യശയ്യ 45:1-25

45  ജനതകളെ കോരെശിനു കീഴ്‌പെടുത്തിക്കൊടുക്കാനും+അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നിടാനുംഇരട്ടപ്പാളിയുള്ള വാതിലുകൾ അവനു തുറന്നുകൊടുക്കാനുംരാജാക്കന്മാരെ നിരായുധരാക്കാനും*യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.+എന്റെ അഭിഷിക്തനായ കോരെശിനോടു ഞാൻ പറയുന്നു:+   “ഞാൻ നിന്റെ മുമ്പേ പോകും,+കുന്നുകൾ ഞാൻ നിരപ്പാക്കും. ചെമ്പുവാതിലുകൾ തകർത്ത്‌ കഷണങ്ങളാക്കും,ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയും.+   നിന്നെ പേരെടുത്ത്‌ വിളിക്കുന്നവനും+ ഇസ്രായേലിന്റെ ദൈവവും ആയയഹോവയാണു ഞാനെന്നു നീ അറിയേണ്ടതിന്‌,ഇരുട്ടിലെ നിധികൾ ഞാൻ നിനക്കു തരും,നിഗൂഢസ്ഥലങ്ങളിൽ മറഞ്ഞിരിക്കുന്ന നിധിശേഖരം നിനക്കു നൽകും.+   എന്റെ ദാസനായ യാക്കോബിനും ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലിനും വേണ്ടിനിന്നെ ഞാൻ പേരെടുത്ത്‌ വിളിക്കുന്നു. നിനക്ക്‌ എന്നെ അറിയില്ലെങ്കിലും ഞാൻ നിന്റെ പേര്‌ മഹത്ത്വപൂർണമാക്കും.   ഞാൻ യഹോവയാണ്‌; വേറെ ഒരുവനുമില്ല. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+ നിനക്ക്‌ എന്നെ അറിയില്ലെങ്കിലും ഞാൻ നിന്നെ ശക്തീകരിക്കും.*   അങ്ങനെ, സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെ*ഞാനല്ലാതെ വേറെ ഒരുവനില്ലെന്ന്‌ആളുകൾ തിരിച്ചറിയും.+ ഞാനാണ്‌ യഹോവ, വേറെ ഒരുവനില്ല.+   ഞാനാണ്‌ ഇരുളും+ വെളിച്ചവും+ സൃഷ്ടിക്കുന്നത്‌,ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തുന്നത്‌,യഹോവ എന്ന ഞാനാണ്‌ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്‌.   ആകാശമേ, മഴ പെയ്യിക്കുക,+മേഘങ്ങൾ നീതി വർഷിക്കട്ടെ. ഭൂമി തുറക്കട്ടെ, അതിൽ രക്ഷ സമൃദ്ധമായി വിളയട്ടെ,രക്ഷയോടൊപ്പം നീതിയും കിളിർത്തുപൊങ്ങട്ടെ.+ യഹോവ എന്ന ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.”   തന്നെ നിർമിച്ചവനെ ധിക്കരിക്കുന്നവന്റെ* കാര്യം കഷ്ടം!പൊട്ടിത്തകർന്ന മൺപാത്രത്തിന്റെ ഒരു കഷണം മാത്രമാണ്‌ അവൻ;മറ്റു കഷണങ്ങളോടൊപ്പം അവൻ നിലത്ത്‌ കിടക്കുന്നു! കളിമണ്ണു കുശവനോട്‌,* “നീ എന്താണ്‌ ഈ ഉണ്ടാക്കുന്നത്‌”+ എന്നു ചോദിക്കുന്നതു ശരിയോ? നീ നിർമിച്ച വസ്‌തു നിന്നെക്കുറിച്ച്‌, “അവനു കൈകളില്ല” എന്നു പറയുന്നതു ശരിയോ?* 10  പിതാവിനോട്‌, “നീ എന്തിനെയാണു ജനിപ്പിക്കുന്നത്‌” എന്നും സ്‌ത്രീയോട്‌, “നീ എന്തിനെയാണു പ്രസവിക്കുന്നത്‌”* എന്നും ചോദിക്കുന്നവന്റെ കാര്യം കഷ്ടം! 11  ഇസ്രായേലിന്റെ പരിശുദ്ധനും+ ഇസ്രായേലിനെ നിർമിച്ചവനും ആയ യഹോവ പറയുന്നു: “വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾ എന്നോടു ചോദിക്കുമോ?എന്റെ പുത്രന്മാരെക്കുറിച്ചും+ എന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ചും എനിക്കു പറഞ്ഞുതരുമോ? 12  ഞാൻ ഭൂമിയെ നിർമിച്ച്‌+ അതിൽ മനുഷ്യനെ സൃഷ്ടിച്ചാക്കി.+ എന്റെ സ്വന്തം കൈകൾകൊണ്ട്‌ ആകാശത്തെ വിരിച്ചു,+അതിന്റെ സർവസൈന്യത്തിനും ഞാൻ ആജ്ഞകൾ നൽകുന്നു.”+ 13  “ഞാൻ നീതിയോടെ ഒരു മനുഷ്യനെ എഴുന്നേൽപ്പിച്ചിരിക്കുന്നു,+ഞാൻ അവന്റെ പാതകളെല്ലാം നേരെയാക്കും. കൈക്കൂലിയോ വിലയോ വാങ്ങാതെ+ അവൻ ബന്ദികളായ എന്റെ ജനത്തെ വിടുവിക്കും;+അവൻ എന്റെ നഗരം പണിയും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രസ്‌താവിക്കുന്നു. 14  യഹോവ ഇങ്ങനെ പറയുന്നു: “ഈജിപ്‌തിന്റെ ലാഭവും* എത്യോപ്യയുടെ കച്ചവടച്ചരക്കുകളും* നിന്റെ അടുക്കൽ വന്നുചേരും;പൊക്കമുള്ളവരായ സെബായർ നിന്റെ സ്വന്തമാകും. ചങ്ങലകളിൽ ബന്ധിതരായി അവർ നിന്റെ പിന്നാലെ നടക്കും. അവർ നിന്റെ മുന്നിൽ വന്ന്‌ കുമ്പിടും.+ അവർ പ്രാർഥനാസ്വരത്തിൽ പറയും: ‘ദൈവം അങ്ങയുടെകൂടെയുണ്ട്‌;+മറ്റൊരു ദൈവമില്ല; ഈ ഒരു ദൈവമേ ഉള്ളൂ.’” 15  ഇസ്രായേലിന്റെ ദൈവമായ രക്ഷകാ,+സത്യമായും അങ്ങ്‌ മറഞ്ഞിരിക്കുന്ന ദൈവമാണ്‌. 16  അവരെല്ലാം നാണംകെടും, അപമാനിതരാകും;+വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ലജ്ജിച്ചുപോകും. 17  എന്നാൽ യഹോവ ഇസ്രായേലിനെ എന്നേക്കുമായി രക്ഷിക്കും,+ നീ എക്കാലവും നാണക്കേടും അപമാനവും സഹിക്കേണ്ടിവരില്ല.+ 18  ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,ഭൂമിയെ നിർമിച്ച്‌ സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്‌, വേറെ ഒരുവനുമില്ല. 19  ഇരുട്ടുള്ള ദേശത്ത്‌ മറഞ്ഞിരുന്നല്ല ഞാൻ സംസാരിച്ചത്‌;+‘വെറുതേ എന്നെ സേവിക്കുക’ എന്ന്‌ഞാൻ യാക്കോബിന്റെ സന്തതിയോടു* പറഞ്ഞിട്ടില്ല. നീതിയോടെ സംസാരിക്കുകയും നേരായ കാര്യങ്ങൾ പ്രസ്‌താവിക്കുകയും ചെയ്യുന്ന യഹോവയാണു ഞാൻ.+ 20  ഒരുമിച്ചുകൂടി അടുത്ത്‌ വരൂ. ജനതകളിൽനിന്ന്‌ രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+ വിഗ്രഹങ്ങൾ ചുമന്നുകൊണ്ട്‌ നടക്കുന്നവർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല. 21  പ്രശ്‌നം അവതരിപ്പിച്ച്‌ നിങ്ങളുടെ വാദമുഖങ്ങൾ നിരത്തുക. അവർ ഒന്നുചേർന്ന്‌ കൂടിയാലോചിക്കട്ടെ. ആരാണ്‌ ഇതു പണ്ടുപണ്ടേ പ്രവചിച്ചത്‌,കാലങ്ങൾക്കു മുമ്പേ പ്രസ്‌താവിച്ചത്‌? യഹോവ എന്ന ഞാനല്ലേ? ഞാനല്ലാതെ വേറൊരു ദൈവവുമില്ല;ഞാൻ നീതിമാനായ ദൈവവും രക്ഷകനും+ ആണ്‌; ഞാനല്ലാതെ വേറെ ആരുമില്ല.+ 22  ഭൂമിയുടെ അതിരുകളേ, എന്നിലേക്കു തിരിഞ്ഞ്‌ രക്ഷ നേടുക,+ഞാനാണു ദൈവം; വേറെ ആരുമില്ല.+ 23  ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്‌തിരിക്കുന്നു;എന്റെ വായിൽനിന്ന്‌ വന്ന വചനം സത്യമാണ്‌,അതു നിറവേറാതിരിക്കില്ല:+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും,എല്ലാ നാവും എന്നോടു കൂറു പ്രഖ്യാപിക്കും.+ 24  എന്നിട്ട്‌ ഇങ്ങനെ പറയും: ‘യഥാർഥനീതിയും ശക്തിയും യഹോവയിലാണുള്ളത്‌. ദൈവത്തോടു കോപിക്കുന്നവരെല്ലാം നാണംകെട്ട്‌ തിരുമുന്നിൽ ചെല്ലും. 25  യഹോവയെ സേവിച്ചതു നന്നായെന്ന്‌ ഇസ്രായേലിന്റെ സന്തതികളെല്ലാം* തിരിച്ചറിയും,+ദൈവത്തിൽ അവർ അഭിമാനംകൊള്ളും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “രാജാക്കന്മാരുടെ അരക്കച്ച അഴിക്കാനും.”
അക്ഷ. “നിന്റെ അര മുറുക്കും.”
അഥവാ “കിഴക്കുമുതൽ പടിഞ്ഞാറുവരെ.”
അഥവാ “നിർമിച്ചവനോടു കലഹിക്കുന്നവന്റെ.”
അഥവാ “അതിനെ രൂപപ്പെടുത്തിയവനോട്‌.”
മറ്റൊരു സാധ്യത “‘നീ ഉണ്ടാക്കിയതിനു കൈപ്പിടിയില്ല’ എന്നു കളിമണ്ണു പറയുന്നതു ശരിയോ?”
അഥവാ “എന്തിനെ പ്രസവിക്കാനാണു നീ വേദന അനുഭവിക്കുന്നത്‌?”
മറ്റൊരു സാധ്യത “തൊഴിലാളികളും.”
മറ്റൊരു സാധ്യത “വ്യാപാരികളും.”
മറ്റൊരു സാധ്യത “ശൂന്യമായി കിടക്കാൻ.”
അക്ഷ. “വിത്തിനോട്‌.”
അക്ഷ. “വിത്തുകളെല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം