യശയ്യ 35:1-10

35  വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച്‌ കുങ്കുമംപോലെ പൂക്കും.+   അവിടം പൂത്തുലയും, നിശ്ചയം;+അത്‌ ആഹ്ലാദവും സന്തോഷവും കൊണ്ട്‌ ആർത്തുവിളിക്കും. അതിനു ലബാനോന്റെ മഹത്ത്വം ലഭിക്കും,+കർമേലിന്റെയും+ ശാരോന്റെയും+ പ്രൗഢി കൈവരും. അവർ നമ്മുടെ ദൈവമായ യഹോവയുടെ മഹത്ത്വവും പ്രൗഢിയും കാണും.   തളർന്ന കൈകൾക്കു ശക്തി പകരുവിൻ,വിറയ്‌ക്കുന്ന കാൽമുട്ടുകൾ ബലപ്പെടുത്തുവിൻ.+   ഭയന്നിരിക്കുന്നവരോട്‌* ഇങ്ങനെ പറയുക: “പേടിക്കേണ്ടാ, ധൈര്യമായിരിക്കൂ. നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരും,പകരം ചോദിക്കാൻ വരും.+ ദൈവം വന്ന്‌ നിങ്ങളെ രക്ഷിക്കും.”+   അന്ന്‌ അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും,+ബധിരന്റെ ചെവികൾ അടഞ്ഞിരിക്കില്ല.+   അന്നു മുടന്തൻ മാനിനെപ്പോലെ ചാടും,+ഊമന്റെ നാവ്‌ ആനന്ദിച്ച്‌ ആർത്തുവിളിക്കും.+ മരുഭൂമിയിൽ* ഉറവകൾ പൊട്ടിപ്പുറപ്പെടും,മരുപ്രദേശത്ത്‌ അരുവികൾ ഒഴുകും.   വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാകമായി മാറും,ദാഹിച്ച്‌ വരണ്ട നിലം നീരുറവകളാകും.+ കുറുനരികളുടെ താവളങ്ങളിൽ,+പച്ചപ്പുല്ലും ഈറ്റയും പപ്പൈറസ്‌* ചെടിയും വളരും.   അവിടെ ഒരു പ്രധാനവീഥിയുണ്ടായിരിക്കും,+വിശുദ്ധവഴി എന്നായിരിക്കും അതിന്റെ പേര്‌. ഒരു അശുദ്ധനും അതിലൂടെ സഞ്ചരിക്കില്ല.+ അതിലൂടെ നടക്കുന്നവർക്കു മാത്രമുള്ളതായിരിക്കും ആ വഴി;വിഡ്‌ഢികൾ ആരും വഴിതെറ്റി അതിലേക്കു വരില്ല.   സിംഹങ്ങൾ അവിടെയുണ്ടായിരിക്കില്ല,ക്രൂരമൃഗങ്ങൾ അവിടേക്കു വരില്ല. അവിടെയെങ്ങും അവയെ കാണില്ല;+വീണ്ടെടുക്കപ്പെട്ടവർ* മാത്രമേ അതിൽ നടക്കൂ.+ 10  യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്‌മറയും.+

അടിക്കുറിപ്പുകള്‍

അഥവാ “ഹൃദയത്തിൽ ഭയന്നിരിക്കുന്നവരോട്‌.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “വീണ്ടെടുത്തവർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം