ഉൽപത്തി 3:1-24

3  ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാക്കിയ എല്ലാ വന്യജീവികളിലുംവെച്ച്‌ ഏറ്റവും ജാഗ്രതയുള്ളതായിരുന്നു* സർപ്പം.+ അതു സ്‌ത്രീയോട്‌, “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ”+ എന്നു ചോദിച്ചു.  അതിനു സ്‌ത്രീ സർപ്പത്തോട്‌: “തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം.+  എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ+ പഴത്തെക്കുറിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌: ‘നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിക്കും.’”  അപ്പോൾ സർപ്പം സ്‌ത്രീയോടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌!+  അതിൽനിന്ന്‌ തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന്‌ അറിയാം.”+  അങ്ങനെ, ആ മരം കാഴ്‌ചയ്‌ക്കു മനോഹരവും അതിലെ പഴം തിന്നാൻ നല്ലതും ആണെന്നു സ്‌ത്രീ കണ്ടു. അതെ, ആ മരം കാണാൻ നല്ല ഭംഗിയായിരുന്നു. സ്‌ത്രീ അതിന്റെ പഴം പറിച്ച്‌ തിന്നു.+ പിന്നീട്‌, ഭർത്താവിനോടുകൂടെയായിരുന്നപ്പോൾ ഭർത്താവിനും കുറച്ച്‌ കൊടുത്തു; ഭർത്താവും തിന്നു.+  അപ്പോൾ ഇരുവരുടെയും കണ്ണുകൾ തുറന്നു, അവർ നഗ്നരാണെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ അവർ അത്തിയിലകൾ കൂട്ടിത്തുന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.+  പിന്നീട്‌ ഇളങ്കാറ്റു വീശുന്ന സമയത്ത്‌, ദൈവമായ യഹോവ തോട്ടത്തിലൂടെ നടക്കുന്ന ശബ്ദം കേട്ടപ്പോൾ മനുഷ്യനും ഭാര്യയും യഹോവയുടെ മുന്നിൽപ്പെടാതെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു.  ദൈവമായ യഹോവ മനുഷ്യനെ വിളിച്ച്‌, “നീ എവിടെയാണ്‌” എന്നു പല തവണ ചോദിച്ചു. 10  ഒടുവിൽ മനുഷ്യൻ പറഞ്ഞു: “ഞാൻ തോട്ടത്തിൽ അങ്ങയുടെ ശബ്ദം കേട്ടു. പക്ഷേ, നഗ്നനായതുകൊണ്ട്‌ പേടിച്ച്‌ ഒളിച്ചിരിക്കുകയാണ്‌.” 11  അപ്പോൾ ദൈവം ചോദിച്ചു: “നീ നഗ്നനാണെന്നു+ നിന്നോട്‌ ആരു പറഞ്ഞു? തിന്നരുതെന്നു ഞാൻ കല്‌പിച്ച മരത്തിൽനിന്ന്‌ നീ തിന്നോ?”+ 12  അതിനു മനുഷ്യൻ, “എന്റെകൂടെ കഴിയാൻ അങ്ങ്‌ തന്ന സ്‌ത്രീ ആ മരത്തിലെ പഴം തന്നു, അതുകൊണ്ട്‌ ഞാൻ തിന്നു” എന്നു പറഞ്ഞു. 13  ദൈവമായ യഹോവ സ്‌ത്രീയോട്‌, “നീ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു ചോദിച്ചു. “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി”+ എന്നു സ്‌ത്രീ പറഞ്ഞു. 14  അപ്പോൾ, ദൈവമായ യഹോവ സർപ്പത്തോടു+ പറഞ്ഞു: “ഇങ്ങനെ ചെയ്‌തതുകൊണ്ട്‌ നീ എല്ലാ വളർത്തുമൃഗങ്ങളിലും എല്ലാ വന്യജീവികളിലും വെച്ച്‌ ശപിക്കപ്പെട്ടതായിരിക്കും. നീ ഉദരംകൊണ്ട്‌ ഇഴഞ്ഞുനടക്കും; ജീവിതകാലം മുഴുവൻ പൊടി തിന്നും. 15  മാത്രമല്ല ഞാൻ നിനക്കും+ സ്‌ത്രീക്കും+ തമ്മിലും നിന്റെ സന്തതിക്കും*+ അവളുടെ സന്തതിക്കും*+ തമ്മിലും ശത്രുത+ ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും;+ നീ അവന്റെ ഉപ്പൂറ്റി ചതയ്‌ക്കും.”+ 16  സ്‌ത്രീയോടു ദൈവം പറഞ്ഞു: “നിന്റെ ഗർഭകാലത്തെ വേദനകൾ ഞാൻ അങ്ങേയറ്റം വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ മോഹം നിന്റെ ഭർത്താവിനോടായിരിക്കും; അവൻ നിന്നെ ഭരിക്കും.” 17  ആദാമിനോടു* ദൈവം പറഞ്ഞു: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്‌’ എന്നു ഞാൻ നിന്നോടു കല്‌പിച്ച+ മരത്തിൽനിന്ന്‌ തിന്നുകയും ചെയ്‌തതുകൊണ്ട്‌ നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.+ നിന്റെ ജീവിതകാലം മുഴുവൻ വേദനയോടെ+ നീ അതിന്റെ വിളവ്‌ തിന്നും. 18  അതു നിനക്കു മുൾച്ചെടിയും ഞെരിഞ്ഞിലും മുളപ്പിക്കും. നിലത്തെ സസ്യങ്ങൾ നിന്റെ ആഹാരമായിരിക്കും. 19  നിന്നെ എടുത്തിരിക്കുന്ന നിലത്ത്‌+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്‌, പൊടിയിലേക്കു തിരികെ ചേരും.”+ 20  അതിനു ശേഷം ആദാം ഭാര്യക്കു ഹവ്വ* എന്നു പേരിട്ടു. കാരണം ഹവ്വ ജീവനുള്ള എല്ലാവരുടെയും അമ്മയാകുമായിരുന്നു.+ 21  ആദാമിനും ഭാര്യക്കും ധരിക്കാൻ ദൈവമായ യഹോവ തോലുകൊണ്ട്‌ ഇറക്കമുള്ള വസ്‌ത്രങ്ങൾ+ ഉണ്ടാക്കിക്കൊടുത്തു. 22  പിന്നെ, ദൈവമായ യഹോവ പറഞ്ഞു: “ഇതാ, ശരിയും തെറ്റും അറിയുന്നതിൽ മനുഷ്യൻ നമ്മളിൽ ഒരാളെപ്പോലെയായിരിക്കുന്നു.+ ഇനി, അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ+ പഴവും പറിച്ച്‌ തിന്ന്‌ എന്നെന്നും ജീവിക്കാതിരിക്കേണ്ടതിന്‌.⁠.⁠.” 23  അങ്ങനെ അവനെ എടുത്ത നിലത്ത്‌+ കൃഷി ചെയ്യേണ്ടതിനു ദൈവമായ യഹോവ മനുഷ്യനെ ഏദെൻ തോട്ടത്തിൽനിന്ന്‌+ പുറത്താക്കി. 24  മനുഷ്യനെ ഇറക്കിവിട്ടശേഷം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ടത്തിനു കിഴക്ക്‌ കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലിക്കുന്ന വായ്‌ത്തലയുള്ള, കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാളും സ്ഥാപിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “കുശാഗ്രബുദ്ധിയുള്ളതായിരുന്നു; കൗശലമുള്ളതായിരുന്നു.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തിനും.”
അർഥം: “ഭൂവാസി; മനുഷ്യവർഗം.”
അർഥം: “ജീവനുള്ളവൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം