സങ്കീർത്തനം 77:1-20

സംഗീതസംഘനായകന്‌; യദൂഥൂനിലുള്ളത്‌.* ആസാഫ്‌+ രചിച്ച ശ്രുതിമധുരമായ ഗാനം. 77  എന്റെ ശബ്ദം ഉയർത്തി ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;ഞാൻ ഉറക്കെ വിളിക്കും, ദൈവം കേൾക്കും.+   കഷ്ടദിവസത്തിൽ ഞാൻ യഹോവയെ തേടുന്നു.+ രാത്രി മുഴുവൻ* ഞാൻ തിരുസന്നിധിയിൽ കൈ വിരിച്ചുപിടിക്കുന്നു. എനിക്ക്‌ ഒരു ആശ്വാസവും തോന്നുന്നില്ല.   ദൈവത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ ഞാൻ ഞരങ്ങുന്നു;+ഞാൻ അസ്വസ്ഥനാണ്‌; എന്റെ ബലം ക്ഷയിക്കുന്നു.*+ (സേലാ)   അങ്ങ്‌ എന്റെ കൺപോളകൾ തുറന്നുപിടിക്കുന്നു;എന്റെ മനസ്സ്‌ ആകെ കലുഷമാണ്‌; എനിക്കു മിണ്ടാനാകുന്നില്ല.   പഴയ കാലം ഞാൻ ഓർത്തുപോകുന്നു;+പണ്ടുപണ്ടുള്ള വർഷങ്ങൾ എന്റെ ഓർമയിൽ ഓടിയെത്തുന്നു.   രാത്രിയിൽ ഞാൻ എന്റെ പാട്ട്‌* ഓർക്കുന്നു;+എന്റെ ഹൃദയം ധ്യാനിക്കുന്നു;+ഞാൻ* അതീവശ്രദ്ധയോടെ ഒരു പരിശോധന നടത്തുകയാണ്‌.   യഹോവ നമ്മെ എന്നേക്കുമായി തള്ളിക്കളയുമോ?+ ഇനി ഒരിക്കലും പ്രീതി കാണിക്കാതിരിക്കുമോ?+   ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹം എന്നേക്കുമായി അറ്റുപോയോ? വരുംതലമുറകളിലൊന്നും ദൈവത്തിന്റെ വാഗ്‌ദാനം നിറവേറാതിരിക്കുമോ?   ദൈവം പ്രീതി കാണിക്കാൻ മറന്നുപോയോ?+അതോ, കോപം തോന്നിയിട്ടു കരുണ കാട്ടാതിരിക്കുകയാണോ? (സേലാ) 10  “അത്യുന്നതൻ നമ്മോടുള്ള നിലപാടു* മാറ്റിയിരിക്കുന്നു; അത്‌ എന്നെ വല്ലാതെ അലട്ടുന്നു”*+ എന്നു ഞാൻ ഇനി എത്ര നാൾ പറയണം? 11  യാഹിന്റെ പ്രവൃത്തികൾ ഞാൻ ഓർക്കും;അങ്ങ്‌ പണ്ടു ചെയ്‌ത അത്ഭുതകാര്യങ്ങൾ ഞാൻ സ്‌മരിക്കും. 12  അങ്ങയുടെ സകല പ്രവൃത്തികളും ഞാൻ ധ്യാനിക്കും;അങ്ങയുടെ ഇടപെടലുകളെക്കുറിച്ച്‌ ചിന്തിക്കും.+ 13  ദൈവമേ, അങ്ങയുടെ വഴികൾ വിശുദ്ധം. അങ്ങയെപ്പോലെ മഹാനായ ഒരു ദൈവമുണ്ടോ?+ 14  അങ്ങല്ലോ സത്യദൈവം, വിസ്‌മയകാര്യങ്ങൾ ചെയ്യുന്നവൻ.+ അങ്ങയുടെ ശക്തി അങ്ങ്‌ ജനതകൾക്കു കാണിച്ചുകൊടുത്തിരിക്കുന്നു.+ 15  അങ്ങയുടെ ശക്തിയാൽ* അങ്ങ്‌ സ്വന്തജനത്തെ,യാക്കോബിന്റെയും യോസേഫിന്റെയും പുത്രന്മാരെ, മോചിപ്പിച്ചു.+ (സേലാ) 16  ദൈവമേ, വെള്ളം അങ്ങയെ കണ്ടപ്പോൾ,അതെ, അങ്ങയെ കണ്ടപ്പോൾ, പ്രക്ഷുബ്ധമായി.+ ആഴമുള്ള വെള്ളം ഇളകിമറിഞ്ഞു. 17  മേഘങ്ങൾ വെള്ളം കോരിച്ചൊരിഞ്ഞു. ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;അങ്ങയുടെ അസ്‌ത്രങ്ങൾ അങ്ങുമിങ്ങും പാഞ്ഞു.+ 18  അങ്ങയുടെ ഇടിനാദം+ രഥചക്രങ്ങളുടെ ശബ്ദംപോലെ കേട്ടു;മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാശത്തിലാഴ്‌ത്തി;+ഭൂമി ഞെട്ടിവിറച്ചു; അതു കുലുങ്ങി.+ 19  കടലിന്റെ മടിത്തട്ടിലൂടെയായിരുന്നു അങ്ങയുടെ വഴി;+പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;പക്ഷേ, ആ കാൽപ്പാടുകൾ കണ്ടെത്താനായില്ല. 20  മോശയുടെയും അഹരോന്റെയും പരിപാലനത്തിൽ*+അങ്ങ്‌ സ്വന്തജനത്തെ ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “രാത്രിയിൽ, (കൈ) മരവിച്ചുപോകാതെ.”
അക്ഷ. “ആത്മാവ്‌ തളരുന്നു.”
അഥവാ “തന്ത്രിവാദ്യസംഗീതം.”
അക്ഷ. “എന്റെ ആത്മാവ്‌.”
അഥവാ “മുറിപ്പെടുത്തുന്നു.”
അക്ഷ. “നമ്മുടെ നേരെയുള്ള വലതുകൈ.”
അക്ഷ. “കൈയാൽ.”
അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
അക്ഷ. “കൈയാൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം