വിവരങ്ങള്‍ കാണിക്കുക

അർമഗെദോൻ യുദ്ധം എന്താണ്‌?

അർമഗെദോൻ യുദ്ധം എന്താണ്‌?

ബൈബിളിന്റെ ഉത്തരം

 ദൈവവും മനുഷ്യഗവൺമെന്റുകളും തമ്മിൽ നടക്കുന്ന അവസാനത്തെ യുദ്ധത്തെയാണ്‌ അർമഗെദോൻ അർഥമാക്കുന്നത്‌. ഇന്നുള്ള ഗവൺമെന്റുകളും അവയെ പിന്തുണയ്‌ക്കുന്നവരും ദൈവത്തിന്റെ ഭരണത്തിനു കീഴ്‌പെടാൻ വിസമ്മതിച്ചുകൊണ്ട്‌ ദൈവത്തെ എതിർക്കുന്നു. (സങ്കീർത്തനം 2:2) അർമഗെദോൻയുദ്ധം മനുഷ്യഭരണത്തിന്‌ അറുതിവരുത്തും.—ദാനിയേൽ 2:44.

 “അർമഗെദോൻ” എന്ന പദം ഒരിക്കൽ മാത്രമാണ്‌ ബൈബിളിൽ കാണുന്നത്‌. അത്‌ വെളിപാട്‌ 16:16-ലാണ്‌. “എബ്രായ ഭാഷയിൽ അർമഗെദോൻ എന്ന്‌ അറിയപ്പെടുന്ന സ്ഥലത്ത്‌,” “ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർ”ക്കുമെന്നു വെളിപാടുപുസ്‌തകം പ്രവചിക്കുന്നു.—വെളിപാട്‌ 16:14.

 അർമഗെദോനിൽ ആരാണ്‌ യുദ്ധം ചെയ്യുന്നത്‌? ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ വിജയം വരിക്കുന്നതിന്‌ യേശു തന്റെ സ്വർഗീയസൈന്യത്തെ നയിക്കും. (വെളിപാട്‌ 19:11-16, 19-21) ഈ ശത്രുക്കളിൽ ദൈവത്തിന്റെ അധികാരത്തെ എതിർക്കുന്നവരും ദൈവത്തെ ആദരിക്കാത്തവരും ഉൾപ്പെടും.—യഹസ്‌കേൽ 39:7.

 മധ്യപൂർവദേശത്ത്‌ അക്ഷരീയമായി നടക്കുന്ന യുദ്ധമാണോ അത്‌? അല്ല. ഇത്‌ ഏതെങ്കിലും ഒരു സ്ഥലത്തായി പരിമിതപ്പെടുന്ന ഒന്നല്ല. പകരം മുഴുഭൂമിയിലും നടക്കുന്ന ഒരു യുദ്ധമാണ്‌.—യിരെമ്യ 25:32-34; യഹസ്‌കേൽ 39:17-20.

 അർമഗെദോൻ എന്ന പദം ചിലപ്പോഴൊക്കെ “ഹർ മഗെദോൻ” (എബ്രായയിൽ ഹാർ-മെഗിദ്ദോൻ) എന്നും പറയാറുണ്ട്‌. അതിന്റെ അർഥം “മെഗിദ്ദോ” പർവതം എന്നാണ്‌. പുരാതന ഇസ്രായേലിലെ ഒരു നഗരമായിരുന്നു അത്‌. ഇതിന്റെ പരിസരത്തായി പല യുദ്ധങ്ങളും നടന്നതായി ചരിത്രം വ്യക്തമാക്കുന്നു. അവയിൽ ചിലത്‌ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. (ന്യായാധിപന്മാർ 5:19, 20; 2 രാജാക്കന്മാർ 9:27; 23:29) എന്നാൽ അർമഗെദോൻ എന്നത്‌ പുരാതന മെഗിദ്ദോയെ അർഥമാക്കുന്നെന്ന്‌ പറയാനാവില്ല. കാരണം അവിടെ വലിയ പർവതമില്ലെന്നു മാത്രമല്ല അതിന്റെ പരിസരത്തുള്ള ജസ്രീൽ താഴ്‌വരയും കൂടെ ഉൾപ്പെടുത്തിയാൽപ്പോലും ദൈവത്തിനെതിരെ പോരാടുന്ന മുഴുവൻ ആളുകളെയും ഉൾക്കൊള്ളാൻ അതിനാവില്ല. പകരം അർമെഗെദോൻ എന്നത്‌ രാഷ്‌ട്രീയ ഗവൺമെന്റുകൾ ദൈവഭരണത്തിനെതിരെ അവസാനമായി അണിനിരക്കുന്ന ഒരു ലോകവ്യാപകമായ അവസ്ഥയാണ്‌.

 അർമഗെദോൻ യുദ്ധത്തിന്റെ സമയത്ത്‌ ലോകാവസ്ഥകൾ എങ്ങനെയുള്ളതായിരിക്കും? ദൈവം തന്റെ ശക്തി ഏതു വിധത്തിലായിരിക്കും ഉപയോഗിക്കാൻ പോകുന്നതെന്ന്‌ നമുക്ക്‌ അറിയില്ലെങ്കിലും കഴിഞ്ഞ കാലഘട്ടങ്ങളിൽ ദൈവം ഉപയോഗിച്ചിട്ടുള്ള പല ആയുധങ്ങളെക്കുറിച്ചും നമുക്ക്‌ അറിയാം. ആലിപ്പഴം, ഭൂമികുലുക്കം, പെരുമഴ, തീയും ഗന്ധകവും, മിന്നൽപ്പിണർ, രോഗങ്ങൾ പോലെയുള്ളവ. (ഇയ്യോബ്‌ 38:22, 23; യഹസ്‌കേൽ 38:19, 22; ഹബക്കൂക്ക്‌ 3:10, 11; സെഖര്യ 14:12) ആശയക്കുഴപ്പത്തിലാകുന്ന ദൈവത്തിന്റെ ചില ശത്രുക്കൾ പരസ്‌പരം പോരടിക്കും, വാസ്‌തവത്തിൽ ദൈവമാണു തങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതെന്ന്‌ അവർ ഒടുവിലായിരിക്കും തിരിച്ചറിയുന്നത്‌.—യഹസ്‌കേൽ 38:21, 23; സെഖര്യ 14:13.

 അർമഗെദോൻ ലോകാവസാനമാണോ? ഭൂമി മനുഷ്യവർഗത്തിന്റെ എന്നുമെന്നേക്കുമുള്ള ഭവനമായതുകൊണ്ട്‌ അർമഗെദോൻ നമ്മുടെ ഭൂഗ്രഹത്തിന്റെ അന്ത്യമായിരിക്കില്ല. (സങ്കീർത്തനം 37:29; 96:10; സഭാപ്രസംഗകൻ 1:4) മാത്രമല്ല, ഒരു “മഹാപുരുഷാരം” ഈ യുദ്ധത്തെ അതിജീവിക്കുന്നതുകൊണ്ട്‌ അത്‌ മനുഷ്യവംശത്തെ ഒന്നാകെ നശിപ്പിക്കുകയല്ല പകരം അതിനെ സംരക്ഷിക്കുകയാണ്‌ യഥാർഥത്തിൽ ചെയ്യുന്നത്‌.—വെളിപാട്‌ 7:9, 14; സങ്കീർത്തനം 37:34.

 എന്നാൽ, ദൈവത്തിനെതിരെ നിൽക്കുന്ന മനുഷ്യസമൂഹത്തെ കുറിക്കാൻ ബൈബിൾ ചില സമയങ്ങളിൽ “ലോകം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്‌. (1 യോഹന്നാൻ 2:15-17) ഈ അർഥത്തിൽ അർമഗെദോൻ ‘ലോകാവസാനം’ കൊണ്ടുവരും.—മത്തായി 24:3, സത്യവേദപുസ്‌തകം.

 അർമഗെദോൻ എപ്പോഴായിരിക്കും സംഭവിക്കുക? അർമഗെദോൻ യുദ്ധത്തോടെ പരിസമാപ്‌തിയിൽ എത്തുന്ന “മഹാകഷ്ടത”യെക്കുറിച്ച്‌ ചർച്ച ചെയ്‌തപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.” (മത്തായി 24:21, 36) എന്നിരുന്നാലും 1914-ൽ ആരംഭിച്ച യേശുവിന്റെ അദൃശ്യസാന്നിധ്യത്തിന്റെ സമയത്തായിരിക്കും അർമഗെദോൻ നടക്കുന്നതെന്ന്‌ അത്‌ പറയുകതന്നെ ചെയ്യുന്നു.—മത്തായി 24:37-39.