സങ്കീർത്തനം 83:1-18

ആസാഫ്‌+ രചിച്ച ശ്രുതിമധുരമായ ഗാനം. 83  ദൈവമേ, മിണ്ടാതിരിക്കരുതേ;+ദിവ്യനായവനേ, മൗനമായി അനങ്ങാതിരിക്കരുതേ.   കണ്ടോ, അങ്ങയുടെ ശത്രുക്കൾ ബഹളം കൂട്ടുന്നു;+അങ്ങയെ വെറുക്കുന്നവർ ഗർവം കാണിക്കുന്നു.   കൗശലത്തോടെ അങ്ങയുടെ ജനത്തിന്‌ എതിരെ അവർ കുതന്ത്രങ്ങൾ മനയുന്നു;അങ്ങയുടെ അമൂല്യസ്വത്തിന്‌* എതിരെ ഗൂഢാലോചന നടത്തുന്നു.   അവർ പറയുന്നു: “വരൂ! ആ ജനതയെ നമുക്ക്‌ ഒന്നടങ്കം മുടിച്ചുകളയാം;+ഇസ്രായേലിന്റെ പേരുപോലും ഇനി ആരും ഓർക്കരുത്‌.”   അവർ ഒറ്റക്കെട്ടായി ഒരു തന്ത്രം മനയുന്നു;*അങ്ങയ്‌ക്കെതിരെ സഖ്യം* ഉണ്ടാക്കിയിരിക്കുന്നു+   ഏദോമ്യരും യിശ്‌മായേല്യരും,* മോവാബും+ ഹഗ്രീയരും+   ഗബാലും അമ്മോനും+ അമാലേക്കുംഫെലിസ്‌ത്യയും+ സോർദേശക്കാരും+ ഒത്തുചേർന്നിരിക്കുന്നു.   അസീറിയയും+ അവരോടു ചേർന്നു;അവർ ലോത്തിന്റെ മക്കളെ പിന്തുണയ്‌ക്കുന്നു.+ (സേലാ)   മിദ്യാനോടു ചെയ്‌തതുപോലെ,+കീശോൻതോടിന്‌*+ അരികെവെച്ച്‌ സീസെരയോടും യാബീനോടും ചെയ്‌തതുപോലെ,അവരോടും ചെയ്യേണമേ. 10  ഏൻ-ദോരിൽവെച്ച്‌ അവരെ ഒടുക്കിക്കളഞ്ഞു;+അവർ മണ്ണിനു വളമായി. 11  അവരുടെ പ്രധാനികൾ ഓരേബിനെയും സേബിനെയും പോലെയാകട്ടെ!+അവരുടെ പ്രഭുക്കന്മാർ* സേബഹും സൽമുന്നയും പോലെയും!+ 12  “ദൈവം വസിക്കുന്ന ദേശം നമുക്കു സ്വന്തമാക്കാം” എന്ന്‌ അവർ പറഞ്ഞല്ലോ. 13  ദൈവമേ, അവരെ ചുഴലിക്കാറ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയും+കാറ്റിൽ പറന്നുപോകുന്ന വയ്‌ക്കോൽപോലെയും ആക്കേണമേ. 14  കാടു ദഹിപ്പിക്കുന്ന തീപോലെയുംമലകൾ ചുട്ടെരിക്കുന്ന തീജ്വാലപോലെയും+ 15  അങ്ങയുടെ കൊടുങ്കാറ്റിനാൽ അവരെ പിന്തുടരേണമേ;+ഉഗ്രമായ കാറ്റിനാൽ അവരെ ഭ്രമിപ്പിക്കേണമേ.+ 16  യഹോവേ, അവരുടെ മുഖം അപമാനത്താൽ മൂടേണമേ;*അങ്ങനെ, അവർ അങ്ങയുടെ പേര്‌ അന്വേഷിക്കട്ടെ. 17  അവരെ എന്നെന്നും ലജ്ജിപ്പിച്ച്‌ ഭ്രമിപ്പിക്കേണമേ;അവർ അപമാനിതരായി നശിക്കട്ടെ; 18  യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം+മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.+

അടിക്കുറിപ്പുകള്‍

അക്ഷ. “മറച്ചുവെച്ചിരിക്കുന്നവർക്ക്‌.”
അക്ഷ. “അവർ ഒരുമിച്ച്‌ ഒറ്റ ഹൃദയത്തോടെ കൂടിയാലോചിക്കുന്നു.”
അഥവാ “ഉടമ്പടി.”
അക്ഷ. “ഏദോമിന്റെയും യിശ്‌മായേല്യരുടെയും കൂടാരങ്ങളും.”
അഥവാ “കീശോൻനീർച്ചാലിന്‌.”
അഥവാ “നേതാക്കന്മാർ.”
അക്ഷ. “നിറയ്‌ക്കേണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം