യശയ്യ 33:1-24

33  നാശം അനുഭവിച്ചിട്ടില്ലാത്ത വിനാശകനേ,+വഞ്ചനയ്‌ക്കിരയാകാത്ത വഞ്ചകനേ, നിന്റെ കാര്യം കഷ്ടം! നീ നശിപ്പിച്ചുകഴിയുമ്പോൾ നിന്നെ നശിപ്പിക്കും,+ നീ വഞ്ചിച്ചുകഴിയുമ്പോൾ നിന്നെ വഞ്ചിക്കും.   യഹോവേ, ഞങ്ങളോടു കരുണ കാണിക്കേണമേ.+ അങ്ങയിലാണു ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്നത്‌. ഓരോ പ്രഭാതത്തിലും അങ്ങ്‌ ഞങ്ങളുടെ കൈയാകേണമേ,*+കഷ്ടതയുടെ കാലത്ത്‌ ഞങ്ങൾക്കു രക്ഷയാകേണമേ.+   ഗംഭീരനാദം കേട്ട്‌ ജനങ്ങൾ പേടിച്ചോടുന്നു. അങ്ങ്‌ എഴുന്നേൽക്കുമ്പോൾ ജനതകൾ ചിതറുന്നു.+   ആർത്തിപൂണ്ട വെട്ടുക്കിളികൾ ഒരുമിച്ചുകൂടുന്നതുപോലെ, നിന്റെ വസ്‌തുവകകൾ ഒരുമിച്ചുകൂട്ടും,വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ആളുകൾ അതിന്മേൽ ചാടിവീഴും.   യഹോവ ഉന്നതനാകും,ദൈവം ഉയരങ്ങളിൽ വസിക്കുന്നല്ലോ. ദൈവം സീയോനിൽ നീതിയും ന്യായവും നിറയ്‌ക്കും.   നിന്റെ നാളുകൾക്കു സ്ഥിരത നൽകുന്നത്‌ അവനാണ്‌,രക്ഷയുടെയും+ ജ്ഞാനത്തിന്റെയും അറിവിന്റെയും യഹോവഭക്തിയുടെയും+ കലവറയാണ്‌ അവൻ!ഇതാണ്‌ അവന്റെ സമ്പത്ത്‌.   അതാ, അവരുടെ വീരയോദ്ധാക്കൾ തെരുവീഥികളിൽ നിലവിളിക്കുന്നു,സമാധാനദൂതന്മാർ അതിദുഃഖത്തോടെ വിലപിക്കുന്നു.   പ്രധാനവീഥികൾ ശൂന്യമായി കിടക്കുന്നു;വഴികളിലെങ്ങും ആരെയും കാണുന്നില്ല. അവൻ* ഉടമ്പടി ലംഘിച്ചിരിക്കുന്നു;അവൻ നഗരങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു;അവൻ മർത്യനു യാതൊരു വിലയും കല്‌പിക്കുന്നില്ല.+   ദേശം വിലപിക്കുന്നു,* അതു ക്ഷയിച്ചുപോകുന്നു. ലബാനോൻ ലജ്ജിച്ചുപോയിരിക്കുന്നു,+ അതു ജീർണിച്ചിരിക്കുന്നു. ശാരോൻ ഒരു മരുഭൂമിപോലെയായിരിക്കുന്നു,ബാശാനും കർമേലും ഇല പൊഴിക്കുന്നു.+ 10  “ഇപ്പോൾ ഞാൻ എഴുന്നേൽക്കും” എന്ന്‌ യഹോവ പറയുന്നു.“ഞാൻ ഇനി എന്നെ ഉന്നതനാക്കും;+ഞാൻ എന്നെ മഹത്ത്വപ്പെടുത്തും. 11  നിങ്ങൾ ഉണക്കപ്പുല്ലിനെ ഗർഭം ധരിച്ച്‌ വയ്‌ക്കോലിനെ പ്രസവിക്കും. നിങ്ങളുടെ മനോഭാവം തീപോലെ നിങ്ങളെ ദഹിപ്പിക്കും.+ 12  ജനമെല്ലാം നീറ്റിയ കുമ്മായംപോലെയായിത്തീരും, മുൾച്ചെടികൾ വെട്ടിയെടുത്ത്‌ കത്തിച്ചുകളയുന്നതുപോലെ അവരെ ചുട്ടുകരിക്കും.+ 13  അകലെയുള്ളവരേ, ഞാൻ ചെയ്യാനിരിക്കുന്നത്‌ എന്തെന്നു കേൾക്കൂ! അരികത്തുള്ളവരേ, എന്റെ പ്രതാപം തിരിച്ചറിയൂ! 14  സീയോനിലെ പാപികൾ ഭയപ്പാടിലാണ്‌;+വിശ്വാസത്യാഗികൾ ഭയന്നുവിറയ്‌ക്കുന്നു: ‘ദഹിപ്പിക്കുന്ന അഗ്നിയുള്ളിടത്ത്‌ നമ്മിൽ ആർക്കു ജീവിക്കാനാകും?+ അടങ്ങാത്ത ജ്വാലകൾക്കരികെ ആർക്കു താമസിക്കാനാകും?’ 15  നിത്യം നീതിയിൽ നടക്കുകയും+സത്യമായതു സംസാരിക്കുകയും+ചതിച്ചും വഞ്ചിച്ചും ലാഭം ഉണ്ടാക്കാതിരിക്കുകയുംകൈക്കൂലി വാങ്ങാതെ അതു നിരസിക്കുകയും+രക്തച്ചൊരിച്ചിലിനെപ്പറ്റി കേൾക്കുമ്പോൾ ചെവി പൊത്തുകയുംതിന്മ കാണാതിരിക്കാൻ കണ്ണടയ്‌ക്കുകയും ചെയ്യുന്നവൻ 16  —അവൻ ഉന്നതങ്ങളിൽ വസിക്കും;പാറക്കെട്ടുകളിലെ സുരക്ഷിതമായ കോട്ടകളായിരിക്കും അവന്റെ അഭയസ്ഥാനം,*അവന്‌ അപ്പവുംമുടങ്ങാതെ വെള്ളവും ലഭിക്കും.”+ 17  നിന്റെ കണ്ണുകൾ പ്രതാപശാലിയായ ഒരു രാജാവിനെ കാണും;അവ അകലെയുള്ള ഒരു ദേശം ദർശിക്കും. 18  ഭീതിപൂർണമായ ഈ നാളുകളെക്കുറിച്ച്‌ നീ മനസ്സിൽ ഓർക്കും:* “സെക്രട്ടറി എവിടെ? കപ്പം* തൂക്കിക്കൊടുത്തവൻ എവിടെ?+ ഗോപുരങ്ങൾ എണ്ണിനോക്കിയവൻ എവിടെ?” 19  ധിക്കാരികളായ ആ ജനത്തെ നീ പിന്നെ കാണില്ല,നിനക്കു മനസ്സിലാകാത്ത നിഗൂഢഭാഷ സംസാരിക്കുന്ന ജനത്തെ,നിനക്കു ഗ്രഹിക്കാനാകാത്ത വിക്കന്മാരുടെ ഭാഷയുള്ള ജനത്തെ,+ നീ കാണില്ല. 20  നമ്മുടെ ഉത്സവങ്ങളുടെ+ നഗരമായ സീയോനെ നോക്കുവിൻ! യരുശലേം പ്രശാന്തമായ ഒരു വാസസ്ഥലവുംഅഴിച്ചുമാറ്റുകയില്ലാത്ത ഒരു കൂടാരവും+ ആയിത്തീർന്നെന്നു നീ കാണും. അതിന്റെ കൂടാരക്കുറ്റികൾ ഒരിക്കലും വലിച്ചൂരില്ല,അതിന്റെ കയറുകളൊന്നും പൊട്ടിച്ചുകളയുകയുമില്ല. 21  മഹത്ത്വപൂർണനായ യഹോവഅവിടെ നമുക്കു നദികളും വലിയ കനാലുകളും നിറഞ്ഞ ദേശംപോലെയായിത്തീരും.തുഴയെറിഞ്ഞ്‌ എത്തുന്ന പടക്കപ്പലുകൾ അവിടെ പ്രവേശിക്കില്ല,പ്രൗഢിയാർന്ന കപ്പലുകൾ അതുവഴി കടന്നുപോകില്ല. 22  യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്‌,+യഹോവയാണു നമ്മുടെ രാജാവ്‌;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്‌.+ 23  നിന്റെ കയറുകൾ അയഞ്ഞുകിടക്കും;അവയ്‌ക്കു പായ്‌മരം ഉറപ്പിച്ചുനിറുത്താനോ പായ്‌ വിരിച്ചുനിറുത്താനോ കഴിയില്ല. അന്നു പലരും ധാരാളം കൊള്ളമുതൽ പങ്കിട്ടെടുക്കും,മുടന്തനുപോലും ഒരുപാടു കൊള്ള കിട്ടും.+ 24  “എനിക്കു രോഗമാണ്‌”+ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല. അവിടെ താമസിക്കുന്നവരുടെ തെറ്റുകൾക്കു ക്ഷമ ലഭിച്ചിരിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ശക്തിയാകേണമേ.”
ശത്രുവിനെ കുറിക്കുന്നു.
മറ്റൊരു സാധ്യത “കരിഞ്ഞുപോകുന്നു.”
അഥവാ “ഉന്നതമായ സുരക്ഷിതസ്ഥാനം.”
അഥവാ “ധ്യാനിക്കും.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം