യിരെമ്യ 10:1-25

10  ഇസ്രായേൽഗൃഹമേ, നിനക്ക്‌ എതിരെയുള്ള യഹോവയുടെ സന്ദേശം കേൾക്കൂ.  യഹോവ പറയുന്നു: “ജനതകളുടെ വഴികൾ പഠിക്കരുത്‌.+ആകാശത്തെ അടയാളങ്ങൾ കണ്ട്‌ അവർ പേടിക്കുന്നു:പക്ഷേ അവരെപ്പോലെ നിങ്ങൾ പേടിക്കരുത്‌.+   കാരണം, അവരുടെ ആചാരങ്ങൾ മായയാണ്‌.* അവരുടെ വിഗ്രഹം കാട്ടിൽനിന്ന്‌ വെട്ടിയെടുത്ത വെറും മരമാണ്‌;ഒരു ശില്‌പി തന്റെ ആയുധംകൊണ്ട്‌ ആ മരത്തിൽ പണിയുന്നു.+   സ്വർണവും വെള്ളിയും കൊണ്ട്‌ അവർ അത്‌ അലങ്കരിക്കുന്നു;+അത്‌ ഇളകി വീഴാതിരിക്കാൻ ഒരു ചുറ്റികകൊണ്ട്‌ ആണിയടിച്ച്‌ ഉറപ്പിക്കുന്നു.+   വെള്ളരിത്തോട്ടത്തിലെ വെറും നോക്കുകുത്തികളാണ്‌ ആ വിഗ്രഹങ്ങൾ; അവയ്‌ക്കു സംസാരിക്കാനാകില്ല;+നടക്കാനാകാത്ത അവയെ ആരെങ്കിലും ചുമന്നുകൊണ്ട്‌ നടക്കണം.+ അവയെ പേടിക്കേണ്ടാ. കാരണം, അവയ്‌ക്കു നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല;എന്തെങ്കിലും ഉപകാരം ചെയ്യാനും അവയ്‌ക്കു സാധിക്കില്ല.”+   യഹോവേ, അങ്ങയ്‌ക്കു തുല്യനായി ആരുമില്ല.+ അങ്ങ്‌ വലിയവനാണ്‌; അങ്ങയുടെ പേര്‌ മഹനീയവും; അതിനു വലിയ ശക്തിയുണ്ട്‌.   ജനതകളുടെ രാജാവേ,+ ആര്‌ അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ്‌ അതിന്‌ അർഹനാണല്ലോ;കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലുംഅങ്ങയെപ്പോലെ മറ്റാരുമില്ല.+   അവരെല്ലാം ബുദ്ധിഹീനരും മണ്ടന്മാരും ആണ്‌.+ മരത്തിൽനിന്നുള്ള നിർദേശങ്ങൾ വെറും മായയാണ്‌.*+   തർശീശിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന വെള്ളിത്തകിടുകളും+ ഊഫാസിൽനിന്നുള്ള സ്വർണവുംകൊണ്ട്‌ശില്‌പിയും ലോഹപ്പണിക്കാരനും അവ പൊതിയുന്നു. അവയുടെ വസ്‌ത്രങ്ങൾ നീലനൂലുകൊണ്ടും പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലുകൊണ്ടും ഉള്ളതാണ്‌. വിദഗ്‌ധരായ പണിക്കാരാണ്‌ അവയെല്ലാം ഉണ്ടാക്കിയത്‌. 10  പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്‌ക്കുമാകില്ല. 11  * നിങ്ങൾ അവരോടു പറയേണ്ടത്‌ ഇതാണ്‌: “ആകാശവും ഭൂമിയും സൃഷ്ടിക്കാത്ത ദൈവങ്ങളെല്ലാംഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകും.”+ 12  തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതുംതന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്‌.+ 13  ദൈവം തന്റെ സ്വരം കേൾപ്പിക്കുമ്പോൾആകാശത്തിലെ വെള്ളം ഇളകിമറിയുന്നു;+ദൈവം ഭൂമിയുടെ അറുതികളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു.+ മഴയ്‌ക്കായി മിന്നൽപ്പിണരുകൾ അയയ്‌ക്കുന്നു;*തന്റെ സംഭരണശാലകളിൽനിന്ന്‌ കാറ്റ്‌ അടിപ്പിക്കുന്നു.+ 14  എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു. വിഗ്രഹം കാരണം ലോഹപ്പണിക്കാരെല്ലാം നാണംകെടും;+കാരണം അവരുടെ വിഗ്രഹങ്ങൾ* വെറും തട്ടിപ്പാണ്‌;അവയ്‌ക്കൊന്നും ജീവനില്ല.*+ 15  അവ മായയാണ്‌;* വെറും പരിഹാസപാത്രങ്ങൾ.+ കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും. 16  യാക്കോബിന്റെ ഓഹരി ഇവയെപ്പോലെയല്ല;ആ ദൈവമാണല്ലോ എല്ലാം ഉണ്ടാക്കിയത്‌;ദൈവത്തിന്റെ അവകാശദണ്ഡ്‌ ഇസ്രായേലാണ്‌.+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്‌.+ 17  ഉപരോധത്തിൽ കഴിയുന്നവളേ,നിന്റെ ഭാണ്ഡക്കെട്ടു നിലത്തുനിന്ന്‌ എടുക്കൂ. 18  കാരണം, യഹോവ പറയുന്നു: “ഇതാ, ഞാൻ ദേശത്തുള്ളവരെയെല്ലാം അവിടെനിന്ന്‌ എറിഞ്ഞുകളയാൻ* പോകുന്നു;+അവർ കഷ്ടപ്പെടാൻ ഞാൻ ഇടയാക്കും.” 19  കഷ്ടം! എനിക്കു മുറിവേറ്റല്ലോ!*+ എന്റെ മുറിവ്‌ ഭേദമാകില്ല. ഞാൻ പറഞ്ഞു: “ഇത്‌ എനിക്കു വന്ന രോഗമാണ്‌; ഞാൻ സഹിച്ചേ തീരൂ. 20  എന്റെ കൂടാരം നശിച്ചുപോയി. എന്റെ കൂടാരക്കയറുകളെല്ലാം പൊട്ടിപ്പോയി.+ എന്റെ പുത്രന്മാരെല്ലാം എന്നെ വിട്ടുപോയി; അവർ ആരും ഇപ്പോഴില്ല.+ എന്റെ കൂടാരശീലകൾ നിവർത്താനോ കൂടാരം ഉയർത്താനോ ആരും ബാക്കിയില്ല. 21  കാരണം, ഇടയന്മാർ ബുദ്ധിശൂന്യമായാണു പെരുമാറിയത്‌;+അവർ യഹോവയുടെ ഇഷ്ടം ചോദിച്ചറിഞ്ഞില്ല.+ അതുകൊണ്ട്‌ അവർ ഉൾക്കാഴ്‌ചയില്ലാതെ പ്രവർത്തിച്ചു;അവരുടെ ആട്ടിൻപറ്റങ്ങളെല്ലാം ചിതറിപ്പോയി.”+ 22  ശ്രദ്ധിക്കൂ! ഒരു വാർത്തയുണ്ട്‌! അതു വരുന്നു! വടക്കുള്ള ദേശത്തുനിന്ന്‌ വലിയൊരു ശബ്ദം കേൾക്കുന്നു!+ അമർത്തിച്ചവിട്ടി നടക്കുന്ന ശബ്ദം!അത്‌ യഹൂദാനഗരങ്ങളെ വിജനമാക്കും; അവയെ കുറുനരികളുടെ താവളമാക്കും.+ 23  യഹോവേ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ലെന്ന്‌ എനിക്കു നന്നായി അറിയാം. സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.+ 24  യഹോവേ, ന്യായത്തോടെ വിധിച്ച്‌ എന്നെ തിരുത്തേണമേ.പക്ഷേ കോപത്തോടെ അതു ചെയ്യരുതേ.+ അങ്ങനെ ചെയ്‌താൽ ഞാൻ ഇല്ലാതായിപ്പോകുമല്ലോ.+ 25  അങ്ങയെ അവഗണിക്കുന്ന ജനതകളുടെ മേലുംഅങ്ങയുടെ പേര്‌ വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെ മേലും അങ്ങ്‌ ക്രോധം ചൊരിയേണമേ.+അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞല്ലോ;+അതെ, അവനെ ഇല്ലായ്‌മ ചെയ്യുന്ന അളവോളം അവർ പോയി;+ അവർ അവന്റെ സ്വദേശം വിജനവുമാക്കി.+

അടിക്കുറിപ്പുകള്‍

അഥവാ “വ്യർഥതയാണ്‌.”
അഥവാ “വ്യർഥതയാണ്‌.”
ഈ വാക്യം അരമായ ഭാഷയിലാണ്‌ ആദ്യം എഴുതിയത്‌.
മറ്റൊരു സാധ്യത “മഴയ്‌ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
അഥവാ “നീരാവി.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
അഥവാ “ആത്മാവില്ല; ശ്വാസമില്ല.”
അഥവാ “വ്യർഥതയാണ്‌.”
അഥവാ “ചുഴറ്റി എറിയാൻ.”
അഥവാ “ഒടിവുണ്ടായല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം