സുഭാഷിതങ്ങൾ 8:1-36

8  ജ്ഞാനം വിളിച്ചുപറയുന്നു; വകതിരിവ്‌ ശബ്ദമുയർത്തുന്നു.+   വഴിയോരത്തുള്ള ഉയർന്ന സ്ഥലങ്ങളിലും+കവലകളിലും അതു നിൽക്കുന്നു.   നഗരത്തിലേക്കുള്ള കവാടങ്ങൾക്കരികെ,വാതിലുകളുടെ മുന്നിൽ നിന്ന്‌അത്‌ ഇങ്ങനെ വിളിച്ചുപറയുന്നു:+   “ജനങ്ങളേ, നിങ്ങളോടാണു ഞാൻ സംസാരിക്കുന്നത്‌;എല്ലാവരും* കേൾക്കാനാണു ഞാൻ വിളിച്ചുപറയുന്നത്‌.   അനുഭവജ്ഞാനമില്ലാത്തവരേ, വിവേകം സമ്പാദിക്കുക;+വിഡ്‌ഢികളേ, വകതിരിവുള്ള ഒരു ഹൃദയം നേടുക.*   ശ്രദ്ധിക്കൂ, പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ ഇത്‌;എന്റെ ചുണ്ടുകൾ പറയുന്നതു ശരിയായ കാര്യങ്ങളാണ്‌.   എന്റെ വായ്‌ പതിയെ സത്യം പറയുന്നു;എന്റെ ചുണ്ടുകൾ ദുഷ്ടത വെറുക്കുന്നു.   എന്റെ വായിൽനിന്നുള്ള വാക്കുകളെല്ലാം നീതിയുള്ളവയാണ്‌; അവയൊന്നും വക്രതയോ വഞ്ചനയോ ഉള്ളവയല്ല.   വകതിരിവുള്ളവന്‌ അവ പെട്ടെന്നു മനസ്സിലാകും;അതെല്ലാം ശരിയാണെന്ന്‌ അറിവ്‌ നേടിയവർ തിരിച്ചറിയും. 10  വെള്ളിക്കു പകരം എന്റെ ശിക്ഷണവുംതനിത്തങ്കത്തിനു പകരം അറിവും തിരഞ്ഞെടുത്തുകൊള്ളൂ.+ 11  ജ്ഞാനം പവിഴക്കല്ലുകളെക്കാൾ* മേന്മയേറിയതാണ്‌;അമൂല്യവസ്‌തുക്കളെയൊന്നും അതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. 12  ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു;ഞാൻ അറിവും ചിന്താശേഷിയും നേടിയിരിക്കുന്നു.+ 13  തിന്മയെ വെറുക്കുന്നതാണ്‌ യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു. 14  സദുപദേശവും പ്രായോഗികജ്ഞാനവും+ എന്റെ കൈയിലുണ്ട്‌;വകതിരിവും+ ശക്തിയും+ എനിക്കു സ്വന്തം. 15  എന്റെ സഹായത്താൽ രാജാക്കന്മാർ വാഴ്‌ച നടത്തുന്നു;ഉന്നതരായ ഉദ്യോഗസ്ഥർ നീതിയുള്ള വിധികൾ പുറപ്പെടുവിക്കുന്നു.+ 16  എന്റെ സഹായത്താൽ പ്രഭുക്കന്മാർ ഭരിക്കുന്നു,പ്രധാനികൾ നീതിയോടെ ന്യായം വിധിക്കുന്നു. 17  എന്നെ സ്‌നേഹിക്കുന്നവരെ ഞാൻ സ്‌നേഹിക്കുന്നു;എന്നെ തേടുന്നവർ എന്നെ കണ്ടെത്തും.+ 18  ധനവും മഹത്ത്വവും എനിക്കുണ്ട്‌;ദീർഘകാലത്തേക്കു നിലനിൽക്കുന്ന സമ്പത്തും* നീതിയും എന്റെ കൈയിലുണ്ട്‌. 19  ഞാൻ നിങ്ങൾക്കു തരുന്നതു സ്വർണത്തെക്കാളും തനിത്തങ്കത്തെക്കാളും നല്ലത്‌.എന്നിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കുന്നതു ശുദ്ധമായ വെള്ളിയെക്കാളും മേന്മയേറിയത്‌.+ 20  ഞാൻ ന്യായത്തിന്റെ വഴിയിൽ നടക്കുന്നു;നീതിപാതയുടെ നടുവിലൂടെ സഞ്ചരിക്കുന്നു. 21  എന്നെ സ്‌നേഹിക്കുന്നവർക്കു ഞാൻ വിലയേറിയ ഒരു അവകാശം കൊടുക്കുന്നു;ഞാൻ അവരുടെ സംഭരണശാലകൾ നിറയ്‌ക്കുന്നു. 22  യഹോവ തന്റെ വഴിയുടെ തുടക്കമായി എന്നെ നിർമിച്ചു;+ദൈവം പണ്ടു ചെയ്‌ത പ്രവൃത്തികളിൽ ഒന്നാമതായി എന്നെ ഉണ്ടാക്കി.+ 23  തുടക്കത്തിൽത്തന്നെ, പണ്ടുപണ്ടേ,*+ഭൂമി ഉണ്ടാകുന്നതിനു മുമ്പേ,+ ദൈവം എന്നെ സ്ഥാപിച്ചു. 24  ആഴമുള്ള സമുദ്രങ്ങളില്ലാതിരുന്ന കാലത്ത്‌,+നിറഞ്ഞൊഴുകുന്ന അരുവികൾ ഉണ്ടാകുംമുമ്പ്‌, എന്നെ ഉണ്ടാക്കി. 25  പർവതങ്ങൾ സ്ഥാപിക്കുംമുമ്പേ,മലകൾ ഉണ്ടാക്കുംമുമ്പേ, 26  ഭൂമിയും അതിലെ നിലങ്ങളും നിർമിക്കുംമുമ്പേ,ഭൂമിയുടെ ആദ്യത്തെ മൺതരികൾ സൃഷ്ടിക്കുംമുമ്പേ, എന്നെ നിർമിച്ചു. 27  ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവിടെയുണ്ടായിരുന്നു;വെള്ളത്തിൽ ചക്രവാളം* വരച്ചപ്പോൾ,+ 28  മീതെ മേഘങ്ങൾ സ്ഥാപിച്ചപ്പോൾ,*ആഴിയുടെ ഉറവകൾക്ക്‌ അടിസ്ഥാനം ഇട്ടപ്പോൾ, 29  കല്‌പിച്ചതിന്‌ അപ്പുറം പോകരുതെന്ന്‌ദൈവം കടലിന്‌ ഒരു ആജ്ഞ കൊടുത്തപ്പോൾ,+ദൈവം ഭൂമിയുടെ അടിസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ, 30  ഒരു വിദഗ്‌ധജോലിക്കാരനായി ഞാൻ ദൈവത്തിന്‌ അരികെയുണ്ടായിരുന്നു.+ എന്നും ദൈവത്തിന്‌ എന്നോടു പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു;+ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.+ 31  ദൈവത്തിന്റെ വാസയോഗ്യമായ ഭൂമി കണ്ട്‌ ഞാൻ ആഹ്ലാദിച്ചു.മനുഷ്യമക്കളോട്‌* എനിക്കു പ്രത്യേകപ്രിയം തോന്നി. 32  അതുകൊണ്ട്‌ മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;എന്റെ വഴികൾ അനുസരിച്ച്‌ നടന്നാൽ നിങ്ങൾക്കു സന്തോഷം ലഭിക്കും. 33  തിരുത്തൽ കേട്ടനുസരിച്ച്‌+ ജ്ഞാനിയാകുക;അത്‌ ഒരിക്കലും നിസ്സാരമായി കാണരുത്‌. 34  എന്റെ വാക്കുകൾ കേൾക്കാനായിഎല്ലാ ദിവസവും നേരത്തേ എന്റെ വാതിൽക്കൽ വന്ന്‌കട്ടിളകൾക്കരികെ കാത്തുനിൽക്കുന്നവൻ സന്തുഷ്ടൻ. 35  എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തും;+അവന്‌ യഹോവയുടെ അംഗീകാരം ലഭിക്കും. 36  എന്നാൽ എന്നെ അവഗണിക്കുന്നവൻ സ്വയം ദ്രോഹിക്കുന്നു;എന്നെ വെറുക്കുന്നവൻ മരണത്തെ സ്‌നേഹിക്കുന്നു.”+

അടിക്കുറിപ്പുകള്‍

അക്ഷ. “മനുഷ്യപുത്രന്മാരെല്ലാം.”
അക്ഷ. “വിഡ്‌ഢികളേ, ഹൃദയത്തെ മനസ്സിലാക്കുക.”
പദാവലി കാണുക.
അഥവാ “പൈതൃകമായി കിട്ടുന്ന മൂല്യങ്ങളും.”
അഥവാ “അതിപുരാതനകാലത്ത്‌.”
അക്ഷ. “വൃത്തം.”
അക്ഷ. “മേഘങ്ങൾക്കു ശക്തി നൽകിയപ്പോൾ.”
അഥവാ “മനുഷ്യവർഗത്തോട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം