പുറപ്പാട്‌ 6:1-30

6  അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും.+ അവരെ വിട്ടയയ്‌ക്കാൻ ശക്തമായ ഒരു കൈ അവനെ നിർബന്ധിക്കും. ആ കൈ കാരണം അവന്‌ അവരെ ദേശത്തുനിന്ന്‌ ഓടിച്ചുകളയാതെ നിവൃത്തിയില്ലെന്നാകും.”+  പിന്നെ ദൈവം മോശയോടു പറഞ്ഞു: “ഞാൻ യഹോവയാണ്‌.  യഹോവ എന്ന എന്റെ പേര്‌+ ഞാൻ അബ്രാഹാമിനും യിസ്‌ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും+ സർവശക്തനായ ദൈവമായി+ ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.  അവർ പരദേശികളായി താമസിച്ചിരുന്ന കനാൻ ദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരുമായി ഉടമ്പടിയും ചെയ്‌തിരുന്നു.+  ഈജിപ്‌തുകാർ അടിമകളാക്കിയിരിക്കുന്ന ഇസ്രായേൽ ജനത്തിന്റെ ദീനരോദനം ഞാൻ കേട്ടിരിക്കുന്നു. ഞാൻ എന്റെ ഉടമ്പടിയും ഓർക്കുന്നു.+  “അതുകൊണ്ട്‌ ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്‌. ഈജിപ്‌തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന്‌ ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന്‌ ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+  ഞാൻ നിങ്ങളെ എന്റെ ജനമായി കൈക്കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും+ ചെയ്യും. ഈജിപ്‌തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന്‌ നിങ്ങളെ വിടുവിക്കുന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും.  അബ്രാഹാമിനും യിസ്‌ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ ആണയിട്ട്‌* പറഞ്ഞ ദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരും. അതു ഞാൻ നിങ്ങൾക്ക്‌ അവകാശമായി തരും.+ ഞാൻ യഹോവയാണ്‌.’”+  പിന്നീട്‌ മോശ ഈ വിവരം ഇസ്രായേല്യരെ അറിയിച്ചു. പക്ഷേ നിരുത്സാഹവും കഠിനമായ അടിമപ്പണിയും കാരണം അവർ മോശ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കിയില്ല.+ 10  തുടർന്ന്‌ യഹോവ മോശയോട്‌, 11  “ഈജിപ്‌ത്‌ രാജാവായ ഫറവോന്റെ അടുത്ത്‌ ചെന്ന്‌ ഇസ്രായേല്യരെ ആ ദേശത്തുനിന്ന്‌ വിട്ടയയ്‌ക്കണമെന്നു പറയുക” എന്നു പറഞ്ഞു. 12  എന്നാൽ മോശ യഹോവയോടു പറഞ്ഞു: “ഇസ്രായേല്യർപോലും ഞാൻ പറഞ്ഞതു കേട്ടില്ല.+ പിന്നെ ഫറവോൻ എങ്ങനെ കേൾക്കാനാണ്‌, പോരെങ്കിൽ ഞാൻ തപ്പിത്തടഞ്ഞാണു സംസാരിക്കുന്നതും.”*+ 13  എന്നാൽ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഇസ്രായേല്യരെ വിടുവിക്കാൻ ഇസ്രായേല്യർക്കും ഈജിപ്‌തിലെ രാജാവായ ഫറവോനും എന്തെല്ലാം ആജ്ഞകൾ കൊടുക്കണമെന്ന്‌ യഹോവ വീണ്ടും മോശയോടും അഹരോനോടും പറഞ്ഞു. 14  ഇസ്രായേല്യരുടെ പിതൃഭവനത്തലവന്മാർ* ഇവരാണ്‌: ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ+ പുത്രന്മാർ: ഹാനോക്ക്‌, പല്ലു, ഹെസ്രോൻ, കർമ്മി.+ ഇവയാണു രൂബേന്റെ കുടുംബങ്ങൾ. 15  ശിമെയോന്റെ പുത്രന്മാർ: യമൂവേൽ, യാമീൻ, ഓഹദ്‌, യാഖീൻ, സോഹർ, കനാൻകാരിയുടെ പുത്രനായ ശാവൂൽ.+ ഇവയാണു ശിമെയോന്റെ കുടുംബങ്ങൾ. 16  ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്‌, മെരാരി.+ അവരിൽനിന്ന്‌ അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു. 17  ഗർശോന്റെ പുത്രന്മാർ: അവരുടെ കുടുംബപ്രകാരം ലിബ്‌നി, ശിമെയി.+ 18  കൊഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്‌ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+ കൊഹാത്ത്‌ 133 വർഷം ജീവിച്ചു. 19  മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ലേവ്യരുടെ പുത്രന്മാരിൽനിന്ന്‌ ഉത്ഭവിച്ച കുടുംബങ്ങൾ ഇവയാണ്‌.+ 20  അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്‌.+ യോഖേബെദിൽ അമ്രാമിന്‌ അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു. 21  യിസ്‌ഹാരിന്റെ പുത്രന്മാർ: കോരഹ്‌,+ നേഫെഗ്‌, സിക്രി. 22  ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ,+ സിത്രി. 23  അഹരോൻ ഭാര്യയായി സ്വീകരിച്ചത്‌ അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്‌. എലീശേബയിൽ അഹരോനു നാദാബ്‌, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു. 24  കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാന, അബിയാസാഫ്‌.+ കോരഹ്യരുടെ കുടുംബങ്ങൾ+ ഇവയായിരുന്നു. 25  അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്‌+ ജനിച്ചു. കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്‌.+ 26  ഈ അഹരോനോടും മോശയോടും ആണ്‌, “ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച്‌ കൊണ്ടുവരുക” എന്ന്‌ യഹോവ പറഞ്ഞത്‌.+ 27  ഇതേ മോശയും അഹരോനും ആണ്‌ ഈജിപ്‌തിൽനിന്ന്‌ ഇസ്രായേൽ ജനത്തെ വിടുവിക്കാൻവേണ്ടി+ ഈജിപ്‌ത്‌ രാജാവായ ഫറവോനോടു സംസാരിച്ചത്‌. 28  ഈജിപ്‌ത്‌ ദേശത്തുവെച്ച്‌ യഹോവ മോശയോടു സംസാരിച്ച ദിവസം 29  യഹോവ പറഞ്ഞു: “ഞാൻ യഹോവയാണ്‌. ഞാൻ നിന്നോടു സംസാരിക്കുന്നതെല്ലാം ഈജിപ്‌ത്‌ രാജാവായ ഫറവോനോടു പറയണം.” 30  അപ്പോൾ മോശ യഹോവയോടു ചോദിച്ചു: “ഞാൻ തപ്പിത്തടഞ്ഞ്‌ സംസാരിക്കുന്നവനല്ലേ? ആ സ്ഥിതിക്ക്‌, ഞാൻ പറയുന്നതു ഫറവോൻ കേൾക്കുമോ?”+

അടിക്കുറിപ്പുകള്‍

അഥവാ “ശക്തമായ.”
അക്ഷ. “കൈ ഉയർത്തി.”
അക്ഷ. “ഞാൻ പരിച്ഛേദന നടത്താത്ത ചുണ്ടുകളുള്ളവനുമാണ്‌.”
പദാവലിയിൽ “പിതൃഭവനം” കാണുക.
അക്ഷ. “സൈന്യംസൈന്യമായി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം