കൊലോസ്യയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 1:1-29

1  ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്റെ അപ്പോസ്‌തലനായിരിക്കുന്ന പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയൊസും+  കൊലോസ്യയിലുള്ള വിശുദ്ധർക്ക്‌, ക്രിസ്‌തുവിനോടു യോജിപ്പിലുള്ള വിശ്വസ്‌തരായ സഹോദരങ്ങൾക്ക്‌, എഴുതുന്നത്‌: നമ്മുടെ പിതാവായ ദൈവത്തിൽനിന്ന്‌ നിങ്ങൾക്ക്‌ അനർഹദയയും സമാധാനവും!  നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദി പറയാറുണ്ട്‌.  കാരണം ക്രിസ്‌തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും എല്ലാ വിശുദ്ധരോടും നിങ്ങൾക്കുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.  ഇതു സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിയിരിക്കുന്ന പ്രത്യാശയിൽനിന്ന്‌ ഉളവായതാണല്ലോ.+ നിങ്ങളോട്‌ അറിയിച്ച സന്തോഷവാർത്തയുടെ സത്യവചനത്തിൽനിന്നല്ലേ ഈ പ്രത്യാശയെക്കുറിച്ച്‌ നിങ്ങൾ മുമ്പ്‌ കേട്ടത്‌?  ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താണെന്നു കേട്ട്‌ നിങ്ങൾ അതു കൃത്യമായി മനസ്സിലാക്കിയ നാൾമുതൽ ആ സന്തോഷവാർത്ത ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളുടെ ഇടയിലും വളർന്ന്‌ ഫലം കായ്‌ച്ചുവരുന്നു.  ഞങ്ങൾക്കുവേണ്ടി ക്രിസ്‌തുവിന്റെ വിശ്വസ്‌തശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹയടിമയായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്‌.  എപ്പഫ്രാസ്‌ നിങ്ങളുടെ ആത്മീയസ്‌നേഹം* ഞങ്ങളെ അറിയിക്കുകയും ചെയ്‌തു.  അതു കേട്ട നാൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു.+ നിങ്ങൾ തികഞ്ഞ ജ്ഞാനവും ആത്മീയഗ്രാഹ്യവും ഉള്ളവരായി+ ദൈവേഷ്ടത്തെക്കുറിച്ചുള്ള ശരിയായ* അറിവ്‌ നിറഞ്ഞവരാകണമെന്നാണു+ ഞങ്ങളുടെ പ്രാർഥന. 10  അങ്ങനെ, ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്‌പ്രവൃത്തികളിലും ഫലം കായ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവയ്‌ക്ക്‌* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനും നിങ്ങൾക്കു കഴിയട്ടെ. 11  അതോടൊപ്പം എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ കഴിയേണ്ടതിനു ദൈവത്തിന്റെ മഹനീയശക്തിയാൽ+ നിങ്ങൾക്കു വേണ്ടത്ര ശക്തി കിട്ടട്ടെ. 12  വെളിച്ചത്തിലുള്ള വിശുദ്ധരുടെ അവകാശത്തിൽ പങ്കുകാരാകാൻ+ നിങ്ങളെ യോഗ്യരാക്കിയ പിതാവിനു നന്ദി പറയുക. 13  ദൈവം നമ്മളെ ഇരുട്ടിന്റെ അധികാരത്തിൽനിന്ന്‌+ വിടുവിച്ച്‌ തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു. 14  മോചനവില* കൊടുത്ത്‌ ആ പുത്രനിലൂടെ നമ്മളെ മോചിപ്പിച്ചു, നമ്മുടെ പാപങ്ങൾ ക്ഷമിച്ചുതന്നു.+ 15  പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച്‌ ആദ്യം ജനിച്ചവനും ആണ്‌.+ 16  കാരണം സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്‌. കാണാനാകുന്നതും കാണാനാകാത്തതും,+ സിംഹാസനങ്ങളാകട്ടെ ആധിപത്യങ്ങളാകട്ടെ ഗവൺമെന്റുകളാകട്ടെ അധികാരങ്ങളാകട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്രനുവേണ്ടിയും സൃഷ്ടിച്ചു. 17  മാത്രമല്ല, പുത്രൻ മറ്റെല്ലാത്തിനും മുമ്പേ ഉള്ളവനാണ്‌.+ അവയെല്ലാം പുത്രനിലൂടെയാണ്‌ അസ്‌തിത്വത്തിൽ വന്നത്‌. 18  ക്രിസ്‌തു, സഭയെന്ന ശരീരത്തിന്റെ തലയാണ്‌.+ മരിച്ചവരിൽനിന്നുള്ള ആദ്യജാതനും+ ആരംഭവും ആണ്‌. ഇങ്ങനെ, ക്രിസ്‌തു എല്ലാത്തിലും ഒന്നാമനായിരിക്കുന്നു. 19  എല്ലാം ക്രിസ്‌തുവിൽ അതിന്റെ പരിപൂർണതയിലുണ്ടായിരിക്കാൻ ദൈവം ആഗ്രഹിച്ചു.+ 20  ദണ്ഡനസ്‌തംഭത്തിൽ* ക്രിസ്‌തു ചൊരിഞ്ഞ രക്തത്താൽ സമാധാനം സ്ഥാപിച്ച്‌+ ഭൂമിയിലും സ്വർഗത്തിലും ഉള്ള മറ്റെല്ലാത്തിനെയും താനുമായി വീണ്ടും അനുരഞ്‌ജനത്തിലാക്കാനും+ ദൈവത്തിനു പ്രസാദം തോന്നി. 21  ഒരു കാലത്ത്‌ ദുഷിച്ച പ്രവൃത്തികളിൽ മനസ്സു പതിപ്പിച്ചുകൊണ്ട്‌ നിങ്ങൾ ദൈവത്തിൽനിന്ന്‌ അകന്നവരും ദൈവത്തിന്റെ ശത്രുക്കളും ആയിരുന്നു. 22  ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും കുറ്റമറ്റവരും ആയി+ നിറുത്താൻവേണ്ടി, ആ ഒരാളുടെ ജഡശരീരത്താൽ,* അദ്ദേഹത്തിന്റെ മരണത്തിലൂടെ അനുരഞ്‌ജനത്തിലാക്കിയിരിക്കുന്നു. 23  നിങ്ങൾ പക്ഷേ, സന്തോഷവാർത്ത കേട്ടപ്പോൾ ലഭിച്ച പ്രത്യാശയിൽനിന്ന്‌ വ്യതിചലിക്കാതെ അടിസ്ഥാനത്തിൽ+ ഉറച്ചുനിൽക്കുന്നവരും+ ഇളകാത്തവരും ആയി വിശ്വാസത്തിൽ നിലനിൽക്കണമെന്നു മാത്രം.+ ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും+ ഘോഷിച്ച ഈ സന്തോഷവാർത്തയ്‌ക്കു പൗലോസ്‌ എന്ന ഞാൻ ഒരു ശുശ്രൂഷകനായി.+ 24  നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിക്കേണ്ടിവരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ ക്രിസ്‌തുവിന്റെ ശരീരമാകുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്‌ക്കുവേണ്ടി ഞാൻ ഈ ശരീരത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തിയായിട്ടില്ല. 25  നിങ്ങൾക്കുവേണ്ടി ദൈവം എന്നെ കാര്യസ്ഥനായി+ നിയമിച്ചു. അങ്ങനെ ഞാൻ ഈ സഭയുടെ ശുശ്രൂഷകനായി. ദൈവവചനം പൂർണമായി ഘോഷിക്കുകയെന്നതാണ്‌ എന്റെ നിയോഗം. 26  ഈ പാവനരഹസ്യം,+ കഴിഞ്ഞുപോയ വ്യവസ്ഥിതികൾക്കും*+ തലമുറകൾക്കും മറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതു ദൈവത്തിന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നു.+ 27  ഈ പാവനരഹസ്യത്തിന്റെ മഹത്ത്വമാർന്ന സമ്പത്തിനെക്കുറിച്ച്‌+ ജനതകളുടെ ഇടയിൽ അറിയിക്കാൻ ദൈവത്തിന്‌ ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്‌തുവിനോടു യോജിപ്പിലായ നിങ്ങൾ ക്രിസ്‌തുവിന്റെ മഹത്ത്വത്തിൽ പങ്കാളികളാകും+ എന്നതാണ്‌ ആ പാവനരഹസ്യം. 28  ക്രിസ്‌തുവിനെക്കുറിച്ചാണു ഞങ്ങൾ ഘോഷിക്കുന്നത്‌. ഓരോരുത്തരെയും ക്രിസ്‌തുവിനോടുള്ള യോജിപ്പിൽ+ തികഞ്ഞവരായി ദൈവമുമ്പാകെ നിറുത്താൻവേണ്ടി ഞങ്ങൾ അവർക്കു വേണ്ട ഉപദേശം കൊടുത്ത്‌ സകല ജ്ഞാനത്തോടുംകൂടെ പഠിപ്പിക്കുന്നു. 29  ഈ ലക്ഷ്യം കൈവരിക്കാൻവേണ്ടി ഞാൻ, എന്നിൽ ശക്തമായി പ്രവർത്തിക്കുന്ന ദൈവശക്തിയുടെ സഹായത്തോടെ+ കഠിനമായി അധ്വാനിക്കുകയാണ്‌.

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവിലെ സ്‌നേഹം.”
അഥവാ “സൂക്ഷ്‌മമായ.”
അഥവാ “സൂക്ഷ്‌മമായ.”
അനു. എ5 കാണുക.
പദാവലി കാണുക.
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “കഴിഞ്ഞുപോയ യുഗങ്ങൾക്കും.” പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം