യശയ്യ 11:1-16

11  യിശ്ശായിയുടെ+ കുറ്റിയിൽനിന്ന്‌ ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.   യഹോവയുടെ ആത്മാവ്‌ അവന്റെ മേൽ വസിക്കും,+ജ്ഞാനത്തിന്റെയും+ ഗ്രാഹ്യത്തിന്റെയും ആത്മാവ്‌,ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്‌,+അറിവിന്റെയും യഹോവഭയത്തിന്റെയും ആത്മാവ്‌.   യഹോവയെ ഭയപ്പെടുന്നതിൽ+ അവൻ ആനന്ദിക്കും. കണ്ണുകൊണ്ട്‌ കാണുന്നതനുസരിച്ച്‌ അവൻ വിധി കല്‌പിക്കില്ല,ചെവികൊണ്ട്‌ കേൾക്കുന്നതനുസരിച്ച്‌ ശാസിക്കുകയുമില്ല.+   പാവപ്പെട്ടവരെ അവൻ ന്യായത്തോടെ* വിധിക്കും,ഭൂമിയിലെ സൗമ്യരെപ്രതി അവൻ നേരോടെ ശാസിക്കും. തന്റെ വായിൽനിന്നുള്ള വടികൊണ്ട്‌ അവൻ ഭൂമിയെ അടിക്കും,+അധരത്തിൽനിന്നുള്ള ശ്വാസത്താൽ അവൻ ദുഷ്ടന്മാരെ സംഹരിക്കും.+   നീതികൊണ്ട്‌ അവൻ അര മുറുക്കും,വിശ്വസ്‌തത അവന്റെ അരപ്പട്ടയായിരിക്കും.+   ചെന്നായും കുഞ്ഞാടും ഒരുമിച്ച്‌ കഴിയും,+പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച്‌ കഴിയും;*+ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.   പശുവും കരടിയും ഒന്നിച്ച്‌ മേയും,അവയുടെ കുഞ്ഞുങ്ങൾ ഒരുമിച്ച്‌ കിടക്കും. സിംഹം കാളയെന്നപോലെ വയ്‌ക്കോൽ തിന്നും.+   മുല കുടിക്കുന്ന കുഞ്ഞ്‌ മൂർഖന്റെ പൊത്തിന്‌ അരികെ കളിക്കും,മുലകുടി മാറിയ കുട്ടി വിഷപ്പാമ്പിന്റെ മാളത്തിൽ കൈയിടും.   അവ* എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല,ഒരു ദ്രോഹവും ചെയ്യില്ല.+കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.+ 10  അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക്‌ ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും. 11  അസീറിയയിലും+ ഈജിപ്‌തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തിലും കടലിലെ ദ്വീപുകളിലും+ ശേഷിക്കുന്ന സ്വന്തം ജനത്തെ വിളിച്ചുകൂട്ടാനായി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും. 12  ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന്‌ ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന്‌ ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+ 13  എഫ്രയീമിന്റെ അസൂയ പൊയ്‌പോകും,+യഹൂദയോടു ശത്രുത കാണിക്കുന്നവർ അന്നു ജീവനോടെയുണ്ടാകില്ല. എഫ്രയീം യഹൂദയോട്‌ അസൂയപ്പെടുകയോയഹൂദ എഫ്രയീമിനോടു ശത്രുത കാണിക്കുകയോ ഇല്ല.+ 14  അവർ പടിഞ്ഞാറ്‌ ഫെലിസ്‌ത്യരുടെ മലഞ്ചെരിവുകളിൽ* പറന്നിറങ്ങും,അവർ ഒന്നിച്ച്‌ ചെന്ന്‌ കിഴക്കുള്ളവരുടെ സമ്പത്തു കൊള്ളയടിക്കും. അവർ ഏദോമിനും+ മോവാബിനും+ എതിരെ കൈ നീട്ടും,*അമ്മോന്യർ അവരുടെ അധീനതയിലാകും.+ 15  യഹോവ ഈജിപ്‌ത്‌ ഉൾക്കടലിനെ* വിഭജിക്കും,*+യൂഫ്രട്ടീസ്‌ നദിക്കെതിരെ കൈ വീശും.+ തന്റെ നിശ്വാസത്തിന്റെ ചൂടുകൊണ്ട്‌ അതിന്റെ ഏഴു കൈവഴികളെ അടിക്കും,*ചെരിപ്പ്‌ ഊരാതെ ജനം അതിനു കുറുകെ നടക്കാൻ ഇടയാക്കും. 16  ഇസ്രായേൽ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന്‌ ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “നീതിയോടെ.”
മറ്റൊരു സാധ്യത “പശുക്കുട്ടിയും സിംഹവും ഒന്നിച്ച്‌ മേയും.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹവും.”
അഥവാ “അവർ.”
അഥവാ “ജനതകൾ അവനെ അന്വേഷിക്കും.”
അഥവാ “കൊടിമരമായി.”
അതായത്‌, ബാബിലോണിയ.
അക്ഷ. “ചുമലിൽ.”
അഥവാ “ശക്തി പ്രയോഗിക്കും.”
അക്ഷ. “ഈജിപ്‌ത്‌ കടലിന്റെ നാക്കിനെ.”
മറ്റൊരു സാധ്യത “ഉണക്കും.”
മറ്റൊരു സാധ്യത “അതിനെ ഏഴു കൈവഴികളായി പിരിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം