സങ്കീർത്തനം 115:1-18
115 ഞങ്ങൾക്കല്ല, യഹോവേ ഞങ്ങൾക്കല്ല,അങ്ങയുടെ പേരിനു മഹത്ത്വം കൈവരട്ടെ;+കാരണം, അങ്ങ് അചഞ്ചലസ്നേഹവും വിശ്വസ്തതയും ഉള്ളവനല്ലോ.+
2 “അവരുടെ ദൈവം എവിടെപ്പോയി” എന്നു
ജനതകളെക്കൊണ്ട് എന്തിനു പറയിക്കണം?+
3 നമ്മുടെ ദൈവം സ്വർഗത്തിലാണ്;ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.
4 അവരുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും,മനുഷ്യന്റെ കരവിരുത്.+
5 അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.
6 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.
7 കൈയുണ്ടെങ്കിലും തൊട്ടറിയാൻ കഴിയില്ല;കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+അവയുടെ തൊണ്ടയിൽനിന്ന് ശബ്ദം പുറത്ത് വരുന്നില്ല.+
8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും;+അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.+
9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക.+—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+
10 അഹരോൻഗൃഹമേ,+ യഹോവയിൽ ആശ്രയിക്കുക.—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.
11 യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ ആശ്രയിക്കുക.+—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+
12 യഹോവ നമ്മെ ഓർക്കുന്നു; ദൈവം നമ്മെ അനുഗ്രഹിക്കും;ഇസ്രായേൽഗൃഹത്തെ ദൈവം അനുഗ്രഹിക്കും;+അഹരോൻഗൃഹത്തെ ദൈവം അനുഗ്രഹിക്കും.
13 തന്നെ ഭയപ്പെടുന്നവരെ,ചെറിയവനെയും വലിയവനെയും, യഹോവ അനുഗ്രഹിക്കും.
14 യഹോവ നിങ്ങളെ വർധിപ്പിക്കും;നിങ്ങളും നിങ്ങളുടെ മക്കളും* അഭിവൃദ്ധി പ്രാപിക്കും.+
15 ആകാശവും ഭൂമിയും സൃഷ്ടിച്ച+യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ.+
16 സ്വർഗം യഹോവയുടേത്;+ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.+
17 മരിച്ചവർ യാഹിനെ സ്തുതിക്കുന്നില്ല;+മരണത്തിൻമൂകതയിൽ* ഇറങ്ങുന്നവരും ദൈവത്തെ വാഴ്ത്തുന്നില്ല.+
18 എന്നാൽ, ഇന്നുമുതൽ എന്നെന്നുംഞങ്ങൾ യാഹിനെ സ്തുതിക്കും.
യാഹിനെ സ്തുതിപ്പിൻ!*
അടിക്കുറിപ്പുകള്‍
^ അക്ഷ. “പുത്രന്മാരും.”
^ അക്ഷ. “മൂകതയിൽ.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”