാരൻ.+ 14  നമ്മൾ ഉറ്റ ചങ്ങാതിമാരായിരുന്നില്ലേ?വൻജനാവലിയോടൊപ്പം നമ്മൾ ഒന്നിച്ച്‌ ദൈവഭവനത്തിലേക്കു പോയിരുന്നതല്ലേ? 15  പൊടുന്നനെ നാശം അവരെ പിടികൂടട്ടെ!+ അവർ ജീവനോടെ ശവക്കുഴിയിലേക്ക്‌* ഇറങ്ങട്ടെ;അവർക്കിടയിലും അവരുടെ ഉള്ളിലും ദുഷ്ടത കുടികൊള്ളുന്നല്ലോ. 16  ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും;യഹോവ എന്നെ രക്ഷിക്കും.+ 17  രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും ഞാൻ ആകെ വിഷമിച്ച്‌ ഞരങ്ങുകയാണ്‌;*+ദൈവം എന്റെ ശബ്ദം കേൾക്കുന്നു.+ 18  എന്നോടു പോരാടുന്നവരിൽനിന്ന്‌ എന്നെ രക്ഷിച്ച്‌* ദൈവം എനിക്കു സമാധാനം തരും;ജനസഹസ്രങ്ങളാണല്ലോ എനിക്ക്‌ എതിരെ വരുന്നത്‌.+ 19  പുരാതനകാലംമുതൽ+ സിംഹാസനസ്ഥനായ ദൈവംഎന്റെ ശബ്ദം കേട്ട്‌ അവരോടു പ്രതികരിക്കും.+ (സേലാ) അവർ ദൈവത്തെ ഭയപ്പെടാത്തവർ;+മാറ്റം വരുത്താൻ അവർ കൂട്ടാക്കില്ല. 20  താനുമായി സമാധാനത്തിലായിരുന്നവരെ അവൻ* ആക്രമിച്ചു;+അവൻ സ്വന്തം ഉടമ്പടി ലംഘിച്ചു.+ 21  അവന്റെ വാക്കുകൾ വെണ്ണയെക്കാൾ മൃദുവാണ്‌;+അവന്റെ ഹൃദയത്തിലുള്ളതോ ശണ്‌ഠയും. അവന്റെ വാക്കുകൾക്ക്‌ എണ്ണയെക്കാൾ മയമുണ്ട്‌;എന്നാൽ അവ ഊരിപ്പിടിച്ച വാളുകളാണ്‌.+ 22  നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക.+ദൈവം നിന്നെ പുലർത്തും.+ നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+ 23  എന്നാൽ ദൈവമേ, ദുഷ്ടന്മാരെ അങ്ങ്‌ അത്യഗാധമായ കുഴിയിലേക്ക്‌ ഇറക്കും.+ രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സിന്റെ പകുതിപോലും തികയ്‌ക്കില്ല.+ ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയിക്കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “സഹായത്തിനായി ഞാൻ പ്രാർഥിക്കുമ്പോൾ അങ്ങ്‌ മറഞ്ഞിരിക്കരുതേ.”
അക്ഷ. “അവരുടെ നാവ്‌ വിഭജിക്കേണമേ.”
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “എനിക്കു തുല്യനായ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഒച്ചവെക്കുകയാണ്‌.”
അക്ഷ. “വീണ്ടെടുത്ത്‌.”
അതായത്‌, 13, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന മുൻസ്‌നേഹിതൻ.
അഥവാ “പതറിപ്പോകാൻ; ചഞ്ചലപ്പെടാൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം