സങ്കീർത്തനം 1:1-6

1  ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച്‌ നടക്കുകയോപാപികളുടെ വഴിയിൽ നിൽക്കുകയോ+പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ.   യഹോവയുടെ നിയമമാണ്‌* അവന്‌ ആനന്ദം പകരുന്നത്‌.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+   നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്‌ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ്‌ അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+   ദുഷ്ടന്മാരോ അങ്ങനെയല്ല.കാറ്റു പറത്തിക്കളയുന്ന പതിരുപോലെയാണ്‌ അവർ.   അതുകൊണ്ട്‌ ദുഷ്ടന്മാർക്കു ന്യായവിധിയുടെ സമയത്ത്‌ പിടിച്ചുനിൽക്കാനാകില്ല;+പാപികൾക്കു നീതിമാന്മാരുടെ കൂട്ടത്തിൽ നിൽക്കാനുമാകില്ല.+   കാരണം നീതിമാന്മാരുടെ വഴി യഹോവ അറിയുന്നു;+ദുഷ്ടന്മാരുടെ വഴിയോ നശിച്ചുപോകും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “രാവും പകലും ധ്യാനിക്കുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം