വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീകരണം

യോഹന്നാൻ 16:33—“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”

യോഹന്നാൻ 16:33—“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”

 “ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനമുണ്ടാകാനാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്‌. ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.”—യോഹന്നാൻ 16:33, പുതിയ ലോക ഭാഷാന്തരം.

 “നിങ്ങൾക്ക്‌ എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്‌ ഇത്‌ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്‌; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.”—യോഹന്നാൻ 16:33, സത്യവേദപുസ്‌തകം.

യോഹന്നാൻ 16:33-ന്റെ അർഥം

 പരിശോധനകളും എതിർപ്പുകളും ഒക്കെ ഉണ്ടായാലും തന്റെ അനുഗാമികൾക്കും ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയുമെന്ന്‌ യേശു ഈ വാക്കുകളിലൂടെ ഉറപ്പുകൊടുക്കുകയായിരുന്നു.

 “ഞാൻ മുഖാന്തരം a നിങ്ങൾക്കു സമാധാനമുണ്ടാകാനാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്‌.” ഇവിടെ, സമാധാനമുണ്ടാകും എന്നു പറഞ്ഞപ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണോ യേശു ഉദ്ദേശിച്ചത്‌? അല്ല എന്ന്‌ ആ വാക്യത്തിന്റെ മറ്റു ഭാഗങ്ങൾ സൂചിപ്പിക്കുന്നു. പകരം ഹൃദയത്തിലും മനസ്സിലും ഉണ്ടാകുന്ന സമാധാനത്തെക്കുറിച്ചാണ്‌ യേശു പറഞ്ഞത്‌. ആ ആന്തരികസമാധാനം യേശു മുഖാന്തരമാണ്‌ ലഭിക്കുന്നത്‌, യേശു വാഗ്‌ദാനം ചെയ്‌ത പരിശുദ്ധാത്മാവിലൂടെ. പരിശുദ്ധാത്മാവ്‌ എന്ന ശക്തനായ “സഹായി” പ്രശ്‌നങ്ങളുടെ സമയത്തും വിജയിക്കാൻ യേശുവിന്റെ ശിഷ്യന്മാരെ സഹായിക്കും.—യോഹന്നാൻ 14:16, 26, 27.

 “ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക!” തന്റെ ശിഷ്യന്മാർ അനീതിയും ഉപദ്രവവും പോലുള്ള കഷ്ടതകൾ നേരിടേണ്ടിവരുമെന്ന്‌ യേശു തുറന്നുപറഞ്ഞു. (മത്തായി 24:9; 2 തിമൊഥെയൊസ്‌ 3:12) എങ്കിലും ‘ധൈര്യമായിരിക്കാൻ’ അവർക്കു കാരണങ്ങളുണ്ട്‌.—യോഹന്നാൻ 16:33.

 “ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.” ഇവിടെ ‘ലോകം’ എന്നു പറഞ്ഞിരിക്കുന്നത്‌ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത നീതികെട്ട മനുഷ്യസമൂഹത്തെയാണ്‌. b 1 യോഹന്നാൻ 5:19 പറയുന്നു: “ലോകം മുഴുവനും ദുഷ്ടന്റെ (സാത്താന്റെ) നിയന്ത്രണത്തിലാണ്‌.” അതുകൊണ്ടുതന്നെ ഈ ‘ലോകത്തിലെ’ ആളുകൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ദൈവേഷ്ടത്തിന്‌ എതിരായിട്ടുള്ള കാര്യങ്ങളാണ്‌.—1 യോഹന്നാൻ 2:15-17.

 സാത്താനും അവന്റെ ലോകവും ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന്‌ യേശുവിനെ തടയാൻ ശ്രമിച്ചു. ദൈവത്തെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കുന്നതും തന്റെ പൂർണതയുള്ള ജീവൻ മോചനവിലയായി നൽകുന്നതും എല്ലാം ദൈവേഷ്ടത്തിൽ ഉൾപ്പെട്ടിരുന്നു. (മത്തായി 20:28; ലൂക്കോസ്‌ 4:13; യോഹന്നാൻ 18:37) എന്നാൽ തന്റെ ചിന്താഗതിയെ സ്വാധീനിക്കാനോ ദൈവത്തിൽനിന്ന്‌ തന്നെ അകറ്റാനോ യേശു ലോകത്തെ അനുവദിച്ചില്ല. മരണത്തോളം യേശു വിശ്വസ്‌തനായിത്തന്നെ നിന്നു. അതുകൊണ്ട്‌ യേശുവിന്‌ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്നും ‘ഈ ലോകത്തിന്റെ ഭരണാധികാരിയായ’ സാത്താന്‌ “എന്റെ മേൽ ഒരു അധികാരവുമില്ല” എന്നും പറയാനായി.—യോഹന്നാൻ 14:30.

 പരിശോധനകളൊക്കെ ഉണ്ടാകുമ്പോൾ തന്റെ അനുഗാമികൾക്കും വിശ്വസ്‌തരായിത്തന്നെ നിൽക്കാനാകുമെന്ന്‌ യേശു സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്തു. ഒരർഥത്തിൽ യേശു ഇങ്ങനെ പറയുകയായിരുന്നു: “എനിക്ക്‌ ലോകത്തെ കീഴടക്കാമെങ്കിൽ നിങ്ങൾക്കും അതിനു കഴിയും.”

യോഹന്നാൻ 16:33-ന്റെ സന്ദർഭം

 തന്റെ മരണത്തിനു തൊട്ടുമുമ്പുള്ള രാത്രിയിൽ യേശു പറഞ്ഞ വാക്കുകളാണ്‌ ഇത്‌. താൻ ഉടൻതന്നെ മരിക്കുമെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ ചില ഉപദേശങ്ങൾ യേശു തന്റെ വിശ്വസ്‌തരായ അപ്പോസ്‌തലന്മാർക്കു കൊടുക്കുന്നു. ചില പ്രധാനപ്പെട്ട സത്യങ്ങളും യേശു അതോടൊപ്പം പറയുന്നു: ഇനി അവർക്ക്‌ യേശുവിനെ കാണാൻ കഴിയില്ല, അവരെ ആളുകൾ ഉപദ്രവിക്കുമായിരുന്നു, കൊല്ലുകപോലും ചെയ്യുമായിരുന്നു. (യോഹന്നാൻ 15:20; 16:2, 10) ഇതൊക്കെ കേട്ടപ്പോൾ അപ്പോസ്‌തലന്മാർക്ക്‌ പേടി തോന്നിക്കാണും. അതുകൊണ്ട്‌ അവരെ ധൈര്യപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ആണ്‌ യേശു അവസാനം യോഹന്നാൻ 16:33-ലെ ഈ വാക്കുകൾ പറഞ്ഞത്‌.

 യേശുവിന്റെ വാക്കുകളും മാതൃകയും ഇന്നും യേശുവിന്റെ അനുഗാമികൾക്ക്‌ ഒരു പ്രോത്സാഹനമാണ്‌. പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും എല്ലാ ക്രിസ്‌ത്യാനികൾക്കും ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ കഴിയും.

a “ഞാൻ മുഖാന്തരം” എന്നതിന്റെ ഗ്രീക്കുപദത്തെ “എന്നോടു യോജിപ്പിലായിരുന്നാൽ” എന്നും പരിഭാഷപ്പെടുത്താനാകും. യേശുവിനോട്‌ യോജിപ്പിലായിരുന്നാൽ ശിഷ്യന്മാർക്ക്‌ സമാധാനമുണ്ടായിരിക്കുമെന്ന്‌ ഇതിലൂടെ മനസ്സിലാക്കാം.

b ‘ലോകം’ എന്ന പദം ഇതേ അർഥത്തിലാണ്‌ യോഹന്നാൻ 15:19-ലും 2 പത്രോസ്‌ 2:5-ലും ഉപയോഗിച്ചിരിക്കുന്നത്‌.