കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 6:1-18

6  നിങ്ങളോടു ദൈവം കാണിച്ച അനർഹദയ വെറുതേയായിപ്പോകാൻ ഇടവരുത്തരുതെന്നു+ ദൈവത്തിന്റെ സഹപ്രവർത്തകരായ+ ഞങ്ങൾ നിങ്ങളോട്‌ അപേക്ഷിക്കുന്നു.  “സ്വീകാര്യമായ ഒരു സമയത്ത്‌ ഞാൻ നിനക്കു ചെവി ചായിച്ചു; രക്ഷയുടെ ഒരു ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”+ എന്നു ദൈവം പറയുന്നുണ്ടല്ലോ. എന്നാൽ ഇപ്പോഴാണ്‌ ഏറെ സ്വീകാര്യമായ സമയം! ഇതാണു ശരിക്കും രക്ഷാദിവസം!  ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച്‌ ആരും ഒരു കുറ്റവും പറയരുതല്ലോ. അതുകൊണ്ട്‌ ഞങ്ങൾ കാരണം ആരും ഒരുതരത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു.+  എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്‌. കുറെയേറെ സഹനം, കഷ്ടപ്പാടുകൾ, ഞെരുക്കം, ബുദ്ധിമുട്ടുകൾ,+  തല്ല്‌, തടവ്‌,+ കലാപങ്ങൾ, കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, പട്ടിണി,+  ശുദ്ധി, അറിവ്‌, ക്ഷമ,+ ദയ,+ പരിശുദ്ധാത്മാവ്‌, കാപട്യമില്ലാത്ത സ്‌നേഹം,+  സത്യസന്ധമായ സംസാരം, ദൈവശക്തി+ എന്നിവയാലും വലങ്കൈയിലും* ഇടങ്കൈയിലും* ഉള്ള നീതിയുടെ ആയുധങ്ങളാലും,+  മാനത്താലും അപമാനത്താലും, ദുഷ്‌കീർത്തിയാലും സത്‌കീർത്തിയാലും ഒക്കെയാണു ഞങ്ങൾ അതു തെളിയിക്കുന്നത്‌. വഞ്ചിക്കുന്നവരായിട്ടാണു ഞങ്ങളെ കണക്കാക്കുന്നതെങ്കിലും ഞങ്ങൾ സത്യസന്ധരാണ്‌.  ഒട്ടും അറിയപ്പെടാത്തവരായിട്ടാണു ഞങ്ങളെ വീക്ഷിക്കുന്നതെങ്കിലും ഞങ്ങൾ നന്നായി അറിയപ്പെടുന്നവരാണ്‌. ഞങ്ങൾ മരിച്ചുപോകുമെന്നു* കരുതിയെങ്കിലും ഞങ്ങൾ ഇതാ, ജീവിക്കുന്നു!+ ഞങ്ങൾ ശിക്ഷ അനുഭവിക്കുന്നെങ്കിലും ഇതുവരെ ഞങ്ങളെ മരണത്തിന്‌ ഏൽപ്പിച്ചുകൊടുത്തിട്ടില്ല.+ 10  ഞങ്ങൾ ദുഃഖിതരായി കാണപ്പെട്ടാലും എപ്പോഴും സന്തോഷിക്കുന്നു. ദരിദ്രരാണെന്നു തോന്നിയാലും ഒരുപാടു പേരെ സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവരായി കാണപ്പെട്ടാലും എല്ലാമുള്ളവരാണു ഞങ്ങൾ.+ 11  കൊരിന്തുകാരേ, ഞങ്ങൾ നിങ്ങളോട്‌ എല്ലാം തുറന്ന്‌ സംസാരിച്ചു. ഞങ്ങൾ ഹൃദയം വിശാലമായി തുറന്നു. 12  നിങ്ങളോടു സ്‌നേഹം കാണിക്കുന്നതിൽ ഞങ്ങൾ ഒരു പരിധിയും വെച്ചിട്ടില്ല;+ പക്ഷേ ഞങ്ങളോട്‌ ആർദ്രസ്‌നേഹം കാണിക്കുന്നതിൽ നിങ്ങൾ പരിധി വെച്ചിരിക്കുന്നു. 13  അതുകൊണ്ട്‌ സ്വന്തം മക്കളോടു പറയുന്നതുപോലെ ഞാൻ പറയുകയാണ്‌: നിങ്ങളും ഹൃദയം വിശാലമായി തുറക്കണം.*+ 14  അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്‌.*+ നീതിയും അധർമവും തമ്മിൽ എന്തു ബന്ധമാണുള്ളത്‌?+ വെളിച്ചവും ഇരുട്ടും തമ്മിൽ എന്തെങ്കിലും യോജിപ്പുണ്ടോ?+ 15  ക്രിസ്‌തുവിനും ബലീയാലിനും*+ തമ്മിൽ എന്താണു പൊരുത്തം? വിശ്വാസിയും അവിശ്വാസിയും തമ്മിൽ എന്തിലെങ്കിലും സമാനതയുണ്ടോ?+ 16  ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത്‌ ഇതാണ്‌: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”+ 17  “‘അതുകൊണ്ട്‌ അവരുടെ ഇടയിൽനിന്ന്‌ പുറത്ത്‌ കടന്ന്‌ അവരിൽനിന്ന്‌ അകന്നുമാറൂ, അശുദ്ധമായതു തൊടരുത്‌;’”+ “‘എങ്കിൽ ഞാൻ നിങ്ങളെ സ്വീകരിക്കും’+ എന്ന്‌ യഹോവ* പറയുന്നു.” 18  “‘ഞാൻ നിങ്ങളുടെ പിതാവും+ നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആകും’+ എന്നു സർവശക്തനായ യഹോവ* പറയുന്നു.”

അടിക്കുറിപ്പുകള്‍

ഒരുപക്ഷേ, ആക്രമിക്കാനുള്ളത്‌.
ഒരുപക്ഷേ, പ്രതിരോധിക്കാനുള്ളത്‌.
അഥവാ “മരണം അർഹിക്കുന്നവരാണെന്ന്‌.”
അഥവാ “വിശാലതയുള്ളവരാകണം.”
ചേർച്ചയില്ലാത്ത രീതിയിൽ ഒരേ നുകത്തിൽ കെട്ടുന്നതിനെയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത്‌.
“ഒന്നിനും കൊള്ളാത്ത” എന്ന്‌ അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്‌. സാത്താനെ സൂചിപ്പിക്കുന്നു.
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം