എബ്രായർക്ക്‌ എഴുതിയ കത്ത്‌ 10:1-39

10  നിയമത്തിലുള്ളതു വരാനുള്ള നന്മകളുടെ+ നിഴലാണ്‌,+ ശരിക്കുമുള്ള രൂപമല്ല. അതിനാൽ, വർഷംതോറും മുടങ്ങാതെ അർപ്പിച്ചുവരുന്ന അതേ ബലികൾകൊണ്ട്‌, ദൈവമുമ്പാകെ വരുന്നവരെ പരിപൂർണരാക്കാൻ അതിന്‌* ഒരിക്കലും കഴിയില്ല.+  കഴിയുമായിരുന്നെങ്കിൽ ബലികൾ നിന്നുപോകില്ലായിരുന്നോ? കാരണം, ആരാധകർ* ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ അവർക്കു പാപത്തെക്കുറിച്ച്‌ കുറ്റബോധം തോന്നില്ലല്ലോ.  വാസ്‌തവത്തിൽ ഈ ബലികൾ വർഷംതോറും പാപങ്ങൾ ഓർമിപ്പിക്കുകയാണു ചെയ്യുന്നത്‌;+  കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ ഇല്ലാതാക്കാനാകില്ല.  അതുകൊണ്ട്‌ ലോകത്തിലേക്കു വരുമ്പോൾ ക്രിസ്‌തു ഇങ്ങനെ പറയുന്നു: “‘ബലികളും യാഗങ്ങളും അങ്ങ്‌ ആഗ്രഹിച്ചില്ല; എന്നാൽ അങ്ങ്‌ എനിക്കായി ഒരു ശരീരം ഒരുക്കി.  സമ്പൂർണദഹനയാഗങ്ങളിലും പാപയാഗങ്ങളിലും അങ്ങ്‌ പ്രസാദിച്ചില്ല.’+  അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നിരിക്കുന്നു. (ചുരുളിൽ* എന്നെക്കുറിച്ച്‌ എഴുതിയിട്ടുണ്ടല്ലോ.) ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.’”+  (നിയമപ്രകാരം അർപ്പിച്ചുപോന്ന) “ബലികളും യാഗങ്ങളും സമ്പൂർണദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ്‌ ആഗ്രഹിച്ചില്ല; അവയിൽ പ്രസാദിച്ചുമില്ല” എന്നു പറഞ്ഞശേഷം,  “ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു”+ എന്നു ക്രിസ്‌തു പറയുന്നു. രണ്ടാമത്തേതു സ്ഥാപിക്കാൻ ക്രിസ്‌തു ഒന്നാമത്തേതു നീക്കിക്കളയുന്നു. 10  ആ ‘ഇഷ്ടത്താൽ’+ യേശുക്രിസ്‌തു ഒരിക്കലായിട്ട്‌* തന്റെ ശരീരം അർപ്പിക്കുകയും അങ്ങനെ നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്‌തു.+ 11  വിശുദ്ധസേവനം* ചെയ്യാനും പാപങ്ങളെ അപ്പാടേ നീക്കിക്കളയാൻ കഴിയാത്ത+ അതേ ബലികൾ+ വീണ്ടുംവീണ്ടും അർപ്പിക്കാനും+ വേണ്ടി പുരോഹിതന്മാർ എല്ലാ ദിവസവും അവരവരുടെ സ്ഥാനത്ത്‌ നിൽക്കുന്നു. 12  എന്നാൽ ക്രിസ്‌തു പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഒരേ ഒരു ബലി അർപ്പിച്ചിട്ട്‌ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരുന്നു.+ 13  ശത്രുക്കൾ തന്റെ പാദപീഠമാകുന്ന സമയത്തിനായി അന്നുമുതൽ ക്രിസ്‌തു കാത്തിരിക്കുകയാണ്‌.+ 14  വിശുദ്ധീകരിക്കപ്പെട്ടവരെ ഒരേ ഒരു ബലിയിലൂടെയാണു ക്രിസ്‌തു എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നത്‌.+ 15  പരിശുദ്ധാത്മാവും നമ്മളോട്‌ ഇങ്ങനെ സാക്ഷി പറയുന്നു: 16  “‘ആ നാളുകൾക്കു ശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാൻ എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ വെക്കും; അവരുടെ മനസ്സുകളിൽ ഞാൻ അവ എഴുതും’+ എന്ന്‌ യഹോവ* പറയുന്നു.” 17  അത്‌ ഇങ്ങനെയും പറയുന്നു: “അവരുടെ പാപങ്ങളും ധിക്കാരപ്രവൃത്തികളും* ഞാൻ പിന്നെ ഓർക്കില്ല.”+ 18  ഇവ ക്ഷമിച്ചിരിക്കുന്ന സ്ഥിതിക്ക്‌, പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ഇനി ആവശ്യമില്ല. 19  അതുകൊണ്ട്‌ സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20  തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്‌.* 21  ദൈവഭവനത്തിന്മേൽ അധികാരമുള്ള ശ്രേഷ്‌ഠനായ ഒരു പുരോഹിതനും നമുക്കുണ്ട്‌.+ 22  ഇക്കാരണങ്ങളാൽ, പൂർണവിശ്വാസത്തോടും ആത്മാർഥഹൃദയത്തോടും കൂടെ നമുക്കു ദൈവമുമ്പാകെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയവും ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കിയ ശരീരവും ഇപ്പോൾ നമുക്കുണ്ട്‌.+ 23  നമ്മുടെ പ്രത്യാശ പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു പതറാതെ ഉറച്ചുനിൽക്കാം.+ കാരണം വാഗ്‌ദാനം നൽകിയവൻ വിശ്വസ്‌തനാണ്‌. 24  സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു* നന്നായി ചിന്തിക്കുക.*+ 25  അതുകൊണ്ട്‌ ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്‌;+ പകരം നമുക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാം.+ ആ ദിവസം അടുത്തടുത്ത്‌ വരുന്നതു കാണുമ്പോൾ+ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്‌. 26  സത്യത്തിന്റെ ശരിയായ* അറിവ്‌ ലഭിച്ചശേഷം നമ്മൾ മനഃപൂർവം പാപം ചെയ്‌തുകൊണ്ടിരുന്നാൽ,+ പാപങ്ങൾക്കുവേണ്ടി പിന്നെ ഒരു ബലിയും ബാക്കിയില്ല;+ 27  ആകെയുള്ളതു ന്യായവിധിക്കായി ഭയത്തോടെയുള്ള കാത്തിരിപ്പും എതിർത്തുനിൽക്കുന്നവരെ ദഹിപ്പിക്കുന്ന കോപാഗ്നിയും മാത്രമാണ്‌.+ 28  മോശയുടെ നിയമം ലംഘിക്കുന്നയാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മരണശിക്ഷ നൽകിയിരുന്നു;+ അയാളോട്‌ ഒരു അനുകമ്പയും കാണിച്ചിരുന്നില്ല. 29  അങ്ങനെയെങ്കിൽ, ഒരാൾ ദൈവപുത്രനെ ചവിട്ടിമെതിക്കുകയും അയാളെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ+ വെറും സാധാരണ രക്തംപോലെ കണക്കാക്കുകയും അനർഹദയയുടെ ആത്മാവിനെ നിന്ദിച്ച്‌ അപമാനിക്കുകയും ചെയ്‌താൽ+ അയാൾക്കു കിട്ടുന്നത്‌ എത്ര കഠിനമായ ശിക്ഷയായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ! 30  “പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധിക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക്‌ അറിയാമല്ലോ. 31  ജീവനുള്ള ദൈവത്തിന്റെ കൈയിൽ അകപ്പെടുന്നത്‌ എത്ര ഭയങ്കരം! 32  നിങ്ങളുടെ പഴയ കാലം എപ്പോഴും ഓർത്തുകൊള്ളുക. സത്യത്തിന്റെ വെളിച്ചം ലഭിച്ചശേഷം+ നിങ്ങൾ വലിയ കഷ്ടതകളോടു പൊരുതി പിടിച്ചുനിന്നു. 33  ചിലപ്പോഴൊക്കെ നിങ്ങൾ പരസ്യമായി* നിന്ദയ്‌ക്കും ഉപദ്രവത്തിനും ഇരയായി. മറ്റു ചിലപ്പോൾ നിങ്ങൾ അത്തരം കാര്യങ്ങൾ അനുഭവിക്കുന്നവരോടു ചേർന്നുനിന്നു.* 34  ജയിലിലായവരോടു നിങ്ങൾ സഹതാപം കാണിച്ചു. നിങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെട്ടപ്പോൾ, നിലനിൽക്കുന്നതും ഏറെ നല്ലതും ആയ ഒരു സമ്പത്തു നിങ്ങൾക്കുണ്ടെന്നു മനസ്സിലാക്കി നിങ്ങൾ സന്തോഷത്തോടെ അതു സഹിച്ചു.+ 35  അതുകൊണ്ട്‌ നിങ്ങൾ ധൈര്യം* കൈവിടരുത്‌; അതിനു വലിയ പ്രതിഫലമുണ്ട്‌.+ 36  ദൈവേഷ്ടം ചെയ്യാനും വാഗ്‌ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം.+ 37  ഇനി, “അൽപ്പസമയമേ ഉള്ളൂ,”+ “വരാനുള്ളവൻ വരും; താമസിക്കില്ല.”+ 38  “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;”+ “പിന്മാറുന്നെങ്കിൽ ഞാൻ അവനിൽ പ്രസാദിക്കില്ല.”+ 39  നമ്മൾ നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല,+ വിശ്വസിച്ച്‌ ജീവരക്ഷ നേടുന്ന തരക്കാരാണ്‌.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “പുരോഹിതന്മാർക്ക്‌.”
അഥവാ “വിശുദ്ധസേവനം അർപ്പിക്കുന്നവർ.”
അക്ഷ. “പുസ്‌തകച്ചുരുളിൽ.”
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
അഥവാ “പൊതുജനസേവനം.”
അനു. എ5 കാണുക.
അഥവാ “നിയമലംഘനങ്ങളും.”
അഥവാ “ആത്മവിശ്വാസം.”
അക്ഷ. “ഉദ്‌ഘാടനം ചെയ്‌തുതന്നത്‌.”
അക്ഷ. “തളിച്ച്‌ ശുദ്ധീകരിച്ച.” അതായത്‌, യേശുവിന്റെ രക്തം തളിച്ച്‌ ശുദ്ധീകരിച്ച.
അഥവാ “പ്രോത്സാഹിപ്പിക്കാമെന്ന്‌.”
അഥവാ “പ്രചോദിപ്പിക്കാമെന്നതിനു ശ്രദ്ധ കൊടുക്കുക.”
അഥവാ “സൂക്ഷ്‌മമായ.”
അനു. എ5 കാണുക.
അക്ഷ. “ഒരു പ്രദർശനശാലയിൽ എന്നപോലെ പരസ്യമായി.”
അഥവാ “അനുഭവിക്കുന്നവർക്കു തുണയായി.”
അഥവാ “സംസാരിക്കാനുള്ള ധൈര്യം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം