വിവരങ്ങള്‍ കാണിക്കുക

യേശുവിനെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിയത്‌ എപ്പോഴായിരുന്നു?

യേശുവിനെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിയത്‌ എപ്പോഴായിരുന്നു?

ബൈബിളിന്റെ ഉത്തരം

 യേശുവിന്റെ ജീവിതത്തെക്കുറിച്ച്‌ അപ്പോസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഇതു നേരിട്ട്‌ കണ്ടയാളാണ്‌ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്‌. അയാളുടെ വാക്കുകൾ സത്യമാണ്‌. താൻ പറയുന്നതു സത്യമാണെന്ന്‌ അയാൾക്ക്‌ അറിയാം. അതുകൊണ്ട്‌ നിങ്ങൾക്കും അതു വിശ്വസിക്കാം.”—യോഹന്നാൻ 19:35.

 മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയുന്നതിന്റെ ഒരു കാരണം അവർ എഴുതിയ സംഭവങ്ങളുടെ ദൃക്‌സാക്ഷികൾ അന്ന്‌ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതാണ്‌. ചില വിവരങ്ങൾ അനുസരിച്ച്‌ മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടത്‌ യേശു മരിച്ച്‌ എട്ടു വർഷത്തിനു ശേഷം, അതായത്‌ ഏകദേശം എ.ഡി. 41-ൽ ആയിരുന്നു. മിക്ക പണ്ഡിതന്മാരും ഇതിനുശേഷമുള്ള ഒരു തീയതിയെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ഭാഗമായ എല്ലാ പുസ്‌തകങ്ങളും എ.ഡി. ഒന്നാം നൂറ്റാണ്ടിൽത്തന്നെ എഴുതപ്പെട്ടതായി പൊതുവെ അംഗീകരിക്കുന്നു.

 ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ യേശുവിനെ കണ്ട ആളുകൾ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷികളായിരുന്നു എന്ന വസ്‌തുത സുവിശേഷവിവരണങ്ങൾക്ക്‌ ആധികാരികത നൽകുന്നു. ഇതിൽ എന്തെങ്കിലും പിശകുകൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക്‌ അത്‌ എളുപ്പത്തിൽ കണ്ടു പിടിക്കാനാകുമായിരുന്നു. പ്രൊഫസർ എഫ്‌. എഫ്‌. ബ്രൂസ്‌ ഇങ്ങനെ പറയുന്നു: “ശ്രോതാക്കൾക്ക്‌ അറിയാവുന്ന വസ്‌തുതകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ അപ്പോസ്‌തലന്മാർ പലപ്പോഴും പ്രസംഗിച്ചിരുന്നത്‌. ഇത്‌ അവരുടെ വാക്കുകൾക്ക്‌ ആധികാരികത പകർന്നിരുന്നു. ‘ഞങ്ങൾ ഇതിന്‌ സാക്ഷികളാകുന്നു’ എന്ന്‌ മാത്രമല്ല, ‘നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ’ എന്നും അവർ പറഞ്ഞിരിക്കുന്നു (പ്രവൃത്തികൾ 2:22).”