വിവരങ്ങള്‍ കാണിക്കുക

ക്രിസ്‌തുവിന്റെ വരവ്‌ എങ്ങനെയായിരിക്കും?

ക്രിസ്‌തുവിന്റെ വരവ്‌ എങ്ങനെയായിരിക്കും?

ബൈബിളിന്റെ ഉത്തരം

 ഭൂമിയിലെ മനുഷ്യരെ ന്യായംവിധിക്കുന്നതിന്‌ ഭാവിയിൽ ക്രിസ്‌തു വരുന്നതിനെക്കുറിച്ചുള്ള അനേകം പരാമർശങ്ങൾ തിരുവെഴുത്തുകളിലുണ്ട്‌. a ഉദാഹരണത്തിന്‌, മത്തായി 25:31-33. അവിടെ ഇങ്ങനെ പറയുന്നു:

 “മനുഷ്യപുത്രൻ (ക്രിസ്‌തുയേശു) സകല ദൂതന്മാരോടുമൊപ്പം തന്റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ തന്റെ മഹിമയാർന്ന സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും.”

 മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത ഒരു “മഹാകഷ്ട”ത്തിന്റെ ഭാഗമായിട്ടായിരിക്കും ന്യായവിധിയുടെ ഈ സമയം വരുന്നത്‌. മഹാകഷ്ടം അർമഗെദോൻ യുദ്ധത്തിൽ മൂർധന്യാവസ്ഥയിലെത്തും. (മത്തായി 24:21; വെളിപാട്‌ 16:16) ക്രിസ്‌തുവിന്റെ ശത്രുക്കളായി ഉപമയിൽ പറഞ്ഞിരിക്കുന്ന കോലാടുകൾ, “നിത്യനാശമെന്ന ശിക്ഷാവിധി അനുഭവിക്കും.” (2 തെസ്സലോനിക്യർ 1:9; വെളിപാട്‌ 19:11, 15) നേരെമറിച്ച്‌, ക്രിസ്‌തുവിന്റെ വിശ്വസ്‌തദാസന്മാർ അതായത്‌ ചെമ്മരിയാടുകൾ ‘നിത്യജീവന്‌’ അവകാശികളാകും.—മത്തായി 25:46.

ക്രിസ്‌തു എപ്പോഴാണ്‌ വരുന്നത്‌?

 യേശു പറഞ്ഞു: “ആ നാളും നാഴികയും ... ആർക്കും ... അറിയില്ല.” (മത്തായി 24:36, 42; 25:13) എന്നിരുന്നാലും, യേശു തന്റെ വരവിലേക്കു നയിക്കുന്ന കാലഘട്ടത്തെ തിരിച്ചറിയിക്കുന്നതും മനുഷ്യർക്കു കാണാൻ കഴിയുന്നതും ആയ ഒരു സംയുക്ത “അടയാള”ത്തെക്കുറിച്ചു പറഞ്ഞു.—മത്തായി 24:3, 7-14; ലൂക്കോസ്‌ 21:10, 11.

ക്രിസ്‌തു വരുന്നത്‌ ആത്മശരീരത്തിലോ ജഡശരീരത്തിലോ?

 യേശു പുനരുത്ഥാനം പ്രാപിച്ചത്‌ ആത്മശരീരത്തോടെ ആയതിനാൽ വരുന്നതും അതേ ആത്മശരീരത്തോടെ തന്നെയായിരിക്കും, ജഡശരീരത്തിൽ അല്ല. (1 കൊരിന്ത്യർ 15:45; 1 പത്രോസ്‌ 3:18) അതുകൊണ്ടാണ്‌, മരണത്തിന്റെ തലേദിവസം ശിഷ്യന്മാരോട്‌ “അൽപ്പംകൂടെ കഴിഞ്ഞാൽ ലോകം ഇനി എന്നെ കാണുകയില്ല” എന്ന്‌ യേശു പറഞ്ഞത്‌.—യോഹന്നാൻ 14:19.

ക്രിസ്‌തുവിന്റെ വരവിനെക്കുറിച്ച്‌ പരക്കെയുള്ള തെറ്റിദ്ധാരണകൾ

 തെറ്റായ ധാരണ: യേശുവിനെ “ആകാശമേഘങ്ങളിന്മേൽ വരുന്നത്‌ ... കാണും” എന്ന്‌ ബൈബിൾ പറയുന്നതുകൊണ്ട്‌ യേശു മനുഷ്യർക്ക്‌ കാണത്തക്കവിധം വരുമെന്നാണ്‌ അർഥം.—മത്തായി 24:30.

 വസ്‌തുത: കാഴ്‌ചയിൽനിന്ന്‌ മറഞ്ഞിരിക്കുന്ന എന്തിനെയെങ്കിലും പരാമർശിക്കാൻ ബൈബിൾ മിക്കപ്പോഴും മേഘം എന്ന പദം ഉപയോഗിക്കുന്നു. (ലേവ്യപുസ്‌തകം 16:2; സംഖ്യാപുസ്‌തകം 11:25; ആവർത്തനപുസ്‌തകം 33:26) ഉദാഹരണത്തിന്‌, ദൈവം മോശയോട്‌ “ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന്‌ പറഞ്ഞു. (പുറപ്പാട്‌ 19:9) ആ സമയത്ത്‌ മോശ ദൈവത്തെ അക്ഷരാർഥത്തിൽ കണ്ടിരുന്നില്ല. അതുപോലെ, യേശു ‘ആകാശമേഘങ്ങളിൽ വരുന്നു’ എന്ന്‌ പറയുമ്പോൾ യേശുവിനെ അക്ഷരാർഥത്തിൽ കാണുകയല്ല പകരം യേശു സന്നിഹിതനാണെന്ന്‌ ആളുകൾ മനസ്സിലാക്കും എന്നാണ്‌ അർഥം.

 തെറ്റായ ധാരണ: “എല്ലാ കണ്ണുകളും . . . അവനെ കാണും” എന്ന്‌ വെളിപാട്‌ 1:7-ൽ പറഞ്ഞിരിക്കുന്നത്‌ അക്ഷരാർഥത്തിൽ സംഭവിക്കുന്ന കാര്യമാണ്‌.

 വസ്‌തുത: “കണ്ണുകൾ,” “കാണുക” എന്നീ ഗ്രീക്ക്‌ വാക്കുകൾ അക്ഷരാർഥത്തിൽ കാണുന്നതിനെയല്ല പകരം ഗ്രഹിക്കുക, മനസ്സിലാക്കുക എന്നീ അർഥങ്ങളിൽ ചില സമയങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്‌. b (മത്തായി 13:15; ലൂക്കോസ്‌ 19:42; റോമർ 15:21; എഫെസ്യർ 1:18) പുനരുത്ഥാനം പ്രാപിച്ച യേശു, “അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യരാരും കാണാത്തവനും” ആണെന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 6:16) അങ്ങനെ,“എല്ലാ കണ്ണുകളും . . . അവനെ കാണും” എന്ന്‌ പറയുമ്പോൾ യേശുവാണ്‌ ദൈവത്തിന്റെ ന്യായവിധി നടപ്പാക്കുന്നതെന്ന്‌ എല്ലാവരും അറിയാൻ ഇടയാകും എന്നാണ്‌ അർഥം.—മത്തായി 24:30.

 തെറ്റായ ധാരണ: 2 യോഹന്നാൻ 7 പറയുന്നത്‌ യേശു ജഡശരീരത്തിൽ വരുമെന്നാണ്‌.

 വസ്‌തുത: “യേശുക്രിസ്‌തു ജഡത്തിൽ വന്നുവെന്ന്‌ അംഗീകരിക്കാത്ത അനേകം വഞ്ചകർ ലോകത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു” എന്നാണ്‌ ഈ വാക്യം ശരിക്കും പറയുന്നത്‌.

 യോഹന്നാൻ അപ്പൊസ്‌തലന്റെ കാലത്ത്‌ ചിലർ യേശു ജഡശരീരമെടുത്ത്‌ മനുഷ്യനായി ഭൂമിയിൽ വന്നുവെന്ന കാര്യം നിഷേധിച്ചിരുന്നു. ഇവരെ ജ്ഞാനവാദികൾ എന്ന്‌ വിളിച്ചിരുന്നു. അവരുടെ തെറ്റായ വാദം ഖണ്ഡിക്കുന്നതിനാണ്‌ 2 യോഹന്നാൻ 7 എഴുതിയത്‌.

a അനേകരും ക്രിസ്‌തുവിന്റെ വരവിനെ കുറിക്കാൻ “രണ്ടാം വരവ്‌” അല്ലെങ്കിൽ “രണ്ടാം ആഗമനം” എന്നിങ്ങനെ പറയാറുണ്ടെങ്കിലും ആ പദപ്രയോഗങ്ങൾ ബൈബിളിൽ ഇല്ലാത്തവയാണ്‌.

b ദ ന്യൂ തായേഴ്‌സ്‌ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സിക്കൻ ഓഫ്‌ ദ ന്യൂ ടെസ്റ്റമെന്റ്‌ (1981) 451, 470 പേജുകൾ കാണുക.