ഹോശേയ 2:1-23

2  “നിങ്ങളുടെ സഹോദരന്മാരോട്‌, ‘നിങ്ങൾ എന്റെ ജനം!’*+ എന്നും സഹോദരിമാരോട്‌, ‘നിങ്ങൾ കരുണ ലഭിച്ച സ്‌ത്രീകൾ!’*+ എന്നും പറയൂ.   നിങ്ങളുടെ അമ്മയുടെ മേൽ കുറ്റം ചുമത്തുക; അതെ, അവളുടെ മേൽ കുറ്റം ചുമത്തുക.അവൾ എന്റെ ഭാര്യയല്ല,+ ഞാൻ അവളുടെ ഭർത്താവും അല്ല. അവൾ അവളുടെ വേശ്യാവൃത്തി* നിറുത്തട്ടെ!അവളുടെ മാറിടത്തിൽനിന്ന്‌ വ്യഭിചാരം നീക്കിക്കളയട്ടെ!   അല്ലാത്തപക്ഷം, ഞാൻ അവളുടെ വസ്‌ത്രം ഉരിഞ്ഞുകളയും;പിറന്നുവീണ ദിവസത്തിൽ എന്നപോലെ അവളെ നഗ്നയാക്കും.ഞാൻ അവളെ ഒരു വിജനഭൂമിയും* വരണ്ട നിലവും ആക്കും.ദാഹിച്ചുവലഞ്ഞ്‌ അവൾ മരിക്കും.   അവളുടെ മക്കളോടു ഞാൻ കരുണ കാണിക്കില്ല.അവർ വ്യഭിചാരത്തിന്റെ* സന്തതികളാണല്ലോ!   അവരുടെ അമ്മ വേശ്യയായിത്തീർന്നിരിക്കുന്നു.+ അവരെ ഗർഭം ധരിച്ച അവൾ നാണംകെട്ട കാര്യം ചെയ്‌തിരിക്കുന്നു.+അവൾ ഇങ്ങനെ പറഞ്ഞല്ലോ: ‘എനിക്ക്‌ അപ്പവും വെള്ളവുംകമ്പിളിവസ്‌ത്രവും ലിനൻവസ്‌ത്രവും എണ്ണയും പാനീയവും തരുന്നഎന്റെ കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും.’+   അതുകൊണ്ട്‌, മുള്ളുവേലികൊണ്ട്‌ ഞാൻ അവളുടെ വഴി അടയ്‌ക്കും.അവൾക്കു മുന്നിൽ ഞാൻ ഒരു കൻമതിൽ ഉയർത്തും.അങ്ങനെ അവളുടെ വഴി അടയും.   അവൾ അവളുടെ കാമുകന്മാരുടെ പിന്നാലെ പാഞ്ഞുചെല്ലും, പക്ഷേ അവരുടെ ഒപ്പമെത്തില്ല,+അവൾ അവരെ തിരയും, പക്ഷേ കാണില്ല. അപ്പോൾ അവൾ പറയും: ‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുത്തേക്കു മടങ്ങിപ്പോകും,+ഇന്നത്തേതിനെക്കാൾ എത്രയോ സുഖമായിരുന്നു അന്ന്‌ എനിക്ക്‌.’+   അവൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും നൽകിയത്‌ ഞാനാണെന്ന കാര്യം അവൾ തിരിച്ചറിഞ്ഞില്ല.+സ്വർണവും വെള്ളിയും അവൾക്കു സമൃദ്ധമായി നൽകിയതും ഞാനാണ്‌.എന്നാൽ അതെല്ലാം അവൾ ബാലിന്‌ അർപ്പിച്ചു!+   ‘അതുകൊണ്ട്‌ ഞാൻ ചെന്ന്‌ കൊയ്‌ത്തുകാലത്ത്‌ എന്റെ ധാന്യവുംവിളവെടുപ്പിന്റെ സമയത്ത്‌ എന്റെ പുതുവീഞ്ഞും എടുത്തുകൊണ്ടുപോരും.+നാണം മറയ്‌ക്കാൻ അവൾക്കു കൊടുത്തിരുന്ന ലിനൻവസ്‌ത്രങ്ങളും കമ്പിളിവസ്‌ത്രങ്ങളും ഞാൻ പിടിച്ചുവാങ്ങും. 10  അവളുടെ കാമുകന്മാരുടെ കൺമുന്നിൽവെച്ച്‌ ഞാൻ അവളുടെ രഹസ്യഭാഗങ്ങൾ തുറന്നുകാട്ടും.എന്റെ കൈയിൽനിന്ന്‌ ആരും അവളെ രക്ഷിക്കില്ല.+ 11  അവളുടെ സന്തോഷമെല്ലാം ഞാൻ കെടുത്തിക്കളയും,അവളുടെ ഉത്സവങ്ങളും+ അമാവാസികളും ശബത്തുകളും ആഘോഷവേളകളും ഞാൻ നിറുത്തലാക്കും. 12  അവളുടെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും നോക്കി അവൾ ഇങ്ങനെ പറഞ്ഞിരുന്നു: “ഇത്‌ എന്റെ കാമുകന്മാർ എനിക്കു തന്ന പ്രതിഫലം!”എന്നാൽ ഞാൻ അവയെല്ലാം നശിപ്പിച്ചുകളയും, അവയെ ഒരു കാടാക്കി മാറ്റും.അവയെല്ലാം വന്യമൃഗങ്ങൾ തിന്നുമുടിക്കും. 13  അവൾ കാലങ്ങളോളം ബാൽവിഗ്രഹങ്ങൾക്കു മുന്നിൽ ബലി അർപ്പിച്ചു,+കമ്മലുകളും മറ്റ്‌ ആഭരണങ്ങളും അണിഞ്ഞ്‌ അവൾ അവളുടെ കാമുകന്മാരുടെ പിന്നാലെ പോയി,അപ്പോഴെല്ലാം എന്നെയാണ്‌ അവൾ മറന്നുകളഞ്ഞത്‌, അതിനെല്ലാം ഞാൻ അവളോടു കണക്കു ചോദിക്കും’+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 14  ‘അതുകൊണ്ട്‌ ഞാൻ പറഞ്ഞ്‌ സമ്മതിപ്പിച്ച്‌അവളെ വിജനഭൂമിയിലേക്കു കൊണ്ടുപോകും.ആർദ്രമായി ഞാൻ അവളോടു സംസാരിക്കും. 15  അന്ന്‌ അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു തിരികെ കൊടുക്കും,+ആഖോർ താഴ്‌വരയെ+ ഞാൻ പ്രത്യാശയുടെ കവാടമാക്കും.അവളുടെ യൗവനകാലത്ത്‌ എന്നപോലെയുംഈജിപ്‌തിൽനിന്ന്‌ പുറത്ത്‌ വന്ന കാലത്ത്‌ എന്നപോലെയും അന്ന്‌ അവൾ എന്നോടു സംസാരിക്കും.+ 16  അന്നു നീ എന്നെ “എന്റെ ഭർത്താവ്‌” എന്നായിരിക്കും വിളിക്കുക,“എന്റെ യജമാനൻ”* എന്നു പിന്നെ നീ എന്നെ വിളിക്കില്ല,’ എന്ന്‌ യഹോവ പറയുന്നു. 17  ‘അവളുടെ നാവിൽനിന്ന്‌ ബാൽ ദൈവങ്ങളുടെ പേരുകൾ ഞാൻ നീക്കിക്കളയും,+അവരുടെ പേരുകൾ മേലാൽ ആരും ഓർക്കില്ല.+ 18  അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന്‌ വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+ 19  നീ എന്നെന്നും എന്റേതാകാൻ നമ്മൾ തമ്മിലുള്ള വിവാഹം ഞാൻ നിശ്ചയിക്കും,നീതിയോടും ന്യായത്തോടും കൂടെ ഞാൻ ആ വിവാഹം ഉറപ്പിക്കും;അചഞ്ചലസ്‌നേഹത്തോടും കരുണയോടും കൂടെ ഞാൻ അങ്ങനെ ചെയ്യും.+ 20  ഞാൻ വിശ്വസ്‌തതയോടെ നമ്മൾ തമ്മിലുള്ള വിവാഹം ഉറപ്പിക്കും.യഹോവ എന്ന എന്നെ നീ അടുത്ത്‌ അറിയും.’+ 21  യഹോവ പറയുന്നു: ‘അന്നു ഞാൻ ഉത്തരമേകും,ആകാശങ്ങളുടെ അപേക്ഷ ഞാൻ സാധിച്ചുകൊടുക്കും,ആകാശങ്ങളോ, ഭൂമിയുടെ അപേക്ഷ നിറവേറ്റിക്കൊടുക്കും,+ 22  ഭൂമിയോ ധാന്യം, പുതുവീഞ്ഞ്‌, എണ്ണ എന്നിവയുടെ അപേക്ഷയും സാധിച്ചുകൊടുക്കും.അങ്ങനെ ജസ്രീൽ* അപേക്ഷിച്ചതെല്ലാം അവൾക്കു ലഭിക്കും.+ 23  മണ്ണിൽ വിത്തു വിതയ്‌ക്കുംപോലെ എനിക്കായി ഞാൻ അവളെ വിതയ്‌ക്കും.+കരുണ ലഭിക്കാത്ത* അവളോടു ഞാൻ കരുണ കാണിക്കും.എന്റെ ജനമല്ലാത്തവരോട്‌,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+ “അങ്ങാണ്‌ എന്റെ ദൈവം” എന്ന്‌ അവരും പറയും.’”+

അടിക്കുറിപ്പുകള്‍

ഹോശ 1:6-ന്റെ അടിക്കുറിപ്പു കാണുക.
ഹോശ 1:9-ന്റെ അടിക്കുറിപ്പു കാണുക.
അഥവാ “അസാന്മാർഗികത; അഴിഞ്ഞാട്ടം.”
പദാവലി കാണുക.
അഥവാ “അസാന്മാർഗികതയുടെ; അഴിഞ്ഞാട്ടത്തിന്റെ.”
അഥവാ “എന്റെ ബാൽ.”
അർഥം: “ദൈവം വിത്തു വിതയ്‌ക്കും.”
ഹോശ 1:6-ന്റെ അടിക്കുറിപ്പു കാണുക.
ഹോശ 1:9-ന്റെ അടിക്കുറിപ്പു കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം