മത്തായി എഴുതിയത്‌ 23:1-39

23  പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു:  “ശാസ്‌ത്രിമാരും പരീശന്മാരും മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു.  അതുകൊണ്ട്‌ അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുക.+ എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്‌. കാരണം അവർ പറയുന്നെങ്കിലും അതുപോലെ പ്രവർത്തിക്കുന്നില്ല.  അവർ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെച്ചുകൊടുക്കുന്നു.+ എന്നാൽ ചെറുവിരൽകൊണ്ടുപോലും അതൊന്ന്‌ അനക്കാൻ അവർക്കു മനസ്സില്ല.+  മനുഷ്യരെ കാണിക്കാനാണ്‌ അവർ ഓരോന്നും ചെയ്യുന്നത്‌.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുകയും വസ്‌ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും ചെയ്യുന്നു.+  അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ മുൻനിരയും+  ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാദനം ചെയ്യുന്നതും റബ്ബി എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു.  എന്നാൽ നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്‌. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു,+ നിങ്ങളോ എല്ലാവരും സഹോദരന്മാർ.  ഭൂമിയിൽ ആരെയും പിതാവ്‌ എന്നു വിളിക്കരുത്‌. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്‌;+ സ്വർഗസ്ഥൻതന്നെ. 10  ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്‌. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്‌; അതു ക്രിസ്‌തുവാണ്‌.+ 11  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനാകണം.+ 12  തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തുന്നവനെയോ+ ദൈവം ഉയർത്തും. 13  “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിനു സമ്മതിക്കുന്നുമില്ല.+ 14  —— 15  “കപടഭക്തരായ+ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. അയാൾ ചേർന്നുകഴിയുമ്പോഴോ നിങ്ങൾ അയാളെ ഗീഹെന്നയ്‌ക്കു നിങ്ങളെക്കാൾ ഇരട്ടി അർഹനാക്കുന്നു. 16  “‘ആരെങ്കിലും ദേവാലയത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ സാരമില്ല എന്നും ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’+ എന്നും പറയുന്ന അന്ധരായ വഴികാട്ടികളേ,+ നിങ്ങളുടെ കാര്യം കഷ്ടം! 17  വിഡ്‌ഢികളേ, അന്ധന്മാരേ, ഏതാണു വലിയത്‌? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ? 18  ‘ആരെങ്കിലും യാഗപീഠത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ+ സാരമില്ല; അതിന്മേലുള്ള കാഴ്‌ചയെക്കൊണ്ട്‌ സത്യം ചെയ്‌താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’ എന്നും നിങ്ങൾ പറയുന്നു. 19  അന്ധന്മാരേ, ഏതാണു വലിയത്‌? കാഴ്‌ചയോ കാഴ്‌ചയെ പവിത്രമാക്കുന്ന യാഗപീഠമോ? 20  അതുകൊണ്ട്‌ യാഗപീഠത്തെക്കൊണ്ട്‌ സത്യം ചെയ്യുന്നവൻ അതിനെയും അതിലുള്ള സകലത്തെയും കൊണ്ട്‌ സത്യം ചെയ്യുന്നു. 21  ദേവാലയത്തെക്കൊണ്ട്‌ സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും+ കൊണ്ട്‌ സത്യം ചെയ്യുന്നു. 22  സ്വർഗത്തെക്കൊണ്ട്‌ സത്യം ചെയ്യുന്നവൻ ദൈവസിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും കൊണ്ട്‌ സത്യം ചെയ്യുന്നു.+ 23  “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്നു കൊടുക്കുന്നു.+ എന്നാൽ ന്യായം,+ കരുണ,+ വിശ്വസ്‌തത* എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു. ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+ 24  അന്ധരായ വഴികാട്ടികളേ,+ നിങ്ങൾ കൊതുകിനെ+ അരിച്ചെടുക്കുന്നു. പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു!+ 25  “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു.+ അവയുടെ അകം നിറയെ അത്യാഗ്രഹവും*+ സ്വാർഥതയും+ ആണ്‌. 26  അന്ധനായ പരീശാ, പാനപാത്രത്തിന്റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയായിക്കൊള്ളും. 27  “കപടഭക്തരായ+ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ വെള്ള പൂശിയ ശവക്കല്ലറകൾപോലെയാണ്‌.+ അവ പുറമേ ഭംഗിയുള്ളതാണ്‌. അകത്തോ മരിച്ചവരുടെ അസ്ഥികളും എല്ലാ തരം അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28  അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരാണ്‌; പക്ഷേ അകമേ കാപട്യവും ധിക്കാരവും* നിറഞ്ഞിരിക്കുന്നു.+ 29  “കപടഭക്തരായ+ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ പണിതും നീതിമാന്മാരുടെ കല്ലറകൾ അലങ്കരിച്ചും കൊണ്ട്‌,+ 30  ‘പൂർവികരുടെ കാലത്ത്‌ ഞങ്ങളുണ്ടായിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയാൻ ഞങ്ങൾ അവർക്കു കൂട്ടുനിൽക്കില്ലായിരുന്നു’ എന്നു പറയുന്നു. 31  അങ്ങനെ, പ്രവാചകന്മാരെ കൊന്നവരുടെ+ പുത്രന്മാരെന്നു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷി പറയുന്നു. 32  അതുകൊണ്ട്‌ നിങ്ങളുടെ പൂർവികരുടെ പാപത്തിന്റെ അളവുപാത്രം നിങ്ങൾ നിറച്ചുകൊള്ളൂ. 33  “സർപ്പങ്ങളേ, അണലിസന്തതികളേ,+ നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന്‌+ എങ്ങനെ രക്ഷപ്പെടും? 34  അതുകൊണ്ട്‌ ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും+ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്‌തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച്‌ ചാട്ടയ്‌ക്ക്‌ അടിക്കുകയും+ നഗരംതോറും വേട്ടയാടുകയും+ ചെയ്യും. 35  അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ+ വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്‌ക്കുവെച്ച്‌ നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ,+ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും. 36  ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 37  “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കുന്നവരെ കല്ലെറിയുകയും+ ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലായിരുന്നു.+ 38  നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷിച്ചിരിക്കുന്നു!+ 39  ‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’+ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “വിശ്വാസം.”
അഥവാ “കൊള്ളയും; കവർച്ചയും.”
അഥവാ “നിയമലംഘനവും.”

പഠനക്കുറിപ്പുകൾ

മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു: അഥവാ “തങ്ങളെത്തന്നെ മോശയുടെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു.” മോശയുടെ അധികാരം തങ്ങൾക്കുണ്ടെന്നു ധിക്കാരത്തോടെ അവകാശപ്പെട്ടുകൊണ്ട്‌ അവർ ദൈവനിയമത്തിനു വ്യാഖ്യാനങ്ങൾ നൽകി.

ഭാരമുള്ള ചുമടുകൾ: സാധ്യതയനുസരിച്ച്‌ ഇത്‌ അർഥമാക്കുന്നത്‌, ജനങ്ങൾക്കു പാലിക്കാൻ ബുദ്ധിമുട്ടായിരുന്ന നിയമങ്ങളെയും വാമൊഴിയായി കൈമാറിവന്ന പാരമ്പര്യങ്ങളെയും ആണ്‌.

ചെറുവിരൽകൊണ്ടുപോലും അതൊന്ന്‌ അനക്കാൻ: മതനേതാക്കന്മാർ ആളുകളുടെ മേൽ കെട്ടിവെച്ചതു താങ്ങാനാകാത്ത ചുമടുകളാണ്‌. എന്നാൽ ചെറിയ ഒരു ചട്ടംപോലും എടുത്തുമാറ്റാനോ അങ്ങനെ ആളുകൾക്കു കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കാനോ അവർ മനസ്സുകാണിക്കാതിരുന്നതിനെയായിരിക്കാം ഇത്‌ അർഥമാക്കിയത്‌.

അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന വേദവാക്യച്ചെപ്പുകൾ: ദൈവം മോശയിലൂടെ കൊടുത്ത നിയമത്തിലെ നാലു ഭാഗങ്ങൾ (പുറ 13:1-16; ആവ 6:4-9; 11:13-21) അടങ്ങിയ ചെറിയ തുകൽച്ചെപ്പുകളായിരുന്നു ഇവ. ജൂതപുരുഷന്മാർ തങ്ങളുടെ നെറ്റിയിലും ഇടത്തേ കൈയിലും അവ അണിഞ്ഞിരുന്നു. പുറ 13:9, 16; ആവ 6:8; 11:18 എന്നീ വാക്യങ്ങളിൽ കാണുന്ന, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിർദേശങ്ങളെ അക്ഷരാർഥത്തിൽ എടുത്തതുകൊണ്ടാണ്‌ ഇങ്ങനെ ഒരു ആചാരം ഉടലെടുത്തത്‌. മതനേതാക്കന്മാർ ഈ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടി മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ ശ്രമിച്ചതാണു യേശു അവരെ കുറ്റപ്പെടുത്താനുളള ഒരു കാരണം. ഇനി, ആ ചെപ്പുകൾക്ക്‌ ഏലസ്സോ രക്ഷയോ പോലെ അവരെ സംരക്ഷിക്കാനുള്ള മന്ത്രശക്തിയുണ്ടെന്ന തെറ്റിദ്ധാരണയും അവർക്കുണ്ടായിരുന്നു.

വസ്‌ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും: ഇസ്രായേല്യരുടെ വസ്‌ത്രത്തിൽ തൊങ്ങലുകൾ ഉണ്ടായിരിക്കണമെന്നു സംഖ 15:38-40 വരെയുള്ള വാക്യങ്ങളിൽ കല്‌പനയുണ്ടായിരുന്നു. എന്നാൽ ശാസ്‌ത്രിമാരും പരീശന്മാരും മറ്റുള്ളവരെ കാണിക്കാൻവേണ്ടി തങ്ങളുടെ വസ്‌ത്രത്തിലെ തൊങ്ങലുകൾക്കു മറ്റുള്ളവരുടേതിലും നീളം കൂട്ടി.

മുൻനിര: അഥവാ “ഏറ്റവും നല്ല ഇരിപ്പിടങ്ങൾ.” തെളിവനുസരിച്ച്‌ സിനഗോഗിന്റെ അധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സിനഗോഗിൽ ഏറ്റവും മുന്നിലായി, തിരുവെഴുത്തുചുരുളുകൾ വെച്ചിരുന്നതിന്‌ അടുത്താണ്‌ ഇരുന്നിരുന്നത്‌. സിനഗോഗിൽ കൂടിവന്നിരുന്ന എല്ലാവർക്കും അവരെ കാണാമായിരുന്നു. സാധ്യതയനുസരിച്ച്‌ ആദരണീയമായ ആ ഇരിപ്പിടങ്ങൾ അത്തരം പ്രമുഖവ്യക്തികൾക്കുവേണ്ടി വേർതിരിച്ചിരുന്നു.

ചന്തസ്ഥലങ്ങൾ: അഥവാ “കൂടിവരാനുള്ള സ്ഥലങ്ങൾ.” ഗ്രീക്കിൽ അഗോറ. പുരാതനകാലത്ത്‌ മധ്യപൂർവദേശത്തെയും ഗ്രീക്ക്‌, റോമൻ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലെയും നഗരങ്ങളിലും പട്ടണങ്ങളിലും, കച്ചവടകേന്ദ്രമായോ പൊതുജനങ്ങൾക്കു കൂടിവരാനുള്ള സ്ഥലമായോ ഉപയോഗിച്ചിരുന്ന തുറസ്സായ സ്ഥലങ്ങളെയാണ്‌ അതു കുറിക്കുന്നത്‌.

റബ്ബി: അക്ഷരാർഥം “എന്റെ ശ്രേഷ്‌ഠൻ.” “ശ്രേഷ്‌ഠമായ” എന്ന്‌ അർഥമുള്ള റവ്‌ എന്ന എബ്രായപദത്തിൽനിന്ന്‌ വന്നത്‌. സാധാരണയായി “ഗുരു” എന്ന അർഥത്തിലാണു “റബ്ബി” എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും (യോഹ 1:38) അതു പിൽക്കാലത്ത്‌ ആദരസൂചകമായ ഒരു സ്ഥാനപ്പേരായി മാറി. അഭ്യസ്‌തവിദ്യരായ ശാസ്‌ത്രിമാരെയും നിയമാധ്യാപകരെയും പോലുള്ള ചിലർക്ക്‌, ആളുകൾ തങ്ങളെ ഈ സ്ഥാനപ്പേര്‌ ഉപയോഗിച്ച്‌ അഭിസംബോധന ചെയ്യണമെന്നു നിർബന്ധമുണ്ടായിരുന്നു.

പിതാവ്‌: മനുഷ്യരോടുള്ള ആദരവിനെ സൂചിപ്പിക്കാൻ ഔപചാരികമോ മതപരമോ ആയ സ്ഥാനപ്പേരായി ഈ പദം ഉപയോഗിക്കുന്നതിനെയാണു യേശു വിലക്കിയത്‌.

ക്രിസ്‌തു: ഗ്രീക്കിൽ “ക്രിസ്‌തു” എന്ന സ്ഥാനപ്പേരിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട്‌. ഇത്‌ മിശിഹ എന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനത്തിന്‌ ഊന്നൽ നൽകാനായിരിക്കാം.

നേതാക്കന്മാർ: ഇവിടെ കാണുന്ന ഗ്രീക്കുപദം 8-ാം വാക്യത്തിലെ “ഗുരു” എന്നതിന്റെ ഒരു പര്യായപദമാണ്‌. വഴിനടത്തിപ്പും മാർഗനിർദേശവും കൊടുക്കുന്ന ആത്മീയനേതാക്കന്മാരെയാണ്‌ ഇവിടെ അതു കുറിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ഇതു മതപരമായ ഒരു സ്ഥാനപ്പേരായി ഉപയോഗിച്ചിരുന്നു.

നേതാവ്‌: അപൂർണമനുഷ്യരിൽ ആർക്കും സത്യക്രിസ്‌ത്യാനികളുടെ ആത്മീയനേതാവായിരിക്കാൻ സാധിക്കാത്തതുകൊണ്ട്‌ യേശു മാത്രമാണ്‌ ഈ സ്ഥാനപ്പേരിനു യോഗ്യൻ.—ഈ വാക്യത്തിലെ, നേതാക്കന്മാർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.

ക്രിസ്‌തു: “അഭിഷിക്തൻ” എന്ന്‌ അർഥമുള്ള “ക്രിസ്‌തു” എന്ന സ്ഥാനപ്പേരിനു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട്‌. മുൻകൂട്ടിപ്പറഞ്ഞ മിശിഹ അഥവാ അഭിഷിക്തൻ യേശുവാണെന്ന്‌ അതു സൂചിപ്പിക്കുന്നു. ഒരു പ്രത്യേകസ്ഥാനം വഹിക്കാൻ അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നു യേശു.—മത്ത 1:1; 2:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ക്രിസ്‌തു: ക്രിസ്‌തോസ്‌ എന്ന ഗ്രീക്കുപദത്തിൽനിന്ന്‌ വന്നിരിക്കുന്ന സ്ഥാനപ്പേര്‌. “മിശിഹ” (എബ്രായയിൽ മാഷിയാക്‌) എന്ന സ്ഥാനപ്പേരിനു തുല്യമായ പദമാണ്‌ ഇത്‌. ഈ രണ്ടു വാക്കുകളുടെയും അർഥം “അഭിഷിക്തൻ” എന്നാണ്‌. ബൈബിൾക്കാലങ്ങളിൽ ഭരണാധികാരികളെ തൈലംകൊണ്ട്‌ അഭിഷേകം ചെയ്യുന്ന ആചാരം നിലവിലുണ്ടായിരുന്നു.

ശുശ്രൂഷ ചെയ്യുന്നവൻ: അഥവാ “സേവകൻ; ജോലിക്കാരൻ.” മടുത്ത്‌ പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്‌മയോടെ സേവനം ചെയ്യുന്നവരെ കുറിക്കാനാണു ബൈബിളിൽ മിക്കപ്പോഴും ഡയാക്കൊനൊസ്‌ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), ക്രിസ്‌തുവിന്റെ ശുശ്രൂഷകർ അഥവാ സേവകന്മാർ (1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌.

ശുശ്രൂഷ ചെയ്യുന്നവൻ: അഥവാ “സേവകൻ; ജോലിക്കാരൻ.”—മത്ത 20:26-ന്റെ പഠനക്കുറിപ്പു കാണുക.

കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.

നിങ്ങളുടെ കാര്യം കഷ്ടം!: തന്റെ നാളിലെ മതനേതാക്കന്മാരെക്കുറിച്ച്‌ യേശു തുടർച്ചയായി ഏഴു തവണ ഇങ്ങനെ പറഞ്ഞതിൽ ആദ്യത്തേതാണ്‌ ഇത്‌. അവർ കപടഭക്തരും അന്ധരായ വഴികാട്ടികളും ആണെന്നു യേശു പറഞ്ഞു.

സ്വർഗരാജ്യം അടച്ചുകളയുന്നു: അഥവാ “സ്വർഗരാജ്യത്തിലേക്കുള്ള വാതിൽ അടയ്‌ക്കുന്നു.” അതായത്‌, അവിടേക്കു പ്രവേശിക്കുന്നതിൽനിന്ന്‌ ആളുകളെ തടയുന്നു.

കപടഭക്തർ: ഇവിടെ കാണുന്ന ഹുപ്പൊക്രിറ്റീസ്‌ എന്ന ഗ്രീക്കുപദം ആദ്യം ഗ്രീക്കുകാരുടെ (പിന്നീട്‌ റോമാക്കാരുടെയും) നാടകവേദികളിൽ വലിയ മുഖംമൂടികൾ ധരിച്ച്‌ എത്തുന്ന അഭിനേതാക്കളെ കുറിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്‌. ശബ്ദത്തിന്റെ തീവ്രത കൂട്ടാൻവേണ്ടിയുള്ളതായിരുന്നു ആ മുഖംമൂടികൾ. കപടഭാവത്തിലൂടെയോ നാട്യത്തിലൂടെയോ താൻ ശരിക്കും ആരാണെന്നും തന്റെ ഉദ്ദേശ്യം എന്താണെന്നും മറച്ചുവെക്കുന്നവരെ കുറിക്കാൻ ഈ പദം പിന്നീട്‌ ആലങ്കാരികമായി ഉപയോഗിച്ചുതുടങ്ങി. യേശു ഇവിടെ “കപടഭക്തർ” എന്നു വിളിക്കുന്നതു ജൂതമതനേതാക്കന്മാരെയാണ്‌.—മത്ത 6:5, 16.

ചില കൈയെഴുത്തുപ്രതികൾ ഇവിടെ ഇങ്ങനെ കൂട്ടിച്ചേർത്തിട്ടുണ്ട്‌: “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ വിധവമാരുടെ വീടുകൾ വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. ഇതിന്റെ പേരിൽ നിങ്ങൾക്കു കടുത്ത ശിക്ഷാവിധി കിട്ടും.” പക്ഷേ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്യം കാണുന്നില്ല. എന്നാൽ സമാനമായ വാക്കുകൾ മർ 12:40; ലൂക്ക 20:47 എന്നീ വാക്യങ്ങളിൽ കാണാം. അവ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും.—അനു. എ3 കാണുക.

മതത്തിൽ ചേർക്കാൻ: അഥവാ “മതപരിവർത്തനം നടത്താൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന പ്രൊസീല്യൂടൊസ്‌ എന്ന ഗ്രീക്കുപദം മറ്റു ജനതകളിൽനിന്ന്‌ ജൂതമതം സ്വീകരിച്ചവരെ കുറിക്കുന്നു. ഇത്തരത്തിൽ ജൂതമതം സ്വീകരിക്കുന്ന പുരുഷന്മാർ പരിച്ഛേദനയേൽക്കുകയും ചെയ്യണമായിരുന്നു.

ഗീഹെന്നയ്‌ക്കു . . . അർഹനാക്കുന്നു: അക്ഷ. “ഗീഹെന്നയുടെ പുത്രനാക്കുന്നു.” അതായത്‌, ഒരാളെ നിത്യനാശത്തിന്‌ അർഹനാക്കുന്നു.—പദാവലിയിൽ ഗീഹെന്ന കാണുക.

വിഡ്‌ഢികളേ, അന്ധന്മാരേ: അഥവാ “അന്ധന്മാരായ വിഡ്‌ഢികളേ.” ബൈബിളിൽ “വിഡ്‌ഢി” എന്ന പദം സാധാരണഗതിയിൽ അർഥമാക്കുന്നതു വിവേകത്തെ പുച്ഛിച്ചുതള്ളി ധാർമികതയ്‌ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെയാണ്‌. അവരുടെ വഴികൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളോടു യോജിക്കുന്നില്ല.

പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്ന്‌: ദൈവം മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌ ഇസ്രായേല്യർ തങ്ങളുടെ വിളവിന്റെ പത്തിലൊന്ന്‌ അഥവാ ദശാംശം കൊടുക്കണമായിരുന്നു. (ലേവ 27:30; ആവ 14:22) പുതിന, ചതകുപ്പ, ജീരകം പോലുള്ള സസ്യങ്ങളുടെ പത്തിലൊന്നു കൊടുക്കണമെന്നു നിയമത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്‌തിരുന്നില്ലെങ്കിലും ജൂതപാരമ്പര്യമനുസരിച്ച്‌ അവർ അതു ചെയ്‌തതിനെ യേശു എതിർത്തില്ല. എന്നാൽ, മോശയിലൂടെ കൊടുത്ത നിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായിരുന്ന നീതി, കരുണ, വിശ്വസ്‌തത എന്നിവ അവഗണിച്ചിട്ട്‌ നിയമത്തിലെ ചെറിയചെറിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തതിനാണു യേശു ശാസ്‌ത്രിമാരെയും പരീശന്മാരെയും ശാസിച്ചത്‌.

കൊതുകിനെ അരിച്ചെടുക്കുന്നു, പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു: ഇസ്രായേല്യർക്കു പരിചിതമായിരുന്ന അശുദ്ധജീവികളിൽ ഏറ്റവും ചെറിയ ഒന്നായിരുന്നു കൊതുക്‌, ഒട്ടകമാകട്ടെ ഏറ്റവും വലിയവയിൽ ഒന്നും. (ലേവ 11:4, 21-24) യേശു ഇവിടെ അതിശയോക്തിയും അല്‌പം വിരോധാഭാസവും കൂട്ടിക്കലർത്തി സംസാരിക്കുകയായിരുന്നു. ആചാരപരമായി അശുദ്ധരാകാതിരിക്കാൻ തങ്ങളുടെ പാനീയങ്ങളിൽനിന്ന്‌ കൊതുകിനെ അരിച്ചുമാറ്റിയിരുന്ന മതനേതാക്കന്മാർ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളെ പൂർണമായും അവഗണിച്ചു. അതാകട്ടെ ഒരു ഒട്ടകത്തെ വിഴുങ്ങുന്നതുപോലെയായിരുന്നു.

വെള്ള പൂശിയ ശവക്കല്ലറകൾ: ശവക്കല്ലറകൾക്കു വെള്ള പൂശുന്നത്‌ ഇസ്രായേലിലെ ഒരു രീതിയായിരുന്നു. വഴിപോക്കരായ ആരെങ്കിലും അബദ്ധത്തിൽ ഒരു കല്ലറയിൽ തൊട്ട്‌ ആചാരപരമായി അശുദ്ധരാകാതിരിക്കാൻ ഒരു മുന്നറിയിപ്പായിട്ടാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. (സംഖ 19:16) വർഷത്തിൽ ഒരിക്കൽ, പെസഹയ്‌ക്ക്‌ ഒരു മാസം മുമ്പ്‌ ആണ്‌ ഇത്തരത്തിൽ വെള്ള പൂശിയിരുന്നത്‌ എന്ന്‌ ജൂതമിഷ്‌നാ (ഷെക്കാലിം 1:1) പറയുന്നു. യേശു ഈ പദപ്രയോഗം ഉപയോഗിച്ചതു കാപട്യത്തിന്റെ പ്രതീകമായിട്ടാണ്‌.

നിയമലംഘനം: “നിയമലംഘനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്‌ ആളുകൾ നിയമം തെറ്റിക്കുന്നതിനെയും അതിനെ പുച്ഛിച്ചുതള്ളുന്നതിനെയും അർഥമാക്കാനാകും. നിയമങ്ങളേ ഇല്ല എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു ദൈവനിയമങ്ങളോടുള്ള അവഗണനയെ കുറിക്കാനാണ്‌.—മത്ത 7:23; 2കൊ 6:14; 2തെസ്സ 2:3-7; 1യോഹ 3:4.

ധിക്കാരം: അഥവാ “നിയമലംഘനം.” മത്ത 24:12-ന്റെ പഠനക്കുറിപ്പു കാണുക.

കല്ലറകൾ: അഥവാ “സ്‌മാരകകല്ലറകൾ.”—പദാവലിയിൽ “സ്‌മാരകക്കല്ലറ” കാണുക.

നിങ്ങളുടെ പൂർവികരുടെ പാപത്തിന്റെ അളവുപാത്രം നിങ്ങൾ നിറച്ചുകൊള്ളൂ: അഥവാ “നിങ്ങളുടെ പൂർവികർ തുടങ്ങിവെച്ച കാര്യങ്ങൾ നിങ്ങൾ പൂർത്തിയാക്കൂ.” ഈ പ്രയോഗത്തിന്റെ അക്ഷരാർഥം, “മറ്റാരെങ്കിലും നിറയ്‌ക്കാൻ തുടങ്ങിയ അളവുപാത്രം നിങ്ങൾ മുഴുവനായി നിറയ്‌ക്കുക” എന്നാണ്‌. പൂർവികർ തുടങ്ങിവെച്ചതു പൂർത്തിയാക്കാൻ യേശു ഇവിടെ ജൂതനേതാക്കന്മാർക്ക്‌ ഒരു കല്‌പന നൽകുകയായിരുന്നില്ല. മറിച്ച്‌, മുൻകാലത്ത്‌ അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരെ കൊന്നുകളഞ്ഞതുപോലെ, തന്നെ അവർ കൊന്നുകളയുമെന്നു യേശു പരിഹാസധ്വനിയോടെ മുൻകൂട്ടിപ്പറയുകയായിരുന്നു.

ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രായവാക്കുകളിൽനിന്ന്‌ വന്ന പദപ്രയോഗം. “ഹിന്നോമിന്റെ താഴ്‌വര” എന്നാണ്‌ ഇതിന്റെ അർഥം. പുരാതനയരുശലേമിന്റെ പടിഞ്ഞാറും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്‌വരയായിരുന്നു ഇത്‌. (അനു. ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.) യേശുവിന്റെ കാലമായപ്പോഴേക്കും ഈ താഴ്‌വര ചപ്പുചവറുകൾ കത്തിക്കാനുള്ള ഒരു സ്ഥലമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണനാശത്തിന്റെ ഉചിതമായ ഒരു പ്രതീകമായിരുന്നു.—പദാവലി കാണുക.

സർപ്പങ്ങളേ, അണലിസന്തതികളേ: ‘പഴയ പാമ്പായ’ സാത്താൻ (വെളി 12:9) ഒരു ആത്മീയാർഥത്തിൽ സത്യാരാധനയെ എതിർക്കുന്നവരുടെ പിതാവാണ്‌. അതുകൊണ്ടുതന്നെ യേശു ഈ മതനേതാക്കന്മാരെ “സർപ്പങ്ങളേ, അണലിസന്തതികളേ” എന്നു വിളിച്ചതു തികച്ചും ഉചിതമാണ്‌. (യോഹ 8:44; 1യോഹ 3:12) അവരുടെ കുടിലതയുടെ സ്വാധീനവലയത്തിലായവർക്ക്‌ അവർ ഗുരുതരമായ ആത്മീയഹാനി വരുത്തി. സ്‌നാപകയോഹന്നാനും “അണലിസന്തതികളേ” എന്ന പദപ്രയോഗം ഉപയോഗിച്ചു.—മത്ത 3:7.

ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.

ഉപദേഷ്ടാക്കൾ: അഥവാ “പഠിപ്പുള്ളവർ.” ഗ്രമ്മറ്റ്യൂസ്‌ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. മോശയിലൂടെ കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന ജൂതാധ്യാപകരെക്കുറിച്ച്‌ പറയുമ്പോൾ ഈ പദം “ശാസ്‌ത്രി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ യേശു ഇവിടെ സംസാരിക്കുന്നതു മറ്റുള്ളവരെ പഠിപ്പിക്കാനായി പറഞ്ഞയയ്‌ക്കാനിരിക്കുന്ന തന്റെ ശിഷ്യന്മാരെക്കുറിച്ചാണ്‌.

സിനഗോഗുകൾ: പദാവലിയിൽ “സിനഗോഗ്‌” കാണുക.

നീതിമാനായ ഹാബേലിന്റെ രക്തംമുതൽ . . . സെഖര്യയുടെ രക്തംവരെ: കൊല ചെയ്യപ്പെട്ടതായി എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന യഹോവയുടെ സാക്ഷികളിൽ എല്ലാവരും യേശുവിന്റെ ആ പ്രസ്‌താവനയിൽ ഉൾപ്പെടും—അതായത്‌ ആദ്യപുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന ഹാബേൽ (ഉൽ 4:8) മുതൽ 2ദിന 24:20-ൽ (പരമ്പരാഗത ജൂതകാനോനിലെ അവസാനപുസ്‌തകം ദിനവൃത്താന്തമാണ്‌.) പറഞ്ഞിരിക്കുന്ന സെഖര്യ വരെയുള്ള എല്ലാവരും. അതുകൊണ്ട്‌ ‘ഹാബേൽ മുതൽ സെഖര്യ വരെ’ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്‌ “ഏറ്റവും ആദ്യത്തെ ആൾമുതൽ ഏറ്റവും അവസാനത്തെ ആൾവരെ” എന്നാണ്‌.

വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്‌ക്കുവെച്ച്‌: സെഖര്യ കൊല്ലപ്പെട്ടത്‌ “യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്‌” ആണെന്നു 2ദിന 24:21 പറയുന്നു. വിശുദ്ധമന്ദിരത്തിന്റെ പ്രവേശനകവാടത്തിനു പുറത്ത്‌, അതിനു മുന്നിലായി, അകത്തെ മുറ്റത്തായിരുന്നു ദഹനയാഗത്തിനുള്ള യാഗപീഠം. (അനു. ബി8 കാണുക.) സെഖര്യ കൊല്ലപ്പെട്ടതായി യേശു പറഞ്ഞ സ്ഥലം ഇതുമായി യോജിപ്പിലാണ്‌.

നിങ്ങൾ കൊന്നുകളഞ്ഞ: ഈ ജൂതമതനേതാക്കന്മാരല്ല സെഖര്യയെ കൊന്നതെങ്കിലും അവരുടെ പൂർവികർക്ക്‌ ഉണ്ടായിരുന്ന അതേ ഹിംസാത്മകമനോഭാവം അവരും കാണിച്ചു. അതുകൊണ്ടാണ്‌ സെഖര്യയെ കൊന്നതിനു യേശു അവരെ ഉത്തരവാദികളാക്കിയത്‌.—വെളി 18:24.

ബരെഖ്യയുടെ മകൻ: 2ദിന 24:20-ൽ ഈ സെഖര്യയെക്കുറിച്ച്‌ “പുരോഹിതനായ യഹോയാദയുടെ മകൻ” എന്നാണു പറഞ്ഞിരിക്കുന്നത്‌. ഒന്നുകിൽ, ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റു പലരുടെയും കാര്യത്തിലെന്നപോലെ യഹോയാദയ്‌ക്കും രണ്ടു പേര്‌ ഉണ്ടായിരുന്നിരിക്കാം. (മത്ത 9:9-നെ മർ 2:14-ഉം ആയി താരതമ്യം ചെയ്യുക.) അല്ലെങ്കിൽ ബരെഖ്യ സെഖര്യയുടെ മുത്തച്ഛനോ പൂർവികരിൽ ഒരാളോ ആയിരുന്നിരിക്കാം.

സത്യമായി: ഗ്രീക്കിൽ അമീൻ. “അങ്ങനെയാകട്ടെ,” “തീർച്ചയായും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം. ഒരു പ്രസ്‌താവനയോ വാഗ്‌ദാനമോ പ്രവചനമോ ഉച്ചരിക്കുന്നതിനു മുമ്പ്‌ യേശു പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയയോഗ്യവും ആണെന്നു കാണിക്കാനായിരുന്നു ഇത്‌. വിശുദ്ധലിഖിതങ്ങളിൽ “സത്യമായും” (അമീൻ) എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചതു യേശു മാത്രമാണെന്നു പറയപ്പെടുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം മൂലഭാഷയിൽ ഈ പദം അടുത്തടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോഗിച്ചിരിക്കുന്നു. അതിനെ മിക്കയിടങ്ങളിലും “സത്യംസത്യമായി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.—യോഹ 1:51.

ഇതാ: “ഇതാ” എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഇദൗ എന്ന ഗ്രീക്കുപദം, തുടർന്നു പറയാൻപോകുന്ന കാര്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു മിക്കപ്പോഴും ഉപയോഗിക്കുന്നത്‌. ഒരു രംഗം ഭാവനയിൽ കാണാനോ വിവരണത്തിലെ ഏതെങ്കിലും ഒരു പ്രത്യേകവിശദാംശത്തിനു ശ്രദ്ധ കൊടുക്കാനോ അതു വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. ഊന്നലിനുവേണ്ടിയും പുതിയതോ അതിശയകരമോ ആയ എന്തെങ്കിലും കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടിയും ഇത്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഗ്രീക്കുതിരുവെഴുത്തുകളിൽ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും വെളിപാടുപുസ്‌തകത്തിലും ആണ്‌ ഇത്‌ അധികവും കാണുന്നത്‌. എബ്രായതിരുവെഴുത്തുകളിലും ഇതിനു തുല്യമായ ഒരു പ്രയോഗം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്‌.

ഭവനത്തെ: അതായത്‌, ദേവാലയത്തെ.

ഇതാ: മത്ത 1:23-ന്റെ പഠനക്കുറിപ്പു കാണുക.

ഉപേക്ഷിച്ചിരിക്കുന്നു: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “ആൾപ്പാർപ്പില്ലാത്ത നിലയിൽ” എന്നുകൂടി ചേർത്തിട്ടുണ്ട്‌.

യഹോവ: ഇതു സങ്ക 118:26-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

ദൃശ്യാവിഷ്കാരം

വേദവാക്യച്ചെപ്പ്‌
വേദവാക്യച്ചെപ്പ്‌

പുറ 13:1-10, 11-16; ആവ 6:4-9; 11:13-21 എന്നീ നാലു തിരുവെഴുത്തുഭാഗങ്ങൾ രേഖപ്പെടുത്തിയ തുകൽക്കഷണങ്ങൾ വെച്ച ചെറിയ തുകൽപ്പെട്ടിയാണു വേദവാക്യച്ചെപ്പ്‌. ജൂതന്മാർ ബാബിലോണിലെ പ്രവാസത്തിനു ശേഷം മടങ്ങിയെത്തി അധികം വൈകാതെ ഉത്സവങ്ങൾ, ശബത്ത്‌ എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രഭാതപ്രാർഥനയുടെ സമയത്ത്‌ പുരുഷന്മാർ ഇത്‌ അണിയുന്ന ഒരു ആചാരം നിലവിൽ വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ഒരു വേദവാക്യച്ചെപ്പാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌. ഖുംറാനിലെ ഒരു ഗുഹയിൽനിന്ന്‌ കിട്ടിയതാണ്‌ ഇത്‌. പുതിയൊരു വേദവാക്യച്ചെപ്പ്‌ എങ്ങനെയിരിക്കുമെന്നാണു വലതുവശത്ത്‌ വരച്ചുകാണിച്ചിരിക്കുന്നത്‌.

അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനം
അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനം

ഒന്നാം നൂറ്റാണ്ടിൽ ആളുകൾ പൊതുവേ മേശയോടു ചേർന്ന്‌ ചാരിക്കിടന്നാണു ഭക്ഷണം കഴിച്ചിരുന്നത്‌. കിടക്കയിലെ കുഷ്യനിൽ ഇടങ്കൈമുട്ട്‌ ഊന്നി, വലത്തെ കൈകൊണ്ട്‌ ഭക്ഷണം കഴിക്കും. ഗ്രീക്ക്‌-റോമൻ രീതിയനുസരിച്ച്‌ ഒരു ഭക്ഷണമുറിയിൽ അധികം പൊക്കമില്ലാത്ത ഒരു ഭക്ഷണമേശയും അതിനു ചുറ്റും മൂന്നു കിടക്കയും കാണും. ഇത്തരം ഒരു ഭക്ഷണമുറിയെ റോമാക്കാർ ട്രൈക്ലിനിയം (ഈ ലത്തീൻപദം “മൂന്നു കിടക്കയുള്ള മുറി” എന്ന്‌ അർഥമുള്ള ഗ്രീക്കുപദത്തിൽനിന്ന്‌ വന്നതാണ്‌.) എന്നാണു വിളിച്ചിരുന്നത്‌. ഇതുപോലെ ക്രമീകരിച്ചാൽ ഓരോ കിടക്കയിലും മൂന്നു പേർ വീതം ഒൻപതു പേർക്ക്‌ ഇരിക്കാമായിരുന്നു. എന്നാൽ പിൽക്കാലത്ത്‌ കൂടുതൽ പേർക്ക്‌ ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോഗിക്കുന്നതു സാധാരണമായിത്തീർന്നു. ഭക്ഷണമുറിയിലെ ഇരിപ്പിടങ്ങൾക്കെല്ലാം ഒരേ പ്രാധാന്യമല്ലായിരുന്നു. ഉദാഹരണത്തിന്‌ കിടക്കകൾതന്നെ പ്രാധാന്യമനുസരിച്ച്‌, ഏറ്റവും താഴ്‌ന്നത്‌ (എ), അതിനെക്കാൾ അൽപ്പം മുന്തിയത്‌ (ബി), ഏറ്റവും മുന്തിയത്‌ (സി) എന്നിങ്ങനെ തിരിച്ചിരുന്നു. ഇനി, ഓരോ കിടക്കയിലെ സ്ഥാനങ്ങൾക്കും പ്രാധാന്യത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക്‌ അദ്ദേഹത്തിന്റെ വലതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കൂടുതലും ഇടതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കുറവും ആണ്‌ കല്‌പിച്ചിരുന്നത്‌. ഔപചാരികമായ ഒരു വിരുന്നിൽ ആതിഥേയൻ പൊതുവേ ഇരുന്നിരുന്നത്‌, ഏറ്റവും താണതായി കണ്ടിരുന്ന കിടക്കയിലെ ഒന്നാം സ്ഥാനത്താണ്‌ (1). ഏറ്റവും ആദരണീയമായി കണ്ടിരുന്നതു നടുവിലുള്ള കിടക്കയിലെ മൂന്നാമത്തെ സ്ഥാനമായിരുന്നു (2). ജൂതന്മാർ ഈ ആചാരം എത്രത്തോളം പിൻപറ്റി എന്നതു വ്യക്തമല്ലെങ്കിലും ശിഷ്യന്മാരെ താഴ്‌മയുടെ പ്രാധാന്യം പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ ഈ സമ്പ്രദായമായിരിക്കാം.

സിനഗോഗിലെ മുൻനിര
സിനഗോഗിലെ മുൻനിര

ഗലീലക്കടലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്‌) നാശാവശിഷ്ടങ്ങളെ ആധാരമാക്കിയാണ്‌ ഈ വീഡിയോചിത്രീകരണത്തിന്റെ പല ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ പല സിനഗോഗുകൾക്കും കേടുപാടുകൾ സംഭവിച്ചതുകൊണ്ട്‌ അവയുടെ രൂപഘടനയുടെ കൃത്യമായ വിശദാംശങ്ങൾ ഇന്നു നമുക്ക്‌ അറിയില്ല. അന്നത്തെ പല സിനഗോഗുകളിലും ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള ചില സവിശേഷതകളാണ്‌ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

1. സിനഗോഗുകളിലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പിടങ്ങൾ, പ്രാസംഗികൻ നിന്നിരുന്ന തട്ടിലോ അതിന്‌ അടുത്തോ ആയിരുന്നു.

2. നിയമപുസ്‌തകത്തിൽനിന്ന്‌ വായിച്ചുകേൾപ്പിക്കാൻ അധ്യാപകൻ നിൽക്കുന്ന തട്ട്‌. ഓരോ സിനഗോഗിലും ഇതിന്റെ സ്ഥാനം കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും.

3. സമൂഹം നിലയും വിലയും കല്‌പിച്ചിരുന്ന ആളുകളായിരിക്കാം ഭിത്തിയോടു ചേർന്നുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്നത്‌. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച്‌ ഇരിക്കും. ഗാംലായിലെ സിനഗോഗിൽ നാലു നിര ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നിരിക്കാം.

4. വിശുദ്ധചുരുളുകളുള്ള പെട്ടി പുറകുവശത്തെ ഭിത്തിയിലായിരിക്കാം സ്ഥാപിച്ചിരുന്നത്‌.

സിനഗോഗിലെ ഇരിപ്പിടങ്ങളുടെ ഈ ക്രമീകരണം, ചിലർ സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വലിയവരാണെന്ന്‌ അവിടെ കൂടിവന്നവരെ എപ്പോഴും ഓർമിപ്പിച്ചിരുന്നു. പലപ്പോഴും യേശുവിന്റെ ശിഷ്യന്മാർക്കിടയിലെ വാഗ്വാദങ്ങൾക്കു വഴിവെച്ചതും അതേ വിഷയമായിരുന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.

ഒന്നാം നൂറ്റാണ്ടിലെ സിനഗോഗ്‌
ഒന്നാം നൂറ്റാണ്ടിലെ സിനഗോഗ്‌

ഗലീലക്കടലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലായിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്‌) ചില സവിശേഷതകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാതൃക. പണ്ടത്തെ ഒരു സിനഗോഗിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ ഇതു നമ്മളെ സഹായിക്കുന്നു.

ഹിന്നോം താഴ്‌വര (ഗീഹെന്ന)
ഹിന്നോം താഴ്‌വര (ഗീഹെന്ന)

ഗ്രീക്കിൽ ഗീഹെന്ന എന്നു വിളിക്കുന്ന ഹിന്നോം താഴ്‌വര പുരാതനയരുശേലമിനു തെക്കും തെക്കുപടിഞ്ഞാറും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്‌വരയാണ്‌. യേശുവിന്റെ കാലത്ത്‌, അവിടം ചപ്പുചവറുകൾ കത്തിക്കുന്ന ഒരു സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ ആ പദം സമ്പൂർണനാശത്തെ കുറിക്കാൻ എന്തുകൊണ്ടും യോജിക്കും.

ഇന്നത്തെ ഹിന്നോം താഴ്‌വര
ഇന്നത്തെ ഹിന്നോം താഴ്‌വര

ഗ്രീക്കുതിരുവെഴുത്തുകളിൽ ഗീഹെന്ന എന്നു വിളിച്ചിരിക്കുന്ന ഹിന്നോം താഴ്‌വര (1). ദേവാലയം സ്ഥിതിചെയ്‌തിരുന്ന സ്ഥലം (2). ഒന്നാം നൂറ്റാണ്ടിലെ ജൂതദേവാലയം ഇവിടെയായിരുന്നു. ഇന്ന്‌ അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ നിർമിതി ഡോം ഓഫ്‌ ദ റോക്ക്‌ എന്ന്‌ അറിയപ്പെടുന്ന ഒരു മുസ്ലീം ആരാധനാലയമാണ്‌.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.

പുതിന, ചതകുപ്പ, ജീരകം
പുതിന, ചതകുപ്പ, ജീരകം

പുതിന, പുരാതനകാലംമുതലേ മരുന്നുകളിൽ ചേർക്കാനും ആഹാരത്തിന്റെ രുചി വർധിപ്പിക്കാനും ഉപയോഗിച്ചിരുന്നു. “പുതിന” (അക്ഷരാർഥത്തിൽ, സൗരഭ്യമുള്ള) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീഡുവൊസ്‌മൊൻ എന്ന ഗ്രീക്കുപദത്തിനു സാധ്യതയനുസരിച്ച്‌, ഇസ്രായേലിലും സിറിയയിലും സർവസാധാരണമായ ഹോഴ്‌സ്‌മിന്റ്‌ (മെന്തോ ലോങ്ങിഫോലിയ) ഉൾപ്പെടെ അവിടങ്ങളിൽ കാണുന്ന പുതിനയുടെ വ്യത്യസ്‌ത ഇനങ്ങളെ കുറിക്കാനാകും. ചതകുപ്പ (അനെതും ഗ്രാവെഓലെൻസ്‌) വളർത്തുന്നതു സുഗന്ധമുള്ള അതിന്റെ വിത്തുകൾക്കുവേണ്ടിയാണ്‌. ആ വിത്തുകൾ, ആഹാരത്തിനു രുചിയും മണവും പകരുന്ന സുഗന്ധവ്യഞ്‌ജനമായും ഉദരരോഗങ്ങൾക്കുള്ള ഔഷധമായും ഉപയോഗിക്കുന്നു. കാരറ്റ്‌, പാഴ്‌സ്‌ലി എന്നിവയുടെ കുടുംബത്തിൽപ്പെട്ട ജീരകച്ചെടിയുടെ (കുമിനം കിമിനം) പ്രത്യേകത തീക്ഷ്‌ണഗന്ധമുള്ള അതിന്റെ വിത്തുകളാണ്‌. മധ്യപൂർവദേശത്തെ രാജ്യങ്ങളിലും മറ്റു നാടുകളിലും ഈ സുഗന്ധവ്യഞ്‌ജനം റൊട്ടി, കേക്ക്‌, സൂപ്പ്‌ എന്നിവയ്‌ക്കും ലഹരിപാനീയങ്ങൾക്കുപോലും രുചിയും മണവും പകരാൻ ഉപയോഗിക്കുന്നു.

ഒട്ടകം
ഒട്ടകം

യേശുവിന്റെ കാലത്ത്‌ അന്നാട്ടിലെ വളർത്തുമൃഗങ്ങളിൽ ഏറ്റവും വലുത്‌ ഒട്ടകങ്ങളായിരുന്നു. ബൈബിളിൽ കൂടുതലും പറഞ്ഞിരിക്കുന്ന ഇനം, മുതുകിൽ ഒറ്റ മുഴയുള്ള അറേബ്യൻ ഒട്ടകങ്ങളാണെന്നു (കമിലസ്‌ ഡ്രോമഡേറിയസ്‌) കരുതപ്പെടുന്നു. ബൈബിളിൽ ഒട്ടകത്തെക്കുറിച്ചുള്ള പരാമർശം ആദ്യമായി കാണുന്നത്‌, അബ്രാഹാം ഈജിപ്‌തിൽ തങ്ങിയ കാലത്തെക്കുറിച്ച്‌ പറയുന്നിടത്താണ്‌. അദ്ദേഹത്തിന്‌ അവിടെനിന്ന്‌ ഈ ചുമട്ടുമൃഗങ്ങളെ ധാരാളമായി ലഭിച്ചു.—ഉൽ 12:16.

കൊമ്പൻ അണലി
കൊമ്പൻ അണലി

സ്‌നാപകയോഹന്നാനും യേശുവും ശാസ്‌ത്രിമാരെയും പരീശന്മാരെയും “അണലിസന്തതികളേ” എന്നു വിളിച്ചു. കാരണം അവരെ കണ്ണുമടച്ച്‌ വിശ്വസിച്ചവർക്ക്‌ അവർ വരുത്തിയ ഗുരുതരമായ ആത്മീയഹാനി മാരകമായ വിഷബാധപോലെയായിരുന്നു. (മത്ത 3:7; 12:34) ഇവിടെ കാണിച്ചിരിക്കുന്ന കൊമ്പൻ അണലിയുടെ പ്രത്യേകത അവയുടെ ഓരോ കണ്ണിന്റെയും മുകളിലായുള്ള കൂർത്ത, ചെറിയ കൊമ്പുകളാണ്‌. ഇസ്രായേലിൽ കാണപ്പെടുന്ന അപകടകാരികളായ മറ്റു ചില അണലികളാണ്‌, യോർദാൻ താഴ്‌വരയിൽ കാണുന്ന മണൽ അണലിയും (വൈപ്പെറ അമ്മോഡൈറ്റ്‌സ്‌) പലസ്‌തീൻ അണലിയും (വൈപ്പെറ പലസ്‌തീന).

ദണ്ഡിപ്പിക്കാനുള്ള ചാട്ട
ദണ്ഡിപ്പിക്കാനുള്ള ചാട്ട

ആളുകൾ ഏറ്റവും ഭയന്നിരുന്ന ഈ ദണ്ഡനോപകരണം ഫ്‌ലാഗെല്ലും എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ ചാട്ടയുടെ പിടിയിൽ നിരവധി വള്ളികളോ കെട്ടുകളുള്ള തോൽവാറുകളോ പിടിപ്പിച്ചിരുന്നു. വേദനയുടെ കാഠിന്യം കൂട്ടാൻ ആ തോൽവാറുകളിൽ കൂർത്ത എല്ലിൻകഷണങ്ങളോ ലോഹക്കഷണങ്ങളോ പിടിപ്പിക്കാറുമുണ്ടായിരുന്നു.

കോഴി കുഞ്ഞുങ്ങളെ ഒന്നിച്ചുകൂട്ടുന്നു
കോഴി കുഞ്ഞുങ്ങളെ ഒന്നിച്ചുകൂട്ടുന്നു

തന്റെ കുഞ്ഞുങ്ങൾക്ക്‌ അപകടമൊന്നും സംഭവിക്കാതിരിക്കാൻ അവയെ ചിറകിൽകീഴിൽ ചേർത്തുപിടിക്കുന്ന ഒരു തള്ളക്കോഴിയെക്കുറിച്ച്‌ പറഞ്ഞപ്പോൾ യേശു ഹൃദയസ്‌പർശിയായ ഒരു വാങ്‌മയചിത്രം വരച്ചുകാട്ടുകയായിരുന്നു. യരുശലേമിലെ ആളുകളെക്കുറിച്ച്‌ തനിക്ക്‌ ആഴമായ ചിന്തയുണ്ടെന്നാണു യേശു അതിലൂടെ സൂചിപ്പിച്ചത്‌. ഈ ദൃഷ്ടാന്തവും അപ്പനോടു മുട്ട ചോദിക്കുന്ന മകനെക്കുറിച്ചുള്ള യേശുവിന്റെ പരാമർശവും (ലൂക്ക 11:11, 12) സൂചിപ്പിക്കുന്നത്‌ ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേല്യഭവനങ്ങളിൽ കോഴിയെ വളർത്തുന്നതു സാധാരണമായിരുന്നു എന്നാണ്‌. മത്ത 23:37-ലും ലൂക്ക 13:34-ലും കാണുന്ന ഓർനീസ്‌ എന്ന ഗ്രീക്കുപദത്തിനു വീട്ടിൽ വളർത്തുന്നതോ അല്ലാത്തതോ ആയ ഏതു പക്ഷിയെയും കുറിക്കാനാകുമെങ്കിലും ഇവിടെ അത്‌ കോഴിയെ ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നതെന്നു കരുതപ്പെടുന്നു. കാരണം അന്നു പൊതുവേ വീടുകളിൽ ഏറ്റവും അധികം കണ്ടിരുന്ന, ഏറ്റവും ഉപകാരപ്രദമായ പക്ഷിയായിരുന്നു കോഴി.