സങ്കീർത്തനം 77:1-20
സംഗീതസംഘനായകന്; യദൂഥൂനിലുള്ളത്.* ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
77 എന്റെ ശബ്ദം ഉയർത്തി ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;ഞാൻ ഉറക്കെ വിളിക്കും, ദൈവം കേൾക്കും.+
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ തേടുന്നു.+
രാത്രി മുഴുവൻ* ഞാൻ തിരുസന്നിധിയിൽ കൈ വിരിച്ചുപിടിക്കുന്നു.
എനിക്ക് ഒരു ആശ്വാസവും തോന്നുന്നില്ല.
3 ദൈവത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഞരങ്ങുന്നു;+ഞാൻ അസ്വസ്ഥനാണ്; എന്റെ ബലം ക്ഷയിക്കുന്നു.*+ (സേലാ)
4 അങ്ങ് എന്റെ കൺപോളകൾ തുറന്നുപിടിക്കുന്നു;എന്റെ മനസ്സ് ആകെ കലുഷമാണ്; എനിക്കു മിണ്ടാനാകുന്നില്ല.
5 പഴയ കാലം ഞാൻ ഓർത്തുപോകുന്നു;+പണ്ടുപണ്ടുള്ള വർഷങ്ങൾ എന്റെ ഓർമയിൽ ഓടിയെത്തുന്നു.
6 രാത്രിയിൽ ഞാൻ എന്റെ പാട്ട്* ഓർക്കുന്നു;+എന്റെ ഹൃദയം ധ്യാനിക്കുന്നു;+ഞാൻ* അതീവശ്രദ്ധയോടെ ഒരു പരിശോധന നടത്തുകയാണ്.
7 യഹോവ നമ്മെ എന്നേക്കുമായി തള്ളിക്കളയുമോ?+
ഇനി ഒരിക്കലും പ്രീതി കാണിക്കാതിരിക്കുമോ?+
8 ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹം എന്നേക്കുമായി അറ്റുപോയോ?
വരുംതലമുറകളിലൊന്നും ദൈവത്തിന്റെ വാഗ്ദാനം നിറവേറാതിരിക്കുമോ?
9 ദൈവം പ്രീതി കാണിക്കാൻ മറന്നുപോയോ?+അതോ, കോപം തോന്നിയിട്ടു കരുണ കാട്ടാതിരിക്കുകയാണോ? (സേലാ)
10 “അത്യുന്നതൻ നമ്മോടുള്ള നിലപാടു* മാറ്റിയിരിക്കുന്നു;
അത് എന്നെ വല്ലാതെ അലട്ടുന്നു”*+ എന്നു ഞാൻ ഇനി എത്ര നാൾ പറയണം?
11 യാഹിന്റെ പ്രവൃത്തികൾ ഞാൻ ഓർക്കും;അങ്ങ് പണ്ടു ചെയ്‌ത അത്ഭുതകാര്യങ്ങൾ ഞാൻ സ്മരിക്കും.
12 അങ്ങയുടെ സകല പ്രവൃത്തികളും ഞാൻ ധ്യാനിക്കും;അങ്ങയുടെ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കും.+
13 ദൈവമേ, അങ്ങയുടെ വഴികൾ വിശുദ്ധം.
അങ്ങയെപ്പോലെ മഹാനായ ഒരു ദൈവമുണ്ടോ?+
14 അങ്ങല്ലോ സത്യദൈവം, വിസ്മയകാര്യങ്ങൾ ചെയ്യുന്നവൻ.+
അങ്ങയുടെ ശക്തി അങ്ങ് ജനതകൾക്കു കാണിച്ചുകൊടുത്തിരിക്കുന്നു.+
15 അങ്ങയുടെ ശക്തിയാൽ* അങ്ങ് സ്വന്തജനത്തെ,യാക്കോബിന്റെയും യോസേഫിന്റെയും പുത്രന്മാരെ, മോചിപ്പിച്ചു.+ (സേലാ)
16 ദൈവമേ, വെള്ളം അങ്ങയെ കണ്ടപ്പോൾ,അതെ, അങ്ങയെ കണ്ടപ്പോൾ, പ്രക്ഷുബ്ധമായി.+
ആഴമുള്ള വെള്ളം ഇളകിമറിഞ്ഞു.
17 മേഘങ്ങൾ വെള്ളം കോരിച്ചൊരിഞ്ഞു.
ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;അങ്ങയുടെ അസ്‌ത്രങ്ങൾ അങ്ങുമിങ്ങും പാഞ്ഞു.+
18 അങ്ങയുടെ ഇടിനാദം+ രഥചക്രങ്ങളുടെ ശബ്ദംപോലെ കേട്ടു;മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാശത്തിലാഴ്ത്തി;+ഭൂമി ഞെട്ടിവിറച്ചു; അതു കുലുങ്ങി.+
19 കടലിന്റെ മടിത്തട്ടിലൂടെയായിരുന്നു അങ്ങയുടെ വഴി;+പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;പക്ഷേ, ആ കാൽപ്പാടുകൾ കണ്ടെത്താനായില്ല.
20 മോശയുടെയും അഹരോന്റെയും പരിപാലനത്തിൽ*+അങ്ങ് സ്വന്തജനത്തെ ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “രാത്രിയിൽ, (കൈ) മരവിച്ചുപോകാതെ.”
^ അക്ഷ. “ആത്മാവ് തളരുന്നു.”
^ അഥവാ “തന്ത്രിവാദ്യസംഗീതം.”
^ അക്ഷ. “എന്റെ ആത്മാവ്.”
^ അഥവാ “മുറിപ്പെടുത്തുന്നു.”
^ അക്ഷ. “നമ്മുടെ നേരെയുള്ള വലതുകൈ.”
^ അക്ഷ. “കൈയാൽ.”
^ അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
^ അക്ഷ. “കൈയാൽ.”