ഉൽപത്തി 2:1-25

2  അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും* പൂർത്തിയായി.+  ഏഴാം ദിവസമായപ്പോഴേക്കും ദൈവം ചെയ്‌തുകൊണ്ടിരുന്ന പ്രവൃത്തി പൂർത്തിയാക്കി; ചെയ്‌തുകൊണ്ടിരുന്ന എല്ലാ പ്രവൃത്തിയും തീർത്ത്‌ ഏഴാം ദിവസം ദൈവം വിശ്രമിക്കാൻതുടങ്ങി.+  ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച്‌ അതിനെ വിശുദ്ധമായി പ്രഖ്യാപിച്ചു; കാരണം ഉദ്ദേശിച്ചവയെല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത്‌ ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങി.  ദൈവമായ യഹോവ* ആകാശവും ഭൂമിയും ഉണ്ടാക്കിയ ദിവസം, അവ സൃഷ്ടിച്ച സമയത്ത്‌,+ അവ അസ്‌തിത്വത്തിൽ വന്നതിന്റെ ഒരു ചരിത്രവിവരണമാണ്‌ ഇത്‌.  ഭൂമിയിൽ കുറ്റിച്ചെടികളൊന്നും അതുവരെയുണ്ടായിരുന്നില്ല, വയലിൽ സസ്യലതാദികളും മുളച്ചിരുന്നില്ല. കാരണം ദൈവമായ യഹോവ ഭൂമിയിൽ മഴ പെയ്യിച്ചിട്ടില്ലായിരുന്നു; നിലത്ത്‌ കൃഷി ചെയ്യാൻ മനുഷ്യനുമുണ്ടായിരുന്നില്ല.  ഭൂമിയിൽനിന്ന്‌ പൊങ്ങുന്ന മൂടൽമഞ്ഞാണു ഭൂമി മുഴുവൻ നനച്ചിരുന്നത്‌.  ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട്‌+ മനുഷ്യനെ നിർമിച്ചിട്ട്‌ അവന്റെ മൂക്കിലേക്കു ജീവശ്വാസം+ ഊതി; മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു.*+  കൂടാതെ യഹോവ കിഴക്ക്‌ ഏദെനിൽ+ ഒരു തോട്ടം നട്ടുണ്ടാക്കി, താൻ നിർമിച്ച മനുഷ്യനെ+ അവിടെ ആക്കി.  കാഴ്‌ചയ്‌ക്കു മനോഹരവും ഭക്ഷ്യയോഗ്യവും ആയ എല്ലാ മരങ്ങളും യഹോവ നിലത്ത്‌ മുളപ്പിച്ചു; തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും+ ശരിതെറ്റുകളെക്കുറിച്ചുള്ള* അറിവിന്റെ വൃക്ഷവും+ മുളപ്പിച്ചു. 10  തോട്ടം നനയ്‌ക്കാൻ ഏദെനിൽനിന്ന്‌ ഒരു നദി പുറപ്പെട്ടിരുന്നു; അവിടെനിന്ന്‌ അതു നാലു നദികളായി പിരിഞ്ഞു. 11  ഒന്നാം നദിയുടെ പേര്‌ പീശോൻ. അതാണു ഹവീല ദേശമെല്ലാം ചുറ്റിയൊഴുകുന്നത്‌; അവിടെ സ്വർണമുണ്ട്‌. 12  ആ ദേശത്തെ സ്വർണം മേത്തരമാണ്‌. സുഗന്ധപ്പശയും നഖവർണിക്കല്ലും അവിടെയുണ്ട്‌. 13  രണ്ടാം നദിയുടെ പേര്‌ ഗീഹോൻ. അതാണു കൂശ്‌ ദേശമെല്ലാം ചുറ്റിയൊഴുകുന്നത്‌. 14  മൂന്നാം നദിയുടെ പേര്‌ ഹിദ്ദേക്കൽ.*+ അതാണ്‌ അസീറിയയ്‌ക്കു+ കിഴക്കോട്ട്‌ ഒഴുകുന്നത്‌. നാലാം നദി യൂഫ്രട്ടീസ്‌.+ 15  ഏദെൻ തോട്ടത്തിൽ കൃഷി ചെയ്യേണ്ടതിനും അതിനെ പരിപാലിക്കേണ്ടതിനും ദൈവമായ യഹോവ മനുഷ്യനെ അവിടെയാക്കി.+ 16  യഹോവ മനുഷ്യനോട്‌ ഇങ്ങനെ കല്‌പിക്കുകയും ചെയ്‌തു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്‌തിയാകുവോളം നിനക്കു തിന്നാം.+ 17  എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.”+ 18  പിന്നെ, ദൈവമായ യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായി കഴിയുന്നതു നല്ലതല്ല. ഞാൻ അവനു പൂരകമായി ഒരു സഹായിയെ ഉണ്ടാക്കിക്കൊടുക്കും.”+ 19  യഹോവ ഭൂമിയിലെ എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്ന്‌ നിർമിച്ചിട്ട്‌ അവയെ ഓരോന്നിനെയും മനുഷ്യൻ എന്തു വിളിക്കുമെന്ന്‌ അറിയാൻ അവന്റെ അടുത്ത്‌ കൊണ്ടുവന്നു. ഓരോ ജീവിയെയും മനുഷ്യൻ എന്തു വിളിച്ചോ അത്‌ അതിനു പേരായിത്തീർന്നു.+ 20  അങ്ങനെ മനുഷ്യൻ എല്ലാ വളർത്തുമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും എല്ലാ വന്യമൃഗങ്ങൾക്കും പേരിട്ടു. എന്നാൽ മനുഷ്യനു യോജിച്ച ഒരു തുണയെ കണ്ടില്ല. 21  അതുകൊണ്ട്‌ യഹോവ മനുഷ്യന്‌ ഒരു ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങുമ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന്‌ എടുത്തശേഷം അവിടത്തെ മുറിവ്‌ അടച്ചു. 22  പിന്നെ യഹോവ മനുഷ്യനിൽനിന്ന്‌ എടുത്ത വാരിയെല്ലുകൊണ്ട്‌ ഒരു സ്‌ത്രീയെ ഉണ്ടാക്കി അവളെ മനുഷ്യന്റെ അടുത്ത്‌ കൊണ്ടുവന്നു.+ 23  അപ്പോൾ മനുഷ്യൻ പറഞ്ഞു: “ഒടുവിൽ ഇതാ, എൻ അസ്ഥിയിൻ അസ്ഥിയുംമാംസത്തിൻ മാംസവും. നരനിൽനിന്നെടുത്തോരിവൾക്കു+നാരി എന്നു പേരാകും.” 24  അതുകൊണ്ട്‌ പുരുഷൻ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും;* അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.+ 25  പുരുഷനും ഭാര്യയും നഗ്നരായിരുന്നു,+ എങ്കിലും അവർക്കു നാണം തോന്നിയിരുന്നില്ല.

അടിക്കുറിപ്പുകള്‍

അക്ഷ. “അവയുടെ എല്ലാ സൈന്യവും.”
ദൈവത്തെ വേർതിരിച്ചുകാണിക്കുന്ന വ്യക്തിപരമായ പേരായ יהוה (യ്‌ഹ്‌വ്‌ഹ്‌) ആദ്യമായി കാണുന്നിടം. അനു. എ4 കാണുക.
അഥവാ “ദേഹിയായിത്തീർന്നു.” നെഫെഷ്‌ എന്ന എബ്രായപദത്തിന്റെ അക്ഷരാർഥം “ശ്വസിക്കുന്ന ജീവി” എന്നാണ്‌. പദാവലിയിൽ “ദേഹി” കാണുക.
അഥവാ “നന്മതിന്മകളെക്കുറിച്ചുള്ള.”
അഥവാ “ടൈഗ്രിസ്‌.”
അഥവാ “ഭാര്യയുടെകൂടെയായിരിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം