സങ്കീർത്തനം 115:1-18

115  ഞങ്ങൾക്കല്ല, യഹോവേ ഞങ്ങൾക്കല്ല,അങ്ങയുടെ പേരിനു മഹത്ത്വം കൈവരട്ടെ;+കാരണം, അങ്ങ്‌ അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും ഉള്ളവനല്ലോ.+   “അവരുടെ ദൈവം എവിടെപ്പോയി” എന്നു ജനതകളെക്കൊണ്ട്‌ എന്തിനു പറയിക്കണം?+   നമ്മുടെ ദൈവം സ്വർഗത്തിലാണ്‌;ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.   അവരുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും,മനുഷ്യന്റെ കരവിരുത്‌.+   അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.   ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.   കൈയുണ്ടെങ്കിലും തൊട്ടറിയാൻ കഴിയില്ല;കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+അവയുടെ തൊണ്ടയിൽനിന്ന്‌ ശബ്ദം പുറത്ത്‌ വരുന്നില്ല.+   അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും;+അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.+   ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക.+—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+ 10  അഹരോൻഗൃഹമേ,+ യഹോവയിൽ ആശ്രയിക്കുക.—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും. 11  യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ ആശ്രയിക്കുക.+—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+ 12  യഹോവ നമ്മെ ഓർക്കുന്നു; ദൈവം നമ്മെ അനുഗ്രഹിക്കും;ഇസ്രായേൽഗൃഹത്തെ ദൈവം അനുഗ്രഹിക്കും;+അഹരോൻഗൃഹത്തെ ദൈവം അനുഗ്രഹിക്കും. 13  തന്നെ ഭയപ്പെടുന്നവരെ,ചെറിയവനെയും വലിയവനെയും, യഹോവ അനുഗ്രഹിക്കും. 14  യഹോവ നിങ്ങളെ വർധിപ്പിക്കും;നിങ്ങളും നിങ്ങളുടെ മക്കളും* അഭിവൃദ്ധി പ്രാപിക്കും.+ 15  ആകാശവും ഭൂമിയും സൃഷ്ടിച്ച+യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ.+ 16  സ്വർഗം യഹോവയുടേത്‌;+ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.+ 17  മരിച്ചവർ യാഹിനെ സ്‌തുതിക്കുന്നില്ല;+മരണത്തിൻമൂകതയിൽ* ഇറങ്ങുന്നവരും ദൈവത്തെ വാഴ്‌ത്തുന്നില്ല.+ 18  എന്നാൽ, ഇന്നുമുതൽ എന്നെന്നുംഞങ്ങൾ യാഹിനെ സ്‌തുതിക്കും. യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്രന്മാരും.”
അക്ഷ. “മൂകതയിൽ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം