വിവരങ്ങള്‍ കാണിക്കുക

ദേഷ്യത്തെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ദേഷ്യത്തെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബിളിന്റെ ഉത്തരം

 അനിയന്ത്രിതമായ ദേഷ്യം, ദേഷ്യപ്പെടുന്നയാൾക്കും ചുറ്റുമുള്ളവർക്കും ദോഷം ചെയ്യുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (സുഭാഷിതങ്ങൾ 29:22) ചിലപ്പോൾ ദേഷ്യപ്പെടുന്നതിനു ന്യായമായ കാരണം കണ്ടേക്കാം. എന്നാൽ “ക്രോധം” വെച്ചുകൊണ്ടിരിക്കുന്നവർക്കു രക്ഷ ലഭിക്കില്ലെന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 5:19-21) ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിലുണ്ട്‌.

 ദേഷ്യപ്പെടുന്നത്‌ എപ്പോഴും തെറ്റാണോ?

 അല്ല. ചിലപ്പോൾ അതിനു ന്യായമായ കാരണം കണ്ടേക്കാം. ഉദാഹരണത്തിന്‌, ദൈവദാസനായ നെഹമ്യക്കു, സഹാരാധകർ അടിച്ചമർത്തപ്പെടുന്നതായി അറിഞ്ഞപ്പോൾ “വല്ലാതെ ദേഷ്യം വന്നു.”—നെഹമ്യ 5:6.

 ചില സാഹചര്യങ്ങളിൽ ദൈവം ദേഷ്യപ്പെട്ടിട്ടുണ്ട്‌. ഉദാഹരണത്തിന്‌, തന്നെ മാത്രമേ ആരാധിക്കാവൂ എന്ന ഉടമ്പടി ലംഘിച്ച്‌ വ്യാജദൈവങ്ങളെ ആരാധിച്ച പുരാതനജനത്തിനു നേരെ ദൈവത്തിന്റെ “കോപം . . .ആളിക്കത്തി.” (ന്യായാധിപന്മാർ 2:13, 14) എങ്കിലും ദൈവം ഒരു ദേഷ്യക്കാരനല്ല. ദൈവത്തിന്റെ ദേഷ്യം ന്യായവും നിയന്ത്രിതവും ആണ്‌.—പുറപ്പാട്‌ 34:6; യശയ്യ 48:9.

 ദേഷ്യപ്പെടുന്നതു തെറ്റായിരിക്കുന്നത്‌ എപ്പോഴാണ്‌?

 അന്യായമായോ അനിയന്ത്രിതമായോ ദേഷ്യപ്പെടുന്നതു തെറ്റാണ്‌. മിക്കവരുടെ കാര്യത്തിലും അതാണു സംഭവിക്കുന്നത്‌. ഉദാഹരണത്തിന്‌:

  •   തന്റെ ബലി ദൈവം നിരസിച്ചപ്പോൾ “കയീനു വല്ലാതെ കോപം തോന്നി.” തന്റെ അനിയനെ കൊല്ലുന്ന അളവോളം കയീൻ ഉള്ളിൽ ദേഷ്യം വളർത്തി.—ഉൽപത്തി 4:3-8.

  •   ദൈവം നിനെവെക്കാരോടു കരുണ കാണിച്ചപ്പോൾ യോനയ്‌ക്കു “വല്ലാത്ത ദേഷ്യം തോന്നി.” “ഇത്ര ദേഷ്യപ്പെടുന്നതു” ശരിയല്ലെന്നും മാനസാന്തരപ്പെട്ട പാപികളോട്‌ അനുകമ്പ കാണിക്കണമെന്നും പറഞ്ഞുകൊണ്ട്‌ ദൈവം യോനയെ തിരുത്തി.—യോന 3:10–4:1, 4, 11. a

 ഈ രണ്ട്‌ ഉദാഹരണങ്ങൾ “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല” എന്നു നമ്മളെ പഠിപ്പിക്കുന്നു.—യാക്കോബ്‌ 1:20.

 ദേഷ്യം എങ്ങനെ നിയന്ത്രിക്കാം?

  •   അനിയന്ത്രിതമായ ദേഷ്യത്തിന്റെ അപകടം തിരിച്ചറിയുക. ദേഷ്യം മുഴുവൻ പുറത്ത്‌ കാണിക്കുന്നത്‌ കരുത്തിന്റെ ലക്ഷണമാണെന്നു ചിലർ ചിന്തിച്ചേക്കാം. സത്യത്തിൽ ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തതു കാര്യമായ ഒരു കുറവാണ്‌. “കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ” ആണ്‌. (സുഭാഷിതങ്ങൾ 25:28; 29:11) എന്നാൽ ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുമ്പോൾ വാസ്‌തവത്തിൽ യഥാർഥ കരുത്തും വിവേകവും ആയിരിക്കും നമ്മൾ കാണിക്കുന്നത്‌. (സുഭാഷിതങ്ങൾ 14:29) “ശാന്തനായ മനുഷ്യൻ ശക്തനായവനെക്കാൾ ശ്രേഷ്‌ഠൻ” എന്നു ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ 16:32.

  •   പിന്നീടു ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും ചെയ്യാൻ ഇടയാകുന്നതിനു മുമ്പേ ദേഷ്യത്തെ വരുതിയിലാക്കുക. “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷിക്കൂ! അസ്വസ്ഥനായിത്തീർന്നിട്ട്‌ തിന്മ ചെയ്യരുത്‌” എന്നു സങ്കീർത്തനം 37:8 പറയുന്നു. ‘തിന്മ ചെയ്യാൻ’ ഇടയാകുന്നതിനു മുമ്പേ നമുക്കു കോപം ഉപേക്ഷിക്കാം. “കോപം വന്നാലും പാപം ചെയ്യരുത്‌” എന്ന്‌ എഫെസ്യർ 4:26 പറയുന്നു.

  •   ദേഷ്യം പ്രശ്‌നത്തിലേക്കു നയിക്കുന്നതിനു മുമ്പേ രംഗം വിടുക. “വഴക്കു തുടങ്ങുന്നത്‌ അണക്കെട്ടു തുറന്നുവിടുന്നതുപോലെ; കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട്‌ പോകുക” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 17:14) പ്രശ്‌നങ്ങൾ എത്രയും പെട്ടെന്നു പരിഹരിക്കുന്നതാണു ബുദ്ധിയെങ്കിലും അതു സമാധാനപരമായി ചർച്ച ചെയ്യാൻ രണ്ടു വ്യക്തികളും ആദ്യം ശാന്തരാകണം.

  •   വസ്‌തുത മനസ്സിലാക്കുക. “മനുഷ്യന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പിക്കുന്നു” എന്നു സുഭാഷിതങ്ങൾ 19:11 പറയുന്നു. ഒരു നിഗമനത്തിൽ എത്തുന്നതിനു മുമ്പ്‌ പ്രശ്‌നത്തിന്റെ എല്ലാ വിശദാംശങ്ങളും മനസ്സിലാക്കാനുള്ള ജ്ഞാനം നമുക്കുണ്ട്‌. പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുന്നത്‌ അനാവശ്യമായ കോപം ഒഴിവാക്കാൻ സഹായിക്കും.—യാക്കോബ്‌ 1:19.

  •   മനസ്സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക. “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” അനുഭവിച്ച്‌ അറിയാൻ പ്രാർഥന നമ്മളെ സഹായിക്കും. (ഫിലിപ്പിയർ 4:7) പരിശുദ്ധാത്മാവ്‌ ലഭിക്കുന്ന പ്രധാനപ്പെട്ട വിധങ്ങളിൽ ഒന്നു പ്രാർഥനയാണ്‌. സമാധാനം, ക്ഷമ, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങൾ തരാൻ പരിശുദ്ധാത്മാവിനു കഴിയും.—ലൂക്കോസ്‌ 11:13; ഗലാത്യർ 5:22, 23.

  •   കൂട്ടുകാരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. നമ്മൾ ആരോടു കൂട്ടുകൂടുന്നുവോ അവരെപ്പോലെയാകാനുള്ള സാധ്യതയുണ്ട്‌. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) ബൈബിൾ ഈ മുന്നറിയിപ്പു തരുന്നു: “ദേഷ്യക്കാരനോടു കൂട്ടു കൂടരുത്‌; മുൻകോപിയോടു ചങ്ങാത്തമരുത്‌.” കാരണം “അങ്ങനെ ചെയ്‌താൽ നീ അവന്റെ വഴികൾ പഠിക്കുകയും കെണിയിൽ അകപ്പെടുകയും ചെയ്യും.”—സുഭാഷിതങ്ങൾ 22:24, 25.

a യോനയുടെ പേരിലുള്ള ബൈബിൾപുസ്‌തകം എഴുതാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചതിൽനിന്ന്‌, അദ്ദേഹം ദേഷ്യം കളഞ്ഞ്‌ ദൈവം നൽകിയ തിരുത്തൽ സ്വീകരിച്ചെന്ന്‌ അനുമാനിക്കാം.