വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 5

ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?

ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?

അർജന്‍റീന

സിയറ ലിയോൺ

ബെൽജിയം

മലേഷ്യ

ആശ്വാസവും ആത്മീയമായ വഴിനടത്തിപ്പും കിട്ടാത്തതുകൊണ്ട് പല ആളുകളും ഇപ്പോൾ മതപരമായ ചടങ്ങുകൾക്കു പോകാറില്ല. ആ സ്ഥിതിക്ക്, യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു വരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അവിടെ നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാനാകും?

സ്‌നേഹവും കരുതലും ഉള്ള ആളുകളുടെകൂടെ ആയിരിക്കുന്നതിന്‍റെ സന്തോഷം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ഓരോരോ സഭകളായി സംഘടിപ്പിച്ചിരുന്നു. ദൈവത്തെ ആരാധിക്കാനും ദൈവവചനം പഠിക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും വേണ്ടി കൂടിവരുന്ന ഒരു ക്രമീകരണം ഓരോ സഭയ്‌ക്കും ഉണ്ടായിരുന്നു. (എബ്രായർ 10:24, 25) സ്‌നേഹം നിറഞ്ഞുനിന്ന ആ ക്രിസ്‌തീയയോഗങ്ങളിൽ സംബന്ധിക്കുമ്പോൾ തങ്ങൾ യഥാർഥസ്‌നേഹിതരുടെ—ആത്മീയ സഹോദരീസഹോദരന്മാരുടെ—ഇടയിലായിരിക്കുന്നതായി അവർക്കു തോന്നി. (2 തെസ്സലോനിക്യർ 1:3; 3 യോഹന്നാൻ 14) അന്നത്തെ ക്രിസ്‌ത്യാനികളെപ്പോലെ ഞങ്ങളും യോഗങ്ങൾക്കു കൂടിവരുകയും അതേ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.

ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ പഠിക്കുന്നതിന്‍റെ പ്രയോജനം. ബൈബിൾക്കാലങ്ങളിലെപ്പോലെതന്നെ ഞങ്ങളുടെ യോഗങ്ങൾക്കും, പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും കൂടിവരുന്നു. ബൈബിൾതത്ത്വങ്ങൾ നിത്യജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ആത്മീയ യോഗ്യതയുള്ള, പ്രഗത്ഭരായ വ്യക്തികൾ ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു. (ആവർത്തനം 31:12; നെഹമ്യ 8:8) അവിടെ നടക്കുന്ന ചർച്ചകളിൽ എല്ലാവർക്കും പങ്കെടുക്കാം. കൂടാതെ ഒരുമിച്ച് പാട്ടുപാടാനുള്ള അവസരവുമുണ്ട്. അങ്ങനെ ഞങ്ങളുടെ ക്രിസ്‌തീയപ്രത്യാശ പരസ്യമായി പ്രഖ്യാപിക്കാൻ ഞങ്ങൾക്കാകുന്നു.—എബ്രായർ 10:23.

ദൈവത്തിലുള്ള വിശ്വാസം ശക്തമാകുന്നതിലൂടെ കൈവരുന്ന അനുഗ്രഹം. പൗലോസ്‌ അപ്പോസ്‌തലൻ അക്കാലത്തെ ഒരു സഭയ്‌ക്ക് ഇങ്ങനെ എഴുതി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. . . . എന്‍റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്‌പരം പ്രോത്സാഹനം ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്‌.” (റോമർ 1:11, 12) സഹവിശ്വാസികളുമൊത്ത്‌ ഇങ്ങനെ ക്രമമായി കൂടിവരുന്നതുകൊണ്ട്, ഞങ്ങളുടെ വിശ്വാസവും ക്രിസ്‌തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള തീരുമാനവും ശക്തമായിത്തീരുന്നു.

അടുത്ത സഭായോഗത്തിനു ഞങ്ങളുടെകൂടെ വന്ന് മേൽപ്പറഞ്ഞ അനുഗ്രഹങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്‌; നിങ്ങൾ വരില്ലേ? അവിടെ നിങ്ങൾക്ക് ഹൃദ്യമായ സ്വീകരണം ലഭിക്കും. പ്രവേശനം സൗജന്യമാണ്‌; പണപ്പിരിവൊന്നും ഉണ്ടായിരിക്കില്ല.

  • യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ ഏതു മാതൃകയിലുള്ളതാണ്‌?

  • ക്രിസ്‌തീയ യോഗങ്ങൾക്കു വരുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?