യോഹന്നാനു ലഭിച്ച വെളിപാട്‌ 20:1-15

20  പിന്നെ ഒരു ദൈവദൂതൻ അഗാധത്തിന്റെ താക്കോലും+ വലിയൊരു ചങ്ങലയും പിടിച്ചുകൊണ്ട്‌ സ്വർഗത്തിൽനിന്ന്‌* ഇറങ്ങിവരുന്നതു ഞാൻ കണ്ടു.  പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകരസർപ്പത്തെ,+ ദൂതൻ 1,000 വർഷത്തേക്കു പിടിച്ചുകെട്ടി.  1,000 വർഷം കഴിയുന്നതുവരെ അവൻ ഇനി ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിലേക്ക്‌+ എറിഞ്ഞ്‌ അവിടം അടച്ചുപൂട്ടി മുദ്രവെച്ചു. അതിനു ശേഷം അൽപ്പകാലത്തേക്ക്‌ അവനെ അഴിച്ചുവിടേണ്ടതാണ്‌.+  പിന്നെ ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരിക്കുന്നവർക്കു ന്യായം വിധിക്കാനുള്ള അധികാരം ലഭിച്ചിരുന്നു. അതെ, യേശുവിനുവേണ്ടി സാക്ഷി പറഞ്ഞതുകൊണ്ടും ദൈവത്തെക്കുറിച്ച്‌ സംസാരിച്ചതുകൊണ്ടും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാതിരുന്നതുകൊണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്‌. അവർ ജീവനിലേക്കു വന്ന്‌ 1,000 വർഷം ക്രിസ്‌തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു.+  (മരിച്ചവരിൽ ബാക്കിയുള്ളവർ+ ആ 1,000 വർഷം കഴിയുന്നതുവരെ ജീവനിലേക്കു വന്നില്ല.) ഇതാണ്‌ ഒന്നാമത്തെ പുനരുത്ഥാനം.+  ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശുദ്ധരുമാണ്‌. അവരുടെ മേൽ രണ്ടാം മരണത്തിന്‌+ അധികാരമില്ല.+ അവർ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും പുരോഹിതന്മാരായിരിക്കും.+ ക്രിസ്‌തുവിന്റെകൂടെ അവർ ആ 1,000 വർഷം രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും.+  1,000 വർഷം കഴിഞ്ഞാൽ ഉടനെ സാത്താനെ തടവിൽനിന്ന്‌ വിട്ടയയ്‌ക്കും.  അവൻ ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ, ഗോഗിനെയും മാഗോഗിനെയും, വഴിതെറ്റിച്ച്‌ യുദ്ധത്തിനു കൂട്ടിച്ചേർക്കാൻ പുറപ്പെടും. അവരുടെ എണ്ണം കടലിലെ മണൽപോലെയായിരിക്കും.  അവർ ഭൂമിയിലെല്ലായിടത്തും അണിനിരന്ന്‌ വിശുദ്ധരുടെ പാളയവും ദൈവത്തിന്റെ പ്രിയപ്പെട്ട നഗരവും വളഞ്ഞു. എന്നാൽ ആകാശത്തുനിന്ന്‌ തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.+ 10  അവരെ വഴിതെറ്റിച്ച പിശാചിനെ കാട്ടുമൃഗവും+ കള്ളപ്രവാചകനും കിടക്കുന്ന,+ ഗന്ധകം* കത്തുന്ന തീത്തടാകത്തിലേക്ക്‌ എറിയും. അവരെ രാപ്പകൽ എന്നുമെന്നേക്കും ദണ്ഡിപ്പിക്കും.* 11  പിന്നെ ഞാൻ വലിയൊരു വെള്ളസിംഹാസനം കണ്ടു. അതിൽ ദൈവം ഇരിക്കുന്നുണ്ടായിരുന്നു.+ ദൈവസന്നിധിയിൽനിന്ന്‌ ആകാശവും ഭൂമിയും ഓടിപ്പോയി.+ അവയെ പിന്നെ അവിടെ കണ്ടില്ല. 12  മരിച്ചവർ, വലിയവരും ചെറിയവരും എല്ലാം, സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ചുരുളുകൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരുളും തുറന്നു. ചുരുളുകളിൽ എഴുതിയിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരെ അവരുടെ പ്രവൃത്തികളനുസരിച്ച്‌ ന്യായം വിധിച്ചു.+ 13  കടൽ അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും ശവക്കുഴിയും* അവയിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. അവരെ ഓരോരുത്തരെയും അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിച്ചു.+ 14  പിന്നെ മരണത്തെയും ശവക്കുഴിയെയും* തീത്തടാകത്തിലേക്ക്‌ എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാക്കുന്നു. 15  ജീവന്റെ പുസ്‌തകത്തിൽ പേര്‌ എഴുതിക്കാണാത്തവരെയും+ തീത്തടാകത്തിലേക്ക്‌+ എറിഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “ആകാശത്തുനിന്ന്‌.”
അക്ഷ. “മഴുകൊണ്ട്‌ വധിക്കപ്പെട്ടവരുടെ ദേഹികളെയാണ്‌.”
അതായത്‌, സൾഫർ.
അഥവാ “തടവിലാക്കും; അടക്കിനിറുത്തും.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം