യോഹന്നാൻ എഴുതിയത്‌ 15:1-27

15  “ഞാൻ ശരിക്കുള്ള മുന്തിരിച്ചെടിയും എന്റെ പിതാവ്‌ കൃഷിക്കാരനും ആണ്‌.  എന്നിലുള്ള കായ്‌ക്കാത്ത ശാഖകളെല്ലാം പിതാവ്‌ മുറിച്ചുകളയുന്നു. കായ്‌ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്‌ക്കാൻ+ വെട്ടിവെടിപ്പാക്കി നിറുത്തുന്നു.  എന്നാൽ ഞാൻ നിങ്ങളോടു സംസാരിച്ച വചനത്താൽ നിങ്ങൾ ഇപ്പോൾത്തന്നെ വെടിപ്പുള്ളവരാണ്‌.+  എന്നോടു യോജിപ്പിലായിരിക്കുക. എങ്കിൽ ഞാനും നിങ്ങളോടു യോജിപ്പിലായിരിക്കും. മുന്തിരിച്ചെടിയിൽനിന്ന്‌ വേർപെട്ട ശാഖകൾക്കു ഫലം കായ്‌ക്കാൻ കഴിയില്ല. അതുപോലെ, എന്നോടു യോജിപ്പിലല്ലെങ്കിൽ നിങ്ങൾക്കും ഫലം കായ്‌ക്കാൻ കഴിയില്ല.+  ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളും ആണ്‌. ഒരാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലാണെങ്കിൽ അയാൾ ധാരാളം ഫലം കായ്‌ക്കും.+ കാരണം എന്നെക്കൂടാതെ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ* കഴിയില്ല.  എന്നോടു യോജിച്ചുനിൽക്കാത്തയാൾ, മുറിച്ചുമാറ്റിയ ശാഖപോലെ ഉണങ്ങിപ്പോകും. ആളുകൾ അവ ഒന്നിച്ചുകൂട്ടി തീയിലിട്ട്‌ കത്തിച്ചുകളയും.+  നിങ്ങൾ എന്നോടു യോജിപ്പിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.+  നിങ്ങൾ ധാരാളം ഫലം കായ്‌ക്കുന്നതുകൊണ്ടും എന്റെ ശിഷ്യന്മാരാണെന്നു തെളിയിക്കുന്നതുകൊണ്ടും എന്റെ പിതാവ്‌ മഹത്ത്വപ്പെടുന്നു.+  പിതാവ്‌ എന്നെ സ്‌നേഹിക്കുന്നതുപോലെ+ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു. എന്റെ സ്‌നേഹത്തിൽ നിലനിൽക്കുക. 10  ഞാൻ പിതാവിന്റെ കല്‌പനകൾ അനുസരിച്ച്‌ പിതാവിന്റെ സ്‌നേഹത്തിൽ നിലനിൽക്കുന്നു.+ അതുപോലെ, നിങ്ങളും എന്റെ കല്‌പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്‌നേഹത്തിൽ നിലനിൽക്കും.+ 11  “എന്റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളുടെ സന്തോഷം അതിന്റെ പരകോടിയിൽ എത്താനാണു ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്‌.+ 12  ഇതാണ്‌ എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം.+ 13  സ്‌നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല.+ 14  ഞാൻ കല്‌പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്‌നേഹിതരാണ്‌.+ 15  ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല. കാരണം യജമാനൻ ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയിക്കില്ലല്ലോ. ഞാൻ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16  നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങളെയാണു തിരഞ്ഞെടുത്തത്‌. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്‌ക്കാൻവേണ്ടിയാണു ഞാൻ നിങ്ങളെ നിയമിച്ചത്‌. അതുകൊണ്ട്‌ എന്റെ നാമത്തിൽ പിതാവിനോട്‌ എന്തു ചോദിച്ചാലും പിതാവ്‌ അതു നിങ്ങൾക്കു തരും.+ 17  “ഞാൻ നിങ്ങളോട്‌ ഇതെല്ലാം കല്‌പിക്കുന്നതു നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കാൻവേണ്ടിയാണ്‌.+ 18  ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറുത്തെന്ന്‌ ഓർത്തുകൊള്ളുക.+ 19  നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്‌നേഹിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോകത്തിൽനിന്ന്‌ തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്‌ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.+ അതുകൊണ്ട്‌ ലോകം നിങ്ങളെ വെറുക്കുന്നു.+ 20  അടിമ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്‌. അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.+ അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും. 21  എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട്‌ അവർ എന്റെ പേര്‌ നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.+ 22  ഞാൻ വന്ന്‌ അവരോടു സംസാരിച്ചില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർക്ക്‌ അവരുടെ പാപത്തിന്‌ ഒരു ഒഴികഴിവും പറയാനില്ല.+ 23  എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു.+ 24  മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്‌തില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. 25  ‘അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു’+ എന്ന്‌ അവരുടെ നിയമത്തിൽ എഴുതിയിരിക്കുന്നതു നിറവേറാനാണ്‌ ഇതു സംഭവിച്ചത്‌. 26  ഞാൻ പിതാവിന്റെ അടുത്തുനിന്ന്‌ നിങ്ങളുടെ അടുത്തേക്ക്‌ ഒരു സഹായിയെ അയയ്‌ക്കും. അതു പിതാവിൽനിന്ന്‌ വരുന്ന സത്യത്തിന്റെ ആത്മാവാണ്‌.+ ആ സഹായി വരുമ്പോൾ എന്നെക്കുറിച്ച്‌ സാക്ഷി പറയും.+ 27  അപ്പോൾ നിങ്ങളും എനിക്കുവേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കംമുതൽ എന്റെകൂടെയുണ്ടായിരുന്നല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “ഉത്‌പാദിപ്പിക്കാൻ.”

പഠനക്കുറിപ്പുകൾ

വെട്ടിവെടിപ്പാക്കി: “വെട്ടിവെടിപ്പാക്കി” എന്നതിന്റെ ഗ്രീക്കുപദം, യോഹ 15:3-ൽ “വെടിപ്പുള്ളവരാണ്‌” എന്നു പരിഭാഷ ചെയ്‌തിരിക്കുന്ന ഗ്രീക്കുപദത്തിന്റെ ക്രിയാരൂപമാണ്‌.

ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്‌. ഇവിടെ അത്‌ ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.

ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല: “അടിമ” എന്നതിന്റെ ഗ്രീക്കുപദം ഡൂലൊസ്‌ ആണ്‌. ഇതു പൊതുവേ ഒരാളുടെ ഉടമസ്ഥതയിലുള്ള ആരെയെങ്കിലും കുറിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്‌. (മത്ത 8:9; 10:24, 25; 13:27) ദൈവത്തിന്റെയും ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെയും വിശ്വസ്‌തദാസന്മാരായ മനുഷ്യരെയോ (പ്രവൃ 2:18; 4:29; റോമ 1:1; ഗല 1:10) ദൈവദൂതന്മാരെയോ [വെളി 19:10, ഇവിടെ സുൻഡൂലൊസ്‌ (ഒപ്പം പ്രവർത്തിക്കുന്ന അടിമ) എന്ന പദമാണു കാണുന്നത്‌.] കുറിക്കാൻ ആലങ്കാരികമായും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. ഇനി, പാപത്തിന്റെയും (യോഹ 8:34; റോമ 6:16-20) ജീർണതയുടെയും (2പത്ര 2:19) അടിമത്തത്തിൽ കഴിയുന്നവരെ കുറിക്കാനും ഇതേ പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. തന്റെ പൂർണതയുള്ള ജീവൻ ബലിയർപ്പിച്ച യേശു, ആ രക്തത്തിന്റെ മൂല്യംകൊണ്ട്‌ തന്റെ എല്ലാ അനുഗാമികളുടെയും ജീവൻ വിലയ്‌ക്കു വാങ്ങി. അതുകൊണ്ട്‌ ക്രിസ്‌ത്യാനികൾ തങ്ങളുടെ സ്വന്തമല്ല, ‘ക്രിസ്‌തുവിന്റെ അടിമകളാണ്‌.’ (എഫ 6:6; 1കൊ 6:19, 20; 7:23; ഗല 3:13) അപ്പോസ്‌തലന്മാരെ യേശു സ്‌നേഹിതന്മാർ എന്നു വിളിച്ചെങ്കിലും, യേശു അവരെ പാപത്തിൽനിന്ന്‌ വീണ്ടെടുത്തതുകൊണ്ട്‌ അവർ യേശുവിന്റെ അടിമകളുംകൂടെയാണ്‌. തന്റെ അനുഗാമികളെ കുറിക്കാൻ യേശുതന്നെ ചിലപ്പോഴൊക്കെ “അടിമ” എന്ന പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്‌.—യോഹ 15:20.

ലോകം: കോസ്‌മൊസ്‌ എന്ന ഗ്രീക്കുപദം ഇവിടെ അർഥമാക്കുന്നതു ദൈവസേവകർ ഒഴികെയുള്ള എല്ലാ മനുഷ്യരെയുമാണ്‌. ദൈവത്തിൽനിന്ന്‌ അകന്ന, നീതികെട്ട മനുഷ്യസമൂഹമാണ്‌ അത്‌. തന്റെ ശിഷ്യന്മാർ ലോകത്തിന്റെ ഭാഗമല്ല അഥവാ ഈ ലോകത്തിന്റെ സ്വന്തമല്ല എന്നു യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ യോഹന്നാനാണ്‌. വിശ്വസ്‌തരായ അപ്പോസ്‌തലന്മാരോടൊപ്പം യേശു നടത്തിയ അവസാനത്തെ പ്രാർഥനയിലും ഇതേ കാര്യം രണ്ടു തവണ പറഞ്ഞിരിക്കുന്നതായി കാണാം.—യോഹ 17:14, 16.

പേര്‌: ദൈവത്തിന്റെ വ്യക്തിപരമായ പേര്‌. יהוה (യ്‌ഹ്‌വ്‌ഹ്‌) എന്ന നാല്‌ എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച്‌ എഴുതുന്ന ഈ പേര്‌ മലയാളത്തിൽ “യഹോവ” എന്നാണു പൊതുവേ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. പുതിയ ലോക ഭാഷാന്തരത്തിൽ ഈ പേര്‌ എബ്രായതിരുവെഴുത്തുകളിൽ 6,979 പ്രാവശ്യവും ഗ്രീക്കുതിരുവെഴുത്തുകളിൽ 237 പ്രാവശ്യവും കാണാം. (ഗ്രീക്കുതിരുവെഴുത്തുകളിൽ ദിവ്യനാമം ഉപയോഗിച്ചിരിക്കുന്നതിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ അനു. എ5-ഉം അനു. സി-യും കാണുക.) ബൈബിളിൽ, “പേര്‌” എന്ന പദം ചിലപ്പോൾ ആ വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള പേരിനെയോ കുറിക്കുന്നു. ഇനി ആ പദത്തിന്‌, ആ വ്യക്തി തന്നെക്കുറിച്ച്‌ വെളിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിക്കാനാകും.—വെളി 3:4, അടിക്കുറിപ്പ്‌.

എന്റെ പേര്‌ നിമിത്തം: ബൈബിളിൽ “പേര്‌” എന്ന പദം, ആ പേര്‌ വഹിക്കുന്ന വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള സത്‌പേരിനെയോ കുറിക്കാറുണ്ട്‌. ഇനി ആ പദത്തിന്‌, ആ വ്യക്തി എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നോ അതിനെയും കുറിക്കാനാകും. (മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ യേശുവിന്റെ കാര്യത്തിൽ ആ പേര്‌, പിതാവിൽനിന്ന്‌ യേശുവിനു ലഭിച്ച അധികാരത്തെയും സ്ഥാനത്തെയും കൂടെ കുറിക്കുന്നു. (മത്ത 28:18; ഫിലി 2:9, 10; എബ്ര 1:3, 4) ലോകത്തിലെ ആളുകൾ തന്റെ അനുഗാമികൾക്കെതിരെ തിരിയുമെന്നും അവർ അങ്ങനെ ചെയ്യുന്നതു തന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ടായിരിക്കുമെന്നും യേശു ഈ വാക്യത്തിൽ പറയുന്നുണ്ട്‌. അവർക്കു ദൈവത്തെ അറിയാമായിരുന്നെങ്കിൽ യേശുവിന്റെ പേര്‌ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നെന്ന്‌ അവർ മനസ്സിലാക്കുകയും അത്‌ അംഗീകരിക്കുകയും ചെയ്‌തേനേ. (പ്രവൃ 4:12) യഥാർഥത്തിൽ, ദൈവത്തിന്റെ നിയമിതഭരണാധികാരിയും രാജാക്കന്മാരുടെ രാജാവും ആണ്‌ യേശു, ജീവൻ നേടാൻ എല്ലാവരും കീഴ്‌പെട്ട്‌ വണങ്ങേണ്ട ഒരാൾ!—യോഹ 17:3; വെളി 19:11-16; സങ്ക 2:7-12 താരതമ്യം ചെയ്യുക.

അവരുടെ നിയമത്തിൽ: എബ്രായതിരുവെഴുത്തുകളെ മൊത്തത്തിലാണ്‌ ഇവിടെ ‘നിയമം’ എന്നു വിളിച്ചിരിക്കുന്നത്‌. ഇവിടെ കാണുന്ന ഉദ്ധരണി സങ്ക 35:19; 69:4 എന്നീ വാക്യങ്ങളിൽനിന്നുള്ളതാണ്‌. യോഹ 10:34; 12:34 എന്നീ വാക്യങ്ങളിൽ ‘നിയമം’ എന്നു പറഞ്ഞിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്‌.

സഹായി: അഥവാ “ആശ്വാസകൻ; പ്രോത്സാഹകൻ; വക്താവായി വാദിക്കുന്നവൻ.” “സഹായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പരാക്ലേറ്റൊസ്‌ എന്ന പദം ബൈബിളിൽ പരിശുദ്ധാത്മാവിനെയും (യോഹ 14:16, 26; 15:26; 16:7) യേശുവിനെയും (1യോഹ 2:1) കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌. ഈ പദത്തിന്റെ അക്ഷരാർഥത്തിലുള്ള പരിഭാഷ, സഹായത്തിനായി “ഒരാളുടെ അരികിലേക്കു വിളിക്കപ്പെട്ടയാൾ” എന്നാണ്‌. ഒരു ശക്തി മാത്രമായ പരിശുദ്ധാത്മാവിനെയാണു യേശു ഇവിടെ ആളത്വം കല്‌പിച്ച്‌ “സഹായി” എന്നു വിളിച്ചത്‌. ഇനി, ഈ സഹായി ‘പഠിപ്പിക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാരിക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞപ്പോഴും അത്‌ ഒരു വ്യക്തിയാണെന്നപോലെയാണു യേശു സംസാരിച്ചത്‌. പക്ഷേ, വ്യക്തികളല്ലാത്തവയ്‌ക്കോ ജീവനില്ലാത്തവയ്‌ക്കോ ഇത്തരത്തിൽ ആളത്വം കല്‌പിച്ച്‌ സംസാരിക്കുന്നത്‌ ഒരു അലങ്കാരപ്രയോഗമാണ്‌. ഈ അലങ്കാരപ്രയോഗം തിരുവെഴുത്തുകളിൽ പലയിടത്തും കാണാം. ഉദാഹരണത്തിന്‌, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവയെക്കുറിച്ചെല്ലാം അങ്ങനെ പറഞ്ഞിട്ടുണ്ട്‌. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞവയിൽ ഒന്നുപോലും വ്യക്തികളല്ല. ഇനി, ദൈവാത്മാവിനെ പലപ്പോഴും വ്യക്തികളല്ലാത്ത കാര്യങ്ങൾക്കൊപ്പമാണു പട്ടികപ്പെടുത്തിയിരിക്കുന്നത്‌ എന്നതും, അത്‌ ഒരു വ്യക്തിയല്ല എന്ന വസ്‌തുതയെ പിന്താങ്ങുന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായിയെ’ കുറിക്കാൻ ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്‌ പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണെന്നു ചിലർ വാദിക്കുന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കുപദം പുല്ലിംഗരൂപത്തിലായതുകൊണ്ടാണു ‘സഹായിയുടെ’ പ്രവർത്തനങ്ങളെക്കുറിച്ച്‌ പറയുന്നിടത്തും പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നത്‌. ഗ്രീക്ക്‌ വ്യാകരണനിയമമനുസരിച്ച്‌ അങ്ങനെയാണു വേണ്ടത്‌. (യോഹ 16:7, 8, 13, 14) ഇനി, പരിശുദ്ധാത്മാവിനെ കുറിക്കാൻ ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭമെടുക്കുക. അതിനെ കുറിക്കാൻ ഗ്രീക്കിൽ നപുംസകസർവനാമങ്ങളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. കാരണം ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കുപദം (ന്യൂമ) നപുംസകലിംഗത്തിലാണ്‌.—യോഹ 14:17-ന്റെ പഠനക്കുറിപ്പു കാണുക.

ദൃശ്യാവിഷ്കാരം